ഡീപ്‌ഫേക്കുകളെക്കുറിച്ച് ജാഗ്രത വേണം: മുന്നറിയിപ്പുമായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ
ദുബൈ: എഐ (AI) നിർമ്മിത വ്യാജ വീഡിയോ, ഓഡിയോ ക്ലിപ്പുകളെക്കുറിച്ച് (Deepfake) പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ചയാണ് (2025 നവംബർ 7) എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് (WAM) ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
UAE Cybersecurity Council warns of deepfake videos, audio clips#WamNews https://t.co/bw9VmD1JuB pic.twitter.com/5SGWuRBG5R
— WAM English (@WAMNEWS_ENG) November 7, 2025
എന്താണ് ഡീപ്‌ഫേക്ക്?
യഥാർത്ഥമാണെന്ന് തോന്നിപ്പിക്കുന്ന, എന്നാൽ കമ്പ്യൂട്ടർ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമ്മിച്ച വ്യാജ ഓഡിയോ, വീഡിയോ ഉള്ളടക്കങ്ങളാണ് 'ഡീപ്‌ഫേക്ക്'. AI സോഫ്റ്റ്‌വെയറുകളുടെ വേഗത്തിലുള്ള വളർച്ച കാരണം യഥാർത്ഥ വ്യക്തികളുടെ ശബ്ദവും രൂപവും വളരെ കൃത്യതയോടെ പകർത്താൻ ഇത്തരം സാങ്കേതികവിദ്യയ്ക്ക് കഴിയുന്നുണ്ടെന്ന് സൈബർസെക്യൂരിറ്റി കൗൺസിൽ ചൂണ്ടിക്കാട്ടി.
പൊതുജനങ്ങളെ എളുപ്പത്തിൽ തെറ്റിദ്ധരിപ്പിക്കാൻ ഇത്തരം ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളിലൂടെ സാധിക്കും. സമൂഹത്തിൽ തെറ്റായതും അപകടകരമായതുമായ വിവരങ്ങൾ പ്രചരിക്കുന്നതിന് ഇത് കാരണമാകുമെന്നും കൗൺസിൽ വ്യക്തമാക്കി.
സൈബർസെക്യൂരിറ്റി കൗൺസിലിന്റെ നിർദ്ദേശങ്ങൾ:
ഉത്തരവാദിത്തത്തോടെ പെരുമാറുക: ഡിജിറ്റൽ ഉള്ളടക്കങ്ങൾ ഉപയോഗിക്കുമ്പോൾ പൊതുജനങ്ങൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം.
പങ്കിടുന്നത് ഒഴിവാക്കുക: ആധികാരികത ഉറപ്പില്ലാത്തതോ വ്യാജമെന്ന് സംശയിക്കുന്നതോ ആയ ഉള്ളടക്കങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം.
നിയമനടപടികൾ
ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് ഊഹാപോഹങ്ങളും സൈബർ കുറ്റകൃത്യങ്ങളും തടയാനുള്ള യുഎഇ ഫെഡറൽ ഡെക്രി നിയമം '34/ 2021' പ്രകാരം ശിക്ഷ ലഭിക്കുമെന്നും കൗൺസിൽ വ്യക്തമാക്കി.
The UAE CyberSecurity Council has issued a warning to the public about the growing threat of AI-generated deepfake videos and audio clips. The council advises individuals to be cautious and vigilant when consuming online content, as these manipulated media can be highly convincing and potentially misleading.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."