വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ന്ന് ഇസ്‌റാഈല്‍ ഗസ്സയില്‍ മരണസംഖ്യ 69,000 കവിഞ്ഞു; ഒരു സൈനികന്റെ മൃതദേഹം കണ്ടെടുത്തു
ഗസ്സ: അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഗസ്സയിലുടനീളം ആക്രമണം തുടരുകയാണ് ഇസ്‌റാഈല്‍. സൈന്യം നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ 10 ന് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഇസ്‌റാഈല്‍ സൈന്യം 240 ലധികം ഫലസ്തീനികളെ കൊന്നതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
തെക്കന്‍ ഗാസയിലെ റഫയ്ക്ക് സമീപമുള്ള ഒരു തുരങ്കത്തില്‍ നിന്ന് ഒരു ഇസ്‌റാഈലി സൈനികന്റെ മൃതദേഹം കണ്ടെടുത്തതായി ഹമാസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇസ്‌റാഈലിന്റെ ആക്രമണങ്ങള്‍ ഉണ്ടായത്. അല്‍ബുറൈജ് അഭയാര്‍ഥി ക്യാംപിന് നേരെ നടത്തിയ ആക്രമണത്തിലാണ് ഒരാള്‍ കൊല്ലപ്പെടുന്നത്. രണ്ടു പേരെ അതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് യെല്ലോ ലൈനിന് സമീപം വെടിവെച്ച് കൊല്ലുകയായിരുന്നു.
ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ വംശഹത്യായുദ്ധത്തില്‍ 69,000 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. മരണം 69,169 ആയി ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഖാന്‍ യൂനിസില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരു കുഞ്ഞ് കൊല്ലപ്പെട്ടിരുന്നു.
despite a ceasefire announced under us mediation, israel continues airstrikes across gaza, killing at least three palestinians in the latest attacks. according to gaza’s health ministry, more than 69,000 palestinians have been killed since the conflict began.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."