11 പന്തിൽ അർദ്ധസെഞ്ച്വറി; റെക്കോർഡ് ബുക്കുകൾ തിരുത്തിക്കുറിച്ച് ഇന്ത്യൻ ക്രിക്കറ്റിൽ പുതു താരോദയം
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ഒരു പുതിയ താരോദയം. 2025-26 സീസണിലെ രഞ്ജി ട്രോഫിയിൽ, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് മേഘാലയയുടെ ഓൾറൗണ്ടർ ആകാശ് ചൗധരി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. നവംബർ 9 ന് അരുണാചൽ പ്രദേശിനെതിരായ പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തിലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ അർദ്ധസെഞ്ച്വറി പിറന്നത്.

എട്ടാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തിയ 25-കാരനായ ആകാശ് വെറും 11 പന്തിൽ നിന്നാണ് അവിശ്വസനീയമായ ഈ നേട്ടം സ്വന്തമാക്കിയത്.2012-ൽ ലെസ്റ്റർഷെയറിൻ്റെ വെയ്ൻ വൈറ്റ് 12 പന്തിൽ നേടിയ റെക്കോർഡാണ് ആകാശ് പഴങ്കഥയാക്കിയത്.ലഭ്യമായ ഡാറ്റ അനുസരിച്ച്, കേവലം ഒമ്പത് മിനിറ്റിനുള്ളിൽ ഈ നാഴികക്കല്ല് പിന്നിട്ടത്, സമയത്തിന്റെ കാര്യത്തിൽ രണ്ടാമത്തെ ഏറ്റവും വേഗതയേറിയ അർദ്ധസെഞ്ച്വറിയാണ്.ഈ മിന്നൽ പ്രകടനത്തിന്റെ ബലത്തിൽ മേഘാലയ തങ്ങളുടെ ഒന്നാം ഇന്നിംഗ്‌സ് 628/6 എന്ന വമ്പൻ സ്കോറിൽ ഡിക്ലയർ ചെയ്യുകയും ഒടുവിൽ ഇന്നിംഗ്‌സിനും 446 റൺസിനും വിജയിക്കുകയും ചെയ്തു.
തകർത്ത മറ്റ് റെക്കോർഡുകൾ:
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു ഓവറിൽ ആറ് സിക്സറുകൾ നേടുന്ന സർ ഗാർഫീൽഡ് സോബേഴ്സിനും,രവി ശാസ്ത്രിക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ കളിക്കാരനാണ് താരം.ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തുടർച്ചയായി എട്ട് സിക്സറുകൾ നേടിയ ആദ്യ കളിക്കാരനുമായി ആകാശ് ചൗധരി മാറി. മേഘാലയയ്ക്ക് വേണ്ടി ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങുന്ന ആകാശ് ചൗധരിയുടെ വളർച്ച ശ്രദ്ധേയമാണ്.
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ചുവടുറപ്പിക്കുന്ന ഈ ഓൾറൗണ്ടറെക്കുറിച്ചുള്ള 5 രസകരമായ വസ്തുതകൾ താഴെ നൽകുന്നു:
5 രസകരമായ വസ്തുതകൾ: ആകാശ് ചൗധരിയെ അടുത്തറിയാം
1 റെക്കോർഡ് ഫിഫ്റ്റിക്ക് പിന്നിലെ "അപ്രതീക്ഷിത" മുന്നൊരുക്കം
ആകാശ് ചൗധരിയുടെ റെക്കോർഡ് പ്രകടനം പെട്ടെന്നുള്ള ഒന്നായിരുന്നില്ല, ഒരു മുന്നറിയിപ്പ് നൽകിയിരുന്നു. അദ്ദേഹത്തിന്റെ റെക്കോർഡ് ബാറ്റിംഗ് പ്രകടനത്തിന് ഒരാഴ്ച മുൻപ്, ബിഹാറിനെതിരായുള്ള മുൻ മത്സരത്തിൽ താരം 62 പന്തിൽ 81 റൺസ് നേടിയിരുന്നു. ആ ഇന്നിംഗ്‌സിൽ നാല് സിക്സറുകളും അഞ്ച് ബൗണ്ടറികളും ഉൾപ്പെട്ടു.ഈ തുടർച്ചയായ അർദ്ധസെഞ്ച്വറികൾ ഒരു മോശം പ്രകടന ഘട്ടത്തിന് ശേഷമാണ് വന്നതെന്നതാണ് കൗതുകകരം. മുൻപുള്ള ഏഴ് ഫസ്റ്റ് ക്ലാസ് ഇന്നിംഗ്‌സുകളിൽ റൺസ് ശരാശരി 5.66 മാത്രമായിരുന്നു.
2 ബൗളിംഗിലും ബാറ്റിംഗിലുമുള്ള വിചിത്രമായ 'സാമ്യം'
ആകാശിനെ മേഘാലയ ക്രിക്കറ്റിൽ പ്രശസ്തനാക്കിയത് അദ്ദേഹത്തിന്റെ ബൗളിംഗാണ്. കൗതുകകരമെന്നു പറയട്ടെ, 25-കാരനായ ഈ ഓൾറൗണ്ടർക്ക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മൂന്ന് അർദ്ധസെഞ്ച്വറികൾ ഉള്ളതുപോലെതന്നെ മൂന്ന് അഞ്ച് വിക്കറ്റ് നേട്ടങ്ങളും ഉണ്ട്.ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു പത്ത് വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും, ബാറ്റ് കൊണ്ട് ഇതുവരെ ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ല.വലംകൈയ്യൻ സീമറായ ആകാശ്, മൂന്ന് ഫോർമാറ്റുകളിലായി 150-ൽ അധികം വിക്കറ്റുകൾ നേടിയിട്ടുണ്ട്.
3 ഒരേ മത്സരത്തിലെ മികച്ച പ്രകടനങ്ങൾ
റെക്കോർഡ് തകർക്കുന്ന പ്രകടനങ്ങൾക്ക് മുൻപുള്ള സിക്കിമിനെതിരായ മത്സരത്തിൽ ആകാശ് മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. പ അഞ്ച് വിക്കറ്റ് നേട്ടം കൈവിരിച്ചു.എന്നാൽ ബൗളിംഗിന് പിന്നാലെ ബാറ്റിംഗിൽ ഒരു ഗോൾഡൻ ഡക്ക് .രണ്ടാം ഇന്നിംഗ്‌സിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി.മൂന്ന് ദിവസത്തിനുള്ളിൽ ഒരു ഗോൾഡൻ ഡക്കും അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയ ഈ പ്രകടനം ആകാശിന്റെ സ്ഥിരതയില്ലായ്മയും അപ്രതീക്ഷിത പ്രകടനവും വെളിവാക്കുന്നു.
4 ഐപിഎൽ ബന്ധവും ആരാധനാപാത്രങ്ങളും
ഐപിഎല്ലിൽ ഇതുവരെ കളിച്ചിട്ടില്ലെങ്കിലും ആകാശ് ചൗധരി 2022 ലെ ലേലത്തിന്റെ ഭാഗമായിരുന്നു.20 ലക്ഷം അടിസ്ഥാന വിലയുണ്ടായിട്ടും താരത്തിന് അന്ന് ഫ്രാഞ്ചൈസികളെ കണ്ടെത്താനായില്ല.ബാറ്റിംഗിലെ റെക്കോർഡ് പ്രകടനങ്ങളും സ്ഥിരതയാർന്ന ബൗളിംഗും കണക്കിലെടുക്കുമ്പോൾ, 2026-ലെ മിനി ലേലത്തിൽ ഫ്രാഞ്ചൈസികൾക്ക് ഇദ്ദേഹത്തിൽ താൽപ്പര്യമുണ്ടാകാൻ സാധ്യതയുണ്ട്.മുംബൈ ഇന്ത്യൻസ് (MI) താരങ്ങളായ ജസ്പ്രീത് ബുംറയെയും ഹാർദിക് പാണ്ഡ്യയെയും ആണ് ആകാശ് തന്റെ ആരാധനാപാത്രങ്ങളായി വിശേഷിപ്പിക്കുന്നത്. ഭാവിയിൽ തന്റെ ആരാധനാപാത്രങ്ങളോടൊപ്പം ഒരേ ടീമിൽ കളിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഈ മേഘാലയൻ താരം.
വൈറ്റ്-ബോൾ ഫോർമാറ്റുകളേക്കാൾ കൂടുതൽ സിക്സറുകൾ ഫസ്റ്റ് ക്ലാസിൽ!
ഒരു ബാറ്റ്സ്മാൻ തൻ്റെ രണ്ട് വൈറ്റ്-ബോൾ ഫോർമാറ്റുകളേക്കാൾ കൂടുതൽ സിക്സറുകൾ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നേടുന്നത് അപൂർവമാണ്. എന്നാൽ ആകാശ് ചൗധരിയുടെ കാര്യത്തിൽ ഇത് സംഭവിച്ചു. അരുണാചൽ പ്രദേശിനെതിരായ റെക്കോർഡ് പ്രകടനമാണ് ഇതിന് കാരണം.
ലിസ്റ്റ്-എ & ടി20:
- 30 ടി20 മത്സരങ്ങളിൽ നിന്ന്: 4 സിക്സറുകൾ (134 പന്തിൽ)
- 28 ലിസ്റ്റ്-എ മത്സരങ്ങളിൽ നിന്ന്: 6 സിക്സറുകൾ (367 പന്തിൽ)
- ഫസ്റ്റ് ക്ലാസ് (ഈ മാസം മാത്രം):ഈ മാസം നടന്ന രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് മാത്രം 12 സിക്സറുകൾ നേടി.കൂടാതെ, ലിസ്റ്റ്-എ ക്രിക്കറ്റിൽ 55.31-ഉം ടി20-യിൽ 79.85-ഉം ഉള്ള അദ്ദേഹത്തിൻ്റെ സ്ട്രൈക്ക് റേറ്റ്, അദ്ദേഹത്തിൻ്റെ സമീപകാല ഫസ്റ്റ് ക്ലാസ് ഇന്നിംഗ്സുകളിലെ ആക്രമണതയ്ക്ക് വിപരീതമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."