തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 93 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്; ആര്യ രാജേന്ദ്രൻ മത്സരത്തിനില്ല
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നിലനിർത്താൻ ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പ്രമുഖരെ അണിനിരത്തി എൽഡിഎഫ്. തിരഞെടുപ്പിൽ 93 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ 101 സീറ്റുകളിൽ 93 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. ശേഷിക്കുന്ന എട്ട് സീറ്റുകളിലെ സ്ഥാനാർഥികളെ പിന്നീട് അറിയിക്കും.
സിപിഐഎം ജില്ലാ സെക്രട്ടറി വി. ജോയി എംഎൽഎയും സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനും ചേർന്നാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. ഇതോടെ തലസ്ഥാനത്തെ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകുകയും പോരാട്ടം തീപാറുമെന്ന് ഉറപ്പിക്കുകയും ചെയ്യാം.
പ്രധാന സഖ്യകക്ഷികളും പ്രമുഖ സ്ഥാനാർഥികളെയും ഉൾപ്പെടുത്തി എൽഡിഎഫ് പ്രഖ്യാപിച്ച സീറ്റ് വിഭജനം ഇങ്ങനെ:
സിപിഐഎം: 70 സീറ്റുകൾ
സിപിഐ: 17 സീറ്റുകൾ
കേരള കോൺഗ്രസ് (എം): 3 സീറ്റുകൾ
ആർജെഡി: 3 സീറ്റുകൾ
ജെഡിഎസ്: 2 സീറ്റുകൾ
ഐഎൻഎൽ: 1 സീറ്റ്
മറ്റ് ഘടകകക്ഷികൾ: ശേഷിക്കുന്ന സീറ്റുകൾ
സ്ഥാനാർഥികൾ
കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കാൻ മൂന്ന് ഏരിയ സെക്രട്ടറിമാരടക്കമുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളെയാണ് സിപിഎം പ്രഖ്യാപിച്ചത്.
എസ്.പി. ദീപക്: പേട്ട
വഞ്ചിയൂർ ബാബു: വഞ്ചിയൂർ
ശ്രീകുമാർ: ചാക്ക
ശിവജി ആർ.പി.: പുന്നയ്ക്കാമുഗൾ
ബിനു ഐ.പി.: കുന്നുകുഴി
പൂജപ്പുര രാധാകൃഷ്ണൻ: ജഗതി
നിലവിലെ ഡെപ്യൂട്ടി മേയർ പി.കെ. രാജുവിന്റെ മകൾ തൃപ്തി രാജ് സിപിഐക്ക് വേണ്ടി മത്സരിക്കുന്നുണ്ട്. കവടിയാർ വാർഡിൽ യുഡിഎഫിന്റെ മേയർ സ്ഥാനാർഥിക്കെതിരെ മുൻ കൗൺസിലർ എ. സുനിൽ കുമാർ മത്സരിക്കും. ശാസ്തമംഗലത്ത് ബിജെപി സ്ഥാനാർഥി ആർ. ശ്രീലേഖയ്ക്ക് എതിരെ അമൃത ആർ ആണ് എൽഡിഎഫ് സ്ഥാനാർഥി.
സിപിഎം പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടികയിലെ ശ്രദ്ധേയമായ മറ്റൊരു കാര്യം നിലവിലെ മേയർ ആര്യ രാജേന്ദ്രൻ ഇത്തവണ മത്സരരംഗത്ത് ഇല്ല എന്നതാണ്. സ്ഥാനാർഥി പ്രഖ്യാപന വേദിയിലും ആര്യ രാജേന്ദ്രൻ പങ്കെടുത്തിരുന്നില്ല. കോൺഗ്രസും ബിജെപിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രമുഖരെ അണിനിരത്തി എൽഡിഎഫ് കൂടി രംഗത്തെത്തിയതോടെ തലസ്ഥാനത്തെ നഗരസഭാ പോരാട്ടം ഏറ്റവും ആവേശകരമാകുമെന്ന് ഉറപ്പായി.
The Left Democratic Front (LDF) has announced its first list of 93 candidates for the upcoming Thiruvananthapuram Corporation elections, aiming to retain control of the capital's civic body.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."