കോഴിക്കോട് കസ്റ്റഡിയിലെടുത്ത പ്രതി പൊലിസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതം
കോഴിക്കോട്: വ്യവസായിയെ ആക്രമിച്ച് വാഹനം കവർച്ച ചെയ്ത കേസിലെ പ്രതി പൊലിസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. സുൽത്താൻ ബത്തേരി പൊലിസ് കസ്റ്റഡിയിലെടുത്ത കൈപ്പമംഗലം സ്വദേശി സുഹാസ് എന്നയാളാണ് പൊലിസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. തൃശ്ശൂരിൽ നിന്ന് കസ്റ്റഡിയിലെടുത്ത് കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെയാണ് നാടകീയ സംഭവം.
തൃശ്ശൂരിൽ നിന്ന് അറസ്റ്റ് ചെയ്ത് കൊണ്ടുവന്ന പ്രതി കോഴിക്കോട്, കോവൂരിൽ ചായ കുടിക്കാൻ എത്തിയപ്പോഴാണ് പോലീസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെട്ടത്. പ്രതിക്കായി പൊലിസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലിസ് വൃത്തങ്ങൾ അറിയിച്ചു. കവർച്ചാ കേസിലെ പ്രധാന പ്രതികളിൽ ഒരാളാണ് രക്ഷപ്പെട്ട സുഹാസ്
a suspect in a robbery case, identified as suhas, managed to escape from police custody in kozhikode. the sulthan bathery police had arrested suhas from thrissur in connection with a case involving the attack of a businessman and the theft of his vehicle. the accused reportedly jumped out of the police vehicle while being transported in kozhikode. a manhunt has been launched by the police to recapture him.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."