HOME
DETAILS

മുട്ടക്കറിയുടെ പേരിൽ തർക്കം: ഹോട്ടൽ അടുക്കളയിൽ കയറി ഉടമയെയും ജീവനക്കാരിയെയും മർദിച്ചു; യുവാക്കൾ അറസ്റ്റിൽ

  
November 11, 2025 | 12:36 PM

egg curry argument turns violent youths assault hotel owner and staff in alappuzha kitchen two arrested

ആലപ്പുഴ: ഭക്ഷണം കഴിക്കുന്നതിനിടെ മുട്ടക്കറിയെ ചൊല്ലിയുള്ള ചെറു തർക്കത്തെ തുടർന്ന് ഹോട്ടൽ അടുക്കളയിൽ കയറി ഉടമയെയും ജീവനക്കാരിയെയും ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം പൊലിസാണ് ചേർത്തല താലൂക്കിലെ കഞ്ഞിക്കുഴി സ്വദേശികളായ അനന്തു (27), കമൽ ദാസ് (25) എന്നിവരെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. പോറ്റിക്കവലയ്ക്ക് സമീപമുള്ള ഒരു ഹോട്ടലിൽ നവംബർ 9-ന് വൈകിട്ടാണ് ഈ സംഭവം ഉണ്ടായത്. പ്രതികളുടെ അതിക്രമണത്തിൽ ഹോട്ടൽ ഉടമയ്ക്ക് തലയ്ക്ക് പരിക്കേറ്റു, ജീവനക്കാരിക്കും പരിക്കേറ്റു.

സംഭവം ഇങ്ങനെ: 

വൈകുന്നേരം ഭക്ഷണത്തിനായി ഹോട്ടലിലെത്തിയ അനന്തുവും കമൽ ദാസും മുട്ടക്കറി ഓർഡർ ചെയ്തു. ഭക്ഷണം സെർവ് ചെയ്തപ്പോൾ ചെറു തർക്കം ഉണ്ടായി, തർക്കം പെട്ടെന്ന്  രൂക്ഷമാകുകയും പ്രതികൾ ദേഷ്യത്തോടെ അടുക്കളയിലേക്ക് അതിക്രമിച്ച് കയറുകയും ചെയ്തു. അവിടെ ഹോട്ടൽ ഉടമയെ ചപ്പാത്തി പരത്തുന്ന കോലിനു തലയ്ക്കടിച്ച് പരിക്കേല്പിക്കുകയും ജീവനക്കാരിയെ മർദിക്കുകയും അസഭ്യവാക്കുകളാൽ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഹോട്ടലിലെ മറ്റ് ജീവനക്കാർക്കും ഭീഷണി ഉണ്ടായിരുന്നു. സംഭവം നടന്ന ഉടനെ ഹോട്ടൽ ഉടമയും ജീവനക്കാരിയും പൊലിസിന് പരാതി നൽകി.

പ്രതികളുടെ പഴയ ക്രിമിനൽ റെക്കോർഡുകൾ പൊലിസിന്റെ ശ്രദ്ധയിൽപ്പെട്ടു. മാരാരിക്കുളം പൊലിസ് സ്റ്റേഷനിൽ പോലിസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനും സ്റ്റേഷനിലെ സിസിടിവി ക്യാമറ തകർത്ത കേസുകളിലും ഇരുവരും പ്രതികളാണ്. ഈ പഴയ സംഭവങ്ങൾ കണക്കിലെടുത്ത്, പൊലിസ് അന്വേഷണം കൂടുതൽ കർശനമാക്കി. നരഹത്യാശ്രമത്തിനാണ് (IPC സെക്ഷൻ 307) മാരാരിക്കുളം പൊലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. മറ്റു പൊതു ശിക്ഷാ നിയമ വകുപ്പുകളായ സെക്ഷൻ 294 (അസഭ്യവാക്കുകൾ), 323 (മർദ്ദനം), 506 (ഭീഷണി) എന്നിവയും ചേർത്താണ് കേസ്.

മാരാരിക്കുളം പൊലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ മോഹിത് പി.കെ.യുടെ നേതൃത്വത്തിലാണ് അന്വേഷണം. സബ് ഇൻസ്പെക്ടർമാരായ ചന്ദ്രബാബു, സുനിൽകുമാർ, എ.എസ്.ഐ മിനിമോൾ, സിവിൽ പൊലിസ് ഓഫീസർമാരായ സരേഷ്, രതീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവസ്ഥലത്തെ സിസിടിവി ഫൂട്ടേജുകളും സാക്ഷിമൊഴികളും പരിശോധിച്ചാണ് അറസ്റ്റ് നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പിൽ തിളങ്ങാൻ മുൻ ബ്ലാസ്റ്റേഴ്‌സ് താരം; കളത്തിലിറങ്ങുക സാക്ഷാൽ ബ്രസീലിനെതിരെ

Football
  •  4 days ago
No Image

ഗോവ നിശാക്ലബ് തീപ്പിടിത്തം: 25 മരണം; പടക്കം പൊട്ടിച്ചതാണ് കാരണമെന്ന് നിഗമനം, 4 ജീവനക്കാർ അറസ്റ്റിൽ

National
  •  4 days ago
No Image

തകർത്തടിച്ചാൽ ഒന്നാമനാവാം; രോഹിത്തിന് മുകളിൽ ഉദിച്ചുയരാനൊരുങ്ങി സ്‌കൈ

Cricket
  •  4 days ago
No Image

വിജയ്‌യുടെ ടിവികെ പാർട്ടിയുടെ ഈറോഡ് റാലിക്ക് പൊലിസ് അനുമതി നിഷേധിച്ചു; കാരണം വൻ ജനത്തിരക്കും പാർക്കിങ് പ്രശ്നവും

National
  •  4 days ago
No Image

'ഇതാണ് സായിദിന്റെ പുത്രന്മാരുടെയും പുത്രിമാരുടെയും യഥാർത്ഥ ആത്മാവ്'; ​ഗസ്സയ്ക്ക് സഹായഹസ്തവുമായി യുഎഇ

uae
  •  4 days ago
No Image

2000 രൂപയുടെ തർക്കം: കുഴൽ കിണർ പൈപ്പിൽ ഗ്രീസ് പുരട്ടി ക്രൂരത; തൊഴിലാളികളെയും വാഹനവും കസ്റ്റഡിയിലെടുത്ത് പൊലിസ്

crime
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കാസർകോഡ് ജില്ലയിലെ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി

Kerala
  •  4 days ago
No Image

തീവ്രവാദ ബന്ധം, കോപ്പിയടി ആരോപണം; മുസ്‌ലിം ബ്രദർഹുഡ് നേതാവ് താരിഖ് അൽ-സുവൈദാന്റെ പൗരത്വം റദ്ദാക്കി കുവൈത്ത്

Kuwait
  •  4 days ago
No Image

2026 ലോകകപ്പ് നേടുക ആ അഞ്ച് ടീമുകളിൽ ഒന്നായിരിക്കും: പ്രവചനവുമായി മെസി

Football
  •  4 days ago
No Image

വണ്ടൂരിൽ ബാറിൽ യുവാവിന്റെ ആക്രമണം: രണ്ട് ജീവനക്കാർക്ക് കുത്തേറ്റു, മദ്യക്കുപ്പികളും ഫർണിച്ചറുകളും തകർത്തു

Kerala
  •  4 days ago