HOME
DETAILS

അമിത് ഷാ 'കഴിവുകെട്ട' ആഭ്യന്തരമന്ത്രി; രാജിവെച്ച് പുറത്തുപോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു: രൂക്ഷ വിമർശനവുമായി പ്രിയങ്ക് ഖർഗെ

  
Web Desk
November 11, 2025 | 2:28 PM

amit shah a failed home minister time is overdue for his resignation priyank kharges sharp criticism

ബെംഗളൂരു: ഡൽഹിയിൽ ഇന്നലെ 13 പേർ കൊല്ലപ്പെട്ട സ്‌ഫോടനത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് കർണാടകയിലെ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖർഗെ. 

രാജ്യത്തിന്റെ തലസ്ഥാന ന​ഗരിയിലെ അതീവ സുരക്ഷാ മേഖലയായ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടന്നിട്ടും കേന്ദ്ര ആഭ്യന്തര മന്ത്രിയെന്ന നിലയിൽ അമിത് ഷാ പൂർണപരാജയമാണെന്നും കഴിവുകെട്ട ആഭ്യന്തര മന്ത്രിയാണെന്നും, മറ്റേതെങ്കിലും രാജ്യത്തായിരുന്നുവെങ്കിൽ അദ്ദേഹം എന്നേ രാജിവെച്ച് പുറത്തുപോകുമായിരുന്നുവെന്നും ഖർഗെ തുറന്നടിച്ചു. 

"കഴിവില്ലാത്ത ഒരു ആഭ്യന്തര മന്ത്രിയുണ്ടെങ്കിൽ അത് അമിത് ഷായാണ്. ഡൽഹി, മണിപ്പൂർ, പഹൽഗാം എന്നിവിടങ്ങളിൽ എല്ലായിടത്തും സംഭവിച്ചത് സുരക്ഷാ പരാജയമാണ്. അദ്ദേഹത്തിന്റെ വീഴ്ചകൾ കാരണം ഇനിയും എത്ര ജീവനുകൾ നഷ്ടപ്പെടും?" പ്രിയങ്ക് ഖർഗെ ചോദ്യമുന്നയിച്ചു. രാജ്യത്തുണ്ടായ ഭീകരാക്രമണത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം അമിത് ഷായ്ക്കാണെന്നും, സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ ശ്രമിക്കുക മാത്രമാണ് അദ്ദേഹത്തിന്റെ പ്രധാന ജോലിയെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു. 

ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് അടുത്ത് ഇന്നലെ വൈകുന്നേരമാണ് കാർ പൊട്ടിത്തെറിച്ച് വൻ സ്‌ഫോടനമുണ്ടായത്. ആസൂത്രിത ഭീകരാക്രമണമാണ് നടന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ആക്രമണത്തിൽ 13 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 20-ൽ അധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

 

 

Karnataka Minister and Congress leader Priyank Kharge sharply criticized Union Home Minister Amit Shah following a car bomb blast near the Red Fort in Delhi, which killed 13 people. Kharge called Shah a 'failed Home Minister' and argued that security lapses in Delhi, Manipur, and Pahalgam prove his incompetence, demanding his immediate resignation. He alleged that Shah's only job is to destabilize state governments.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  3 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  3 days ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  3 days ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  3 days ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  3 days ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  3 days ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  3 days ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  3 days ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  3 days ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  3 days ago