മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ജോലി തടസ്സപ്പെടുത്തി: യുവാവ് അറസ്റ്റിൽ; പൊലിസ് സ്റ്റേഷനിലും ബഹളം
കൊല്ലം: വാഹന പരിശോധന നടത്തുകയായിരുന്ന മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി.) ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കൊല്ലം കുണ്ടറ, മൈനാഗപ്പള്ളി സ്വദേശി ജിനോ ജോൺസൺ ആണ് പിടിയിലായത്. കൊല്ലം ആർ.ടി.ഒ എൻഫോഴ്സ്മെൻ്റ് യൂണിറ്റിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.
പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർക്ക് നേരെ ഇയാൾ അസഭ്യവർഷം നടത്തുകയായിരുന്നു. "വാഹനത്തിന് പെറ്റി അടിക്കാറായോ" എന്ന് ചോദിച്ചായിരുന്നു യുവാവ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചത്.
സംഭവത്തെ തുടർന്ന് അറസ്റ്റ് ചെയ്ത് പ്രതിയെ പൊലിസ് സ്റ്റേഷനിലെത്തിച്ചു. എന്നാൽ സ്റ്റേഷനിലും ബഹളം തുടർന്നതായാണ് റിപ്പോർട്ട്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനും ആണ് ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചത്.
A man was arrested in Kundara, Kollam, for allegedly abusing Motor Vehicles Department (MVD) officials and obstructing their duty during a vehicle inspection. The accused, Jino Johnson of Mainagappally, verbally assaulted the officials, asking them if it was "time for a fine." He reportedly continued the commotion even after being taken to the police station.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."