പത്തനംതിട്ടയിൽ സിപിഐഎമ്മിന് തിരിച്ചടി; വാർഡ് മെമ്പർ ഉൾപ്പെടെയുള്ളവർ കോൺഗ്രസിലേക്ക്; 'മാഫിയ ബന്ധം' ആരോപണം
പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പത്തനംതിട്ട ജില്ലയിൽ സിപിഐഎം പ്രവർത്തകർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ഏനാദിമംഗലം പഞ്ചായത്തിലെ സിറ്റിങ് വാർഡ് മെമ്പർ ഉൾപ്പെടെയുള്ള പ്രധാന നേതാക്കളാണ് കോൺഗ്രസിൽ ചേർന്നത്.
ഏനാദിമംഗലം പഞ്ചായത്തിലെ നാലാം വാർഡ് മെമ്പറായ ലക്ഷ്മി ജി. നായർ, മുൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ദീപ സത്യൻ എന്നിവരാണ് സിപിഐഎം വിട്ട് കോൺഗ്രസിൽ ചേർന്നത്. കോൺഗ്രസ് ജില്ലാ നേതൃത്വം ഇവരെ സ്വീകരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാർട്ടിക്കേറ്റ ഈ തിരിച്ചടി സിപിഐഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
സിപിഐഎം നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പാർട്ടി വിട്ടവർ ഉന്നയിക്കുന്നത്. ക്വാറി മുതലാളിമാരുടെയും മണ്ണ് മാഫിയകളുടെയും താൽപര്യങ്ങൾക്കനുസരിച്ചാണ് സിപിഐഎം സ്ഥാനാർഥികളെ നിർണയിക്കുന്നതെന്ന് ഇവർ ആരോപിക്കുന്നു. ഈ വിഷയത്തിലെ അതൃപ്തിയാണ് പാർട്ടി വിടാൻ കാരണമായതെന്നാണ് സൂചന.
തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി സജ്ജമാണെന്ന് സിപിഐഎം ജില്ലാ നേതൃത്വം ആവർത്തിച്ച് അവകാശവാദം ഉന്നയിക്കുന്നതിനിടെയാണ് വാർഡ് മെമ്പർ ഉൾപ്പെടെയുള്ളവർ പാർട്ടി വിട്ട് കോൺഗ്രസിന്റെ ഭാഗമായത്.
A group of CPIM workers in Pathanamthitta district, Kerala, have resigned from the party and joined the Congress (INC) just ahead of the local body elections. The defectors include a sitting Ward Member of the Enadimangalam Panchayat and a former Health Standing Committee Chairperson. They reportedly quit the CPIM, alleging that the party leadership was aligning with the interests of quarry owners and sand mafias in determining election candidates.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."