കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: മുഖ്യപ്രതി മുംബൈയിൽ പിടിയിൽ
തൃശൂർ: ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത കേസിൽ, പ്രധാന പ്രതി പിടിയിൽ. നെന്മിനി തൈവളപ്പിൽ പ്രഗിലേഷാണ് മുംബൈയിൽ അറസ്റ്റിലായത്. ഒളിവിൽ പോയ പ്രതിയെ പൊലിസ് നടത്തിയ വിദഗ്ധ അന്വേഷണത്തിനൊടുവിലാണ് വലയിലാക്കിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. കസ്റ്റഡിയിൽ വാങ്ങുന്ന പ്രഗിലേഷിനെ തുടർ അന്വേഷണങ്ങൾക്കായി ഉടൻ ഗുരുവായൂരിൽ എത്തിക്കും.
ഗുരുവായൂർ കർണംകോട് ബസാറിലെ വാടകവീട്ടിൽ ഒക്ടോബർ 10-നാണ് വ്യാപാരിയായിരുന്ന മുസ്തഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പലിശക്കാരുടെ ഭീഷണിയാണ് തന്റെ മരണത്തിന് കാരണമെന്ന് ആത്മഹത്യാക്കുറിപ്പിൽ മുസ്തഫ വ്യക്തമാക്കിയിരുന്നു.
ആറ് ലക്ഷം രൂപ കടമെടുത്തതിന് 40 ലക്ഷത്തോളം രൂപ മുസ്തഫ തിരിച്ചടച്ചതായും, കൂടാതെ ഭൂമി എഴുതി വാങ്ങിയതായും കുറിപ്പിൽ പരാമർശിച്ചിരുന്നു. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രഗിലേഷ്, ദിവേക് എന്നിവർക്കെതിരെ പൊലിസ് കേസെടുത്തിരുന്നത്. ഇരുവരും ചേർന്ന് മുസ്തഫയെ വീട്ടുകാരുടെ മുന്നിൽവെച്ച് മർദ്ദിച്ചതായും ബന്ധുക്കൾ പൊലിസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.
പരാതിക്ക് പിന്നാലെ കേസ് രജിസ്റ്റർ ചെയ്ത് പൊലിസ് അന്വേഷണം നടത്തുന്നിതിനിടെയാണ് പ്രഗിലേഷും കുടുംബവും ഒളിവിൽ പോയിരുന്നത്. പ്രതികളെ കണ്ടെത്താനായി ഇവരുടെ വീടുകളിൽ പൊലിസ് തുടർച്ചയായി റെയ്ഡ് നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. മൊബൈൽ ഫോണുകൾ ഓഫ് ചെയ്ത് ഇരുവരും കാറിൽ പോയതായുള്ള സിസിടിവി ദൃശ്യങ്ങളും വിവരങ്ങളും അന്വേഷണത്തിന് സഹായകമായി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലിസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രഗിലേഷിനെ മുംബൈയിൽ വെച്ച് അറസ്റ്റ് ചെയ്തത്.
The main accused in the case of Musthafa, a merchant who died by suicide in Guruvayur, Thrissur, allegedly due to the threats of loan sharks, has been arrested in Mumbai.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."