രോഗിയുമായി പോയിരുന്ന ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ ആക്രമിച്ച് കവർച്ച; 2 പേർ അറസ്റ്റിൽ, മുഖ്യപ്രതി ഒളിവിൽ
കൊല്ലം: കൊല്ലം കൊട്ടിയത്ത് വെച്ച് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ രണ്ട് പ്രതികൾ അറസ്റ്റിലായി. ആദിച്ചനല്ലൂർ സ്വദേശി ഷഫീഖ്, തൃക്കോവിൽവട്ടം സ്വദേശി ഫൈസൽ എന്നിവരാണ് പിടിയിലായത്. ഒക്ടോബർ 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ, തങ്ങളുടെ വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് തടഞ്ഞ് നിർത്തി ആംബുലൻസ് ഡ്രൈവർ വിപിനെ പ്രതികൾ ആക്രമിക്കുകയായിരുന്നു.ആക്രമണത്തിനിടെ ഡ്രൈവർ വിപിന്റെ കയ്യിലുണ്ടായിരുന്ന വാച്ച് ഉൾപ്പെടെയുള്ള വസ്തുക്കൾ പ്രതികൾ കവരുകയും ചെയ്തു.കേസിലെ ഒന്നാം പ്രതിയും കൊട്ടിയം സ്വദേശിയുമായ അൻവർ ഇപ്പോഴും ഒളിവിലാണ്.കൊല്ലത്ത് തന്നെ ഒളിവിൽ കഴിയുകയായിരുന്ന ഷഫീഖിനെയും ഫൈസലിനെയുമാണ് പൊലിസ് ഇപ്പോൾ പിടികൂടിയിട്ടുള്ളത്. പ്രതികൾ സംസ്ഥാനം വിട്ട് പോകാനുള്ള സാധ്യത കണക്കിലെടുത്ത് പൊലിസ് പഴുതടച്ച അന്വേഷണമാണ് നടത്തിയത്.മുഖ്യപ്രതിക്കായി പൊലിസ് ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ പുറത്തിറക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."