HOME
DETAILS

ആരാധനാലയങ്ങൾ ആക്രമിക്കാൻ ഗൂഢാലോചന നടത്തി; സഊദിയിൽ രണ്ട് പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയരാക്കി

  
Web Desk
November 10, 2025 | 3:39 PM

two saudi citizens sentenced to death for plotting attacks on places of worship

റിയാദ്: സഊദി അറേബ്യയിൽ ആരാധനാലയങ്ങൾ ആക്രമിക്കാൻ പദ്ധതിയിടുകയും മറ്റ് തീവ്രവാദ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്ത രണ്ട് സഊദി പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും നിരപരാധികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിയമം കർശനമായി നടപ്പാക്കുന്നതിനുള്ള സഊദിയുടെ പ്രതിബദ്ധതയാണ് നടപടിയിലൂടെ പ്രതിഫലിക്കുന്നത്.

സഊദി പൗരന്മാരായ ഫഹദ് ബിൻ അലി ബിൻ അബ്ദുൽ അസീസ് അൽ-വുഷൈൽ, അബ്ദുൾറഹ്മാൻ ബിൻ ഇബ്രാഹിം ബിൻ മുഹമ്മദ് അൽ-മൻസൂർ എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്.

ആരാധനാലയങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിടൽ, സുരക്ഷാ കേന്ദ്രങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യം വയ്ക്കൽ, ആയുധങ്ങളും സ്ഫോടകവസ്തുക്കളും നിർമ്മിക്കുകയും കൈവശം വെക്കുകയും ചെയ്യൽ, തീവ്രവാദികൾക്ക് അഭയം നൽകൽ, രാജ്യത്തിന്റെ സുരക്ഷയ്ക്ക് ദോഷം വരുത്താൻ ലക്ഷ്യമിട്ട് വിദേശ ഭീകര സംഘടനയിൽ ചേരൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇരുവരെയും വധശിക്ഷയ്ക്ക് വിധേയരാക്കിയത്.

എങ്കിലും ആക്രമണങ്ങൾ എപ്പോഴാണ് നടപ്പാക്കാൻ പദ്ധതിയിട്ടിരുന്നതെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല. രണ്ട് പ്രതികൾക്കെതിരെയും കുറ്റം ചുമത്തുകയും കോടതിയുടെ വിധി പ്രകാരം കുറ്റങ്ങൾ സ്ഥിരീകരിച്ച് വധശിക്ഷ വിധിക്കുകയും ചെയ്യുകയായിരുന്നു. വിധിക്ക് പിന്നാലെ പ്രതികൾ അപ്പീൽ നൽകിയിരുന്നുവെങ്കിലും കോടതി അത് തള്ളിക്കളയുകയും വധശിക്ഷ ശരിവെക്കുകയും ചെയ്തിരുന്നു. തുടർന്ന്, ശിക്ഷ നടപ്പാക്കുന്നതിനായി രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

നിരപരാധികളെ ആക്രമിക്കുകയും അവരുടെ സുരക്ഷയ്ക്കുള്ള അവകാശം ലംഘിക്കുകയും ചെയ്യുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും സുരക്ഷ നിലനിർത്താനുള്ള പ്രതിബദ്ധതയിൽനിന്ന് പിന്നോട്ടില്ലെന്നും സഊദി അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി.

saudi arabia has sentenced two citizens to death for conspiring to attack religious places. the verdict underscores the kingdom’s strict measures against terrorism and threats to public safety.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധാര്‍മികതയില്ലാത്തവര്‍ രാഷ്ട്രീയ രംഗത്ത് തുടരരുതെന്ന് രാഹുലിന്റെ പുറത്താക്കലിനെ കുറിച്ച കെകെ രമ എംഎല്‍എ

Kerala
  •  2 days ago
No Image

ഗ്യാസ് സിലിണ്ടര്‍ നിറച്ച ലോറിയില്‍ അതിക്രമിച്ചു കയറി; സിലിണ്ടര്‍ കുത്തിത്തുറന്ന് തീ കൊളുത്തി  യുവാവിന്റെ ആത്മഹത്യാശ്രമം

Kerala
  •  2 days ago
No Image

ഫോണില്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക;  ആവശ്യമായ പെര്‍മിഷനുകള്‍ മാത്രം നല്‍കുക - സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യം

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ ചതിച്ചു; യാത്രക്കാരെ ചേര്‍ത്തുപിടിച്ച് ഇന്ത്യന്‍ റെയില്‍വേ- 37 ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ച് വര്‍ധന

Kerala
  •  2 days ago
No Image

പരാതി പ്രവാഹം; പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും നീക്കണം

Kerala
  •  2 days ago
No Image

ശബരിമലക്കായി 456 ബസുകൾ മാറ്റിയതിനു പിന്നാലെ തെരഞ്ഞെടുപ്പിനും കെ.എസ്.ആർ.ടി.സി ബസുകൾ; യാത്രാക്ലേശം രൂക്ഷമാകും

Kerala
  •  2 days ago
No Image

പള്ളി പൊളിച്ചിട്ട് 33 വർഷം; അന്തിമ വിധി വന്നിട്ട് വന്നിട്ട് ആറുവർഷം; രാമക്ഷേത്രം ഉയർന്നു; പള്ളി നിർമാണത്തിന് അനുമതിയില്ല

National
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; മലയാളി സ്ഥാനാർഥികളില്ലാതെ മൂന്ന് പഞ്ചായത്തുകൾ

Kerala
  •  2 days ago
No Image

അവിടെ ഇ-പോസ് മെഷിൻ, ഇവിടെ വോട്ടിങ് മെഷിൻ; അങ്കത്തട്ടിൽ 200 ഓളം റേഷൻ വ്യാപാരികളും

Kerala
  •  2 days ago
No Image

ഹജ്ജ് 2026; വെയ്റ്റിങ് ലിസ്റ്റിലെ 391 പേർക്കു കൂടി അവസരം; സ്വകാര്യ ഹജ്ജ് തീർഥാടകർ ബുക്കിങ് ജനുവരി 15നകം പൂർത്തിയാക്കണം

Kerala
  •  2 days ago