HOME
DETAILS

ഡേറ്റിങ് ആപ്പിലൂടെ പ്രണയം നടിച്ച് വൻ കവർച്ച; യുവതിയുടെ സ്വർണവും പണവും കവർന്ന ഡിവൈഎസ്പിയുടെ മകൻ അറസ്റ്റിൽ

  
November 12, 2025 | 4:34 AM

dysp son dhanush arrested coimbatore dating app fake love scam robs woman of gold and 90k cash

കോയമ്പത്തൂർ: ഡേറ്റിങ് ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച് യുവതിയെ ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ ഡിണ്ടിഗൽ ഡി.വൈ.എസ്.പി. തങ്കപാണ്ടിയുടെ മകൻ പിടിയിൽ. പാപ്പനായക്കം പാളയം സ്വദേശിയായ ധനുഷ് (27) ആണ് റേസ് കോഴ്സ് പൊലിസിന്റെ പിടിയിലായത്.

പൊള്ളാച്ചി ജ്യോതിനഗർ സ്വദേശിനിയായ 25-കാരിയിൽ നിന്നാണ് ഇയാൾ മൂന്ന് പവൻ സ്വർണവും 90,000 രൂപയും തട്ടിയെടുത്തത്. ഡിജിറ്റൽ ലോകത്തെ 'പ്രണയത്തട്ടിപ്പിന്റെ' പുതിയ രൂപം യുവതലമുറയ്ക്ക് മുന്നറിയിപ്പായി മാറുകയാണ്.

ഡേറ്റിങ് ആപ്പിലെ 'തരുൺ' വലവിരിക്കുന്നു

ഡേറ്റിങ് ആപ്പിലൂടെയാണ് ധനുഷും യുവതിയും തമ്മിൽ പരിചയപ്പെടുന്നത്.ഡേറ്റിങ് ആപ്പിൽ 'തരുൺ' എന്ന പേരിലാണ് ഇയാൾ സംസാരിച്ചിരുന്നത്. പതിവായ സംഭാഷണങ്ങൾക്കൊടുവിൽ നവംബർ 2-ന് വൈകുന്നേരം നവക്കരയിലെ ഒരു കുളക്കരയിൽ വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തി. റേസ് കോഴ്സിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിക്ക് ഈ കൂടിക്കാഴ്ച ജീവിതത്തിലെ ഭീകരമായ അനുഭവമായി മാറി.

സംസാരിക്കുന്നതിനിടെ സുഹൃത്തിനൊപ്പമെത്തിയ ധനുഷ് യുവതിയെ ഭീഷണിപ്പെടുത്തി. ഭയന്ന യുവതി കഴുത്തിലും കൈയിലുമുണ്ടായിരുന്ന മൂന്ന് പവൻ സ്വർണാഭരണങ്ങൾ ധനുഷിന് കൈമാറി. തുടർന്ന് മൊബൈൽ വഴി 90,000 രൂപയും നിർബന്ധിച്ച് ട്രാൻസ്ഫർ ചെയ്യിച്ചു. കൊള്ളയ്ക്ക് ശേഷം യുവതിയെ രാമനാഥപുരത്തെ ഹോസ്റ്റലിന് മുന്നിൽ ഇറക്കിവിട്ട ധനുഷ് കടന്നുകളയുകയും ചെയ്തു. എന്നാൽ, രാത്രി 11 മണിക്ക് ശേഷം ഹോസ്റ്റലിൽ പ്രവേശനം ലഭിക്കാത്തതിനാൽ യുവതിക്ക് അടുത്തുള്ള ഹോട്ടലിൽ മുറിയെടുക്കേണ്ടി വന്നു.

 സഹോദരി രക്ഷകയായി; പ്രതി പിടിയിൽ

ഭയന്നുപോയ യുവതി ഉടൻ തന്നെ സഹോദരിയെ ഫോണിൽ വിളിച്ചു. സഹോദരിയെത്തി യുവതിയെ കോയമ്പത്തൂർ പൊലിസ് സ്റ്റേഷനിലെത്തിച്ച് പരാതി നൽകി. ഡേറ്റിങ് ആപ്പിൽ 'തരുൺ' എന്ന യൂസർനെയിം ഉപയോഗിച്ച് നടത്തിയ ഡിജിറ്റൽ ട്രാക്കിംഗ് വഴിയാണ് ധനുഷിനെ പൊലിസ് തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും. റേസ് കോഴ്സ് പൊലിസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

കോയമ്പത്തൂർ ഈച്ചനാരിയിൽ ഹോട്ടൽ ബിസിനസ് നടത്തിയിരുന്ന ധനുഷിന് വരുമാനം കുറഞ്ഞതാണ് ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളിലേക്ക് തിരിയാൻ കാരണമെന്ന് പൊലിസ് പറയുന്നു. വിവാഹിതരായ യുവതികളെ അടക്കം ഡേറ്റിങ് ആപ്പുകൾ വഴി വലയിലാക്കി പണവും സ്വർണവും കവരുന്നത് ഇയാളുടെ സ്ഥിരം രീതിയായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. ഡി.വൈ.എസ്.പി.യുടെ മകനെന്ന പദവി പോലും മറന്ന് ഇയാൾ നടത്തിയ 'ഓൺലൈൻ കൊള്ള' ഏറെ ഞെട്ടലുണ്ടാക്കി.

ഈ സംഭവം ഡേറ്റിങ് ആപ്പുകളിലെ അപകടസാധ്യതകളെക്കുറിച്ച് യുവതികൾക്ക് ശക്തമായ മുന്നറിയിപ്പാണ് നൽകുന്നത്. ഓൺലൈൻ ബന്ധങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു. സംഘത്തിലെ മറ്റ് അംഗങ്ങളെ കണ്ടെത്താൻ പൊലിസ് അന്വേഷണം ഊർജിതമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ നാളെ 'ഐക്യദാർഢ്യ ദിനം'; ദേശീയ പതാകയ്ക്ക് പിന്നിൽ അണിനിരക്കാൻ ആഹ്വാനം ചെയ്ത് ശൈഖ് ഹംദാൻ

uae
  •  a day ago
No Image

കാസർകോഡിൽ സ്കൂളിൽ മോഷണം; അഞ്ച് ലാപ്ടോപ്പുകളും പണവും കവർന്നു

Kerala
  •  a day ago
No Image

കാൻസർ രോഗിയെന്ന് വ്യാജരേഖ, ഉന്നതരുടെ ഒപ്പ് സ്വന്തമായി ഇട്ടു; ലോട്ടറി ഓഫീസിലെ 14.93 കോടിയുടെ തട്ടിപ്പിൽ പ്രതി പിടിയിൽ

crime
  •  a day ago
No Image

ആള്‍ക്കൂട്ട കൊലപാതകങ്ങളിലും വിദ്വേഷപ്രസംഗങ്ങളിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല; നടപടിയാവശ്യപ്പെട്ട് സമസ്ത സുപ്രിം കോടതിയില്‍

National
  •  a day ago
No Image

സിഡ്‌നിയിൽ ഇടിമിന്നലായി സ്മിത്ത്; ഒറ്റ സെഞ്ച്വറിയിൽ പിറന്നത് പുതിയ ചരിത്രം

Cricket
  •  a day ago
No Image

സഊദി അറേബ്യൻ ഭരണാധികാരി സൽമാൻ രാജാവ് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ

Saudi-arabia
  •  a day ago
No Image

സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയേൽ പുരസ്‌കാരം നടി ശാരദയ്ക്ക്

Kerala
  •  a day ago
No Image

ലൈക്കിനു വേണ്ടി റോഡിൽ അഭ്യാസപ്രകടനം; ഡ്രൈവിംഗിനിടെ ലൈവ് സ്ട്രീമിംഗ് നടത്തിയ യുവാവിനെ അറസ്റ്റു ചെയ്ത് അബൂദബി പൊലിസ്

uae
  •  a day ago
No Image

ഫ്ലാറ്റ് വാടകയ്ക്കെടുത്ത്ച്ച് കഞ്ചാവ് വിൽപന; യുവതിയടക്കം മൂന്ന് പേർ പിടിയിൽ

crime
  •  a day ago
No Image

കോഹ്‌ലിയെ വീഴ്ത്തി ചരിത്രനേട്ടം; ലോകത്തിൽ മൂന്നാമനായി വാർണർ

Cricket
  •  a day ago