ഐപിഎല്ലിൽ കോഹ്‌ലിയെ പോലെ അവൻ റൺസ് നേടിയിട്ടില്ല: മുൻ ഇന്ത്യൻ താരം
ഐപിഎല്ലിലെ രോഹിത് ശർമയുടെ പ്രകടനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. രോഹിത്തിനെ വിരാട് കോഹ്‌ലിയുടെ ഐപിഎല്ലിലെ പ്രകടനങ്ങളെക്കുറിച്ച് താരതമ്യം ചെയ്താണ് കൈഫ് സംസാരിച്ചത്. രോഹിത് ഐപിഎൽ സീസണിൽ 600-700 റൺസ് നേടാറില്ലെന്നാണ് കൈഫ് പറയുന്നത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം.
''രോഹിത് ശർമ്മ, ഹർദിക് പാണ്ഡ്യ എന്നിവരെക്കുറിച്ച് നമ്മൾ സംസാരിക്കാറുണ്ട്. എന്നാൽ രോഹിത് ഒരു ഐപിഎൽ സീസണിലും 700-800 റൺസ് സ്കോർ ചെയ്തിട്ടില്ല. ഐപിഎല്ലിൽ ക്യാപ്റ്റൻസിയിലും അനുഭവ പരിചയ സമ്പത്തിലും അദ്ദേഹം മുന്നിലാണ്. എന്നാൽ വിരാട് കോഹ്‌ലിയുമായോ മറ്റേതെങ്കിലും താരങ്ങളുമായോ താരതമ്യം ചെയ്യുമ്പോൾ 600-700 റൺസ് നേടുന്നില്ല. ഒന്നോ രണ്ടോ മത്സരങ്ങളിൽ അദ്ദേഹം റൺസ് നേടുകയും മാൻ ഓഫ് ദി മാച്ച് ആവുകയും ചെയ്യുന്നു'' കൈഫ് തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.
2025 ഐപിഎൽ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി മിന്നും പ്രകടനമാണ് വിരാട് നടത്തിയത്. 15 ഇന്നിംഗ്സുകളിൽ നിന്നും 657 റൺസ് ആണ് താരം നേടിയിട്ടുള്ളത്. എട്ട് അർദ്ധ സെഞ്ച്വറികളും കോഹ്‌ലി സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം രോഹിത് മുംബൈ ഇന്ത്യൻസിനായി 2025 സീസണിൽ 15 മത്സരങ്ങളിൽ നിന്നും നാല് ഫിഫ്‌റ്റികൾ അടക്കം 418 റൺസാണ് നേടിയിട്ടുള്ളത്. രോഹിത് ഏറ്റവും കൂടുതൽ റൺസ് നേടിയ സീസൺ 2013 ആയിരുന്നു. 19 മത്സരങ്ങളിൽ നിന്നും 538 റൺസാണ് രോഹിത് ആ സീസണിൽ നേടിയത്.
അതേസമയം നീണ്ട 18 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് 2025 ഐപിഎൽ കിരീടം നേടിയത്. ഫൈനൽ പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെ ആറ് റൺസിന് വീഴ്ത്തിയാണ് ആർസിബി ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കിയത്.
ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബിനെ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 184 റൺസിൽ എത്താനെ സാധിച്ചുള്ളൂ. രജത് പടിതാറിന്റെ കീഴിലാണ് ആർസിബി ആദ്യ കിരീടം നേടിയത്.
Former Indian cricketer Mohammad Kaif is talking about Rohit Sharma's performances in the IPL. Kaif compared Rohit with Virat Kohli's performances in the IPL. Kaif says that Rohit does not score 600-700 runs in an IPL season.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."