പീഡനശ്രമം ചെറുത്ത നാൽപ്പതുകാരിയെ പതിനാലുകാരൻ തല്ലിക്കൊന്നു; സംഭവം ഹിമാചൽ പ്രദേശിൽ
ഹാമിർപൂർ: പീഡന ശ്രമത്തെ ചെറുത്തതിന് അതി ക്രൂരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു സ്ത്രീ മരിച്ചു. ക്രൂരമായ ആക്രമണത്തിനിരയായി അഞ്ച് ദിവസത്തിനുശേഷമാണ് ഇവർ മരണപ്പെട്ടത്. പ്രതിയായ 14-കാരനായ 9-ാം ക്ലാസ് വിദ്യാർത്ഥിയെ പൊലിസ് അറസ്റ്റ് ചെയ്തു. നവംബർ 3-ന് ഹാമിർപൂരിലെ ഒരു ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
അടുത്തുള്ള വയലിൽ പുല്ല് വെട്ടുന്നതിനിടെ പതിനാലുകാരനായ പ്രതി സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. ശക്തമായി എതിർത്ത സ്ത്രീയെ വടിയും അരിവാളും ഉപയോഗിച്ച് പ്രതി ക്രൂരമായി ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ അവരെ സ്ഥലത്തെത്തിയ ഗ്രാമവാസികളാണ് കണ്ടത്. രക്തം വാർന്നുകിടക്കുന്ന അവരെ പൊലിസിനെ അറിയിച്ച ശേഷം നാട്ടുകാരാണ് ഹാമിർപൂർ മെഡിക്കൽ കോളേജിൽ കൊണ്ടെത്തിച്ചത്. ഇവിടെ നിന്ന് ചികിത്സയ്ക്കായി ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (പിജിഐ)യിലേക്ക് റഫർ ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവസ്ഥലത്ത് നിന്ന് പൊട്ടിയ പേനയുടെയും സ്കെയിലിന്റെയും കഷണങ്ങൾ പൊലിസ് കണ്ടെത്തി. ചോദ്യാന്വേഷണത്തിൽ പ്രതി തന്റെ കുറ്റം സമ്മതിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ലൈംഗികാതിക്രമം ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. ബന്ധപ്പെട്ട ഐപിസി വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലിസ് വ്യക്തമാക്കി.
പഞ്ചാബിലെ ജലന്ധറിൽ യുവാവ് തന്റെ പ്രതിശ്രുത വധുവിനെ സുഹൃത്തിനൊപ്പം ചേർന്ന് നിരന്തരം ബലാത്സംഗം ചെയ്യുകയും അശ്ലീല വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തതിന് അറസ്റ്റിലായിരുന്നു. ഈ സംഭവം റിപ്പോർട്ട് ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് ഹിമാചൽ പ്രദേശിനെ ഞെട്ടിച്ച കൊലപാതക വാർത്ത പുറത്തുവരുന്നത്.
വിവാഹനിശ്ചയത്തിന് ശേഷം, യുവാവ് അവളെ തന്റെ അടുത്ത സുഹൃത്തിന് പരിചയപ്പെടുത്തുകയായിരുന്നു. പിന്നീട് ഇരുവരും ചേർന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
കണ്ടുമുട്ടുമ്പോഴെല്ലാം പ്രതി യുവതിക്ക് മയക്കുമരുന്ന് കലർത്തിയ പാനീയങ്ങൾ നൽകി. ഇതിനുശേഷം പ്രതികൾ യുവതിയെ ബലാത്സംഗം ചെയ്യുകയും അശ്ലീല വീഡിയോകൾ പകർത്തുകയുമായിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ യുവതി പ്രതിയുമായി ബന്ധം വിച്ഛേദിച്ചു. എന്നാൽ പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തി ഓൺലൈനിൽ അശ്ലീല വീഡിയോകളും മറ്റും പ്രചരിപ്പിക്കുകയായിരുന്നെന്ന് പൊലിസ് വ്യക്തമാക്കി.
ഇതിനെ തുടർന്ന് പഞ്ചാബ് സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്ത് പൊലിസിനോട് സമഗ്രമായ അന്വേഷണം നടത്തി ഓഗസ്റ്റ് 22-നകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു.
a shocking crime in himachal pradesh saw a 14-year-old boy allegedly kill a 40-year-old woman who resisted his assault attempt. police have detained the minor and begun investigation under the juvenile justice act and ipc sections.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."