ഡൽഹി ചെങ്കോട്ടക്ക് സമീപം സ്ഫോടനം: എട്ട് മരണം; നിരവധി പേർക്ക് പരുക്ക്; തലസ്ഥാനത്ത് അതീവ ജാഗ്രത നിർദ്ദേശം
ന്യൂഡൽഹി: ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടക്ക് (റെഡ് ഫോർട്ട്) സമീപം നടന്ന സ്ഫോടനത്തിൽ എട്ടു പേർ മരിച്ചു. ഇരുപത്തിനാല് പേർക്ക് പരുക്കേറ്റതായും ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരാവസ്ഥയിലാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് വൈകുന്നേരം 6:55 ഓടെയാണ് സംഭവം. സ്ഫോടനത്തെ തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഗൗരി ശങ്കർ മന്ദിറിന് സമീപമുള്ള ലാൽ ഖില മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ 1 ന് പുറത്ത് പാർക്ക് ചെയ്തിരുന്ന ഒരു കാറിലാണ് ആദ്യം സ്ഫോടനമുണ്ടായത്, പിന്നാലെ നിരവധി വാഹനങ്ങൾ അഗ്നിക്കിരയായി. ഡൽഹിയിലെ പ്രധാന മേഖലകളിലെല്ലാം അതീവ ജാഗ്രതയിലാണ് ഉള്ളത്. സ്ഫോടനം നടന്ന സ്ഥലത്ത് കൂടുതലും സിഎൻജി കാറുകളാണ് പാർക്ക് ചെയ്തിരുന്നത്. ഇത് സ്ഫോടനത്തിന്റെ തീവ്രത വർദ്ധിപ്പിക്കാൻ കാരണമായെന്നാണ് വിവരം.
7 മണിക്ക് ശേഷമാണ് അഗ്നിശമന സേനയ്ക്ക് സ്ഫോടനത്തെ സംബന്ധിച്ച് വിവരം ലഭിച്ചത്. ഉടൻ ഏഴ് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എന്നാൽ സ്ഫോടനത്തിന്റെ തീവ്രത കണക്കിലെടുത്ത് പ്രദേശത്ത് നിരവധി അഗ്നിശമന യൂണിറ്റ് വാഹനങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഫോടനത്തെ തുടർന്ന് നിരവധി കാറുകൾക്ക് തീപിടിച്ചതായും അധികൃതർ അറിയിച്ചു. തീ പൂർണമായി അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
സംഭവസ്ഥലത്ത് ഡൽഹി പൊലിസ് സ്പെഷ്യൽ സെൽ ഓഫീസർമാരുടെ സംഘം എത്തി പരിശോധന ആരംഭിച്ചു. സ്ഫോടനത്തിന്റെ സ്വഭാവം എന്താണെന്നോ, ഇതിന് പിന്നിലെ കാരണം എന്താണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.
രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് വേദിയാകുന്ന, മുഗൾ കാലഘട്ടത്തിലെ ഈ പ്രധാനപ്പെട്ട ചരിത്രസ്മാരകത്തിന് സമീപമുണ്ടായ സ്ഫോടനത്തെ അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. സാധാരണയായി തിരക്കേറിയ ഈ പ്രദേശത്ത് സ്ഫോടനമുണ്ടായതിനെ തുടർന്ന് തലസ്ഥാനത്തുടനീളം അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
A powerful blast in a parked car near Gate No. 1 of the Red Fort Metro Station (Lal Qila) in Delhi on Monday evening has reportedly left eight people dead and several others injured. The explosion, which was strong enough to destroy multiple vehicles and shatter window panes, has prompted authorities to issue a high alert across the national capital. Police and the Special Cell are at the scene, and an investigation into the cause of the high-intensity explosion is underway. delhi blast. bomb blast delhi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."