വഴി ചോദിക്കാനെന്ന വ്യാജേന വൃദ്ധയുടെ മാല കവർന്നു: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
കാലടി: വഴി ചോദിക്കാനെന്ന വ്യാജേന നടന്നുപോവുകയായിരുന്ന വൃദ്ധയുടെ കഴുത്തിൽനിന്ന് മാല പൊട്ടിച്ചെടുത്ത കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. ചേരാനല്ലൂർ പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ഉമേഷ് (44) ആണ് കാലടി പൊലിസിന്റെ വലയിലായത്.
ചൊവ്വര തെറ്റാലി സ്വദേശിനിയായ വൃദ്ധയുടെ ഒന്നേമുക്കാൽ പവനോളം തൂക്കം വരുന്ന സ്വർണ്ണമാലയാണ് പ്രതി കവർന്നത്. ബൈക്കിലെത്തി വഴി ചോദിക്കുന്നതായി നടിച്ച് വൃദ്ധയുടെ അടുത്ത് വണ്ടി നിർത്തുകയും, തക്കം പാർത്ത് മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയുമായിരുന്നു.
സംഭവത്തിന് ശേഷം പൊലിസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾ കവർന്ന മാല, കച്ചേരിപ്പടി ഭാഗത്തുള്ള ഒരു ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ച നിലയിൽ പൊലിസ് കണ്ടെത്തി. കുറ്റകൃത്യത്തിനായി ഉപയോഗിച്ച ഇരുചക്രവാഹനം, പ്രതി ധരിച്ച ഹെൽമെറ്റ്, റെയിൻ കോട്ട്, മാസ്ക് എന്നിവയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വരാപ്പുഴ, ചേരാനല്ലൂർ, ബിനാനി പുരം, നോർത്ത് പറവൂർ, ആലുവ എന്നീ പൊലിസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ പത്തോളം മോഷണക്കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
A notorious 44-year-old thief, Umesh, was arrested by the Kalady police for snatching an elderly woman's gold chain weighing nearly 1.75 sovereigns. The incident occurred when the accused, riding a motorbike, pretended to ask the walking woman for directions before quickly grabbing the chain. Police recovered the stolen item, which had been pawned at a finance firm, and also seized the bike, helmet, raincoat, and mask used in the crime. Umesh is linked to about ten other cases across various police stations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."