HOME
DETAILS

അർദ്ധരാത്രി ' നിലമ്പൂരിലെ ഏതോ കുഴിയിൽ യുവാവ് വീണു കിടപ്പുണ്ടെന്ന് സന്ദേശം', ലൊക്കേഷൻ അറിയില്ല; 10 അടി താഴ്ചയിൽ വീണ യുവാവിന് തുണയായത് സൈബർ സെല്ലും പൊലിസും

  
Web Desk
November 12, 2025 | 5:02 PM

midnight distress call man fell into a pit somewhere in nilambur location unknown cyber cell and police rescue youth from 10-foot deep hole

മലപ്പുറം: അർദ്ധരാത്രി 10 അടിയോളം താഴ്ചയുള്ള കുഴിയിൽ വീണ യുവാവിനെ പൊലിസ് സാഹസികമായി രക്ഷപ്പെടുത്തി. കൃത്യസമയത്തുള്ള പൊലിസിൻ്റെ ഇടപെടലാണ് താമരശ്ശേരി സ്വദേശിയായ രവീൺ (22) എന്ന യുവാവിൻ്റെ ജീവൻ രക്ഷിച്ചത്. സൈബർ സെല്ലിൻ്റെ സഹായത്തോടെ ഫോൺ ലൊക്കേഷൻ കണ്ടെത്തിയാണ് പൊലിസ് രക്ഷാപ്രവർത്തനം നടത്തിയത്.

ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് നിലമ്പൂർ പൊലിസ് സ്റ്റേഷനിലേക്ക് കൺട്രോൾ റൂമിൽ നിന്ന് അടിയന്തര സന്ദേശം ലഭിക്കുന്നത്. നിലമ്പൂർ ഭാഗത്ത് എവിടെയോ കുഴിയിൽ വീണ നിലയിൽ ഒരു യുവാവിൻ്റെ കോൾ ലഭിച്ചെന്നായിരുന്നു സന്ദേശം.

വിവരം ലഭിച്ച ഉടൻ നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ. ടി.പി. മുസ്തഫയും സീനിയർ സി.പി.ഒ. നിബിൻ ദാസും യുവാവിനെ തിരിച്ചുവിളിച്ചു. കുഴിയിൽ വീണു കിടക്കുകയാണെന്നും, എവിടെയാണെന്ന് വ്യക്തമായി അറിയില്ലെന്നുമായിരുന്നു യുവാവിൻ്റെ മറുപടി. ഉടൻ തന്നെ സൈബർ സെല്ലിൻ്റെ സഹായം തേടിയ പൊലിസ്, ഫോൺ നമ്പറിൻ്റെ ലൊക്കേഷൻ പരിശോധിക്കുകയും യുവാവ് മമ്പാട് ടാണ ഭാഗത്താണ് ഉള്ളതെന്ന് മനസ്സിലാക്കുകയും ചെയ്തു.

പൊലിസ് ഫോണിലൂടെ യുവാവിന് നിരന്തരം ധൈര്യം പകരുകയും തിരച്ചിലിനൊടുവിൽ സ്ഥലം കണ്ടെത്തുകയും ചെയ്തു. ടാണയിൽ പുഴക്കടവിലേക്ക് പോകുന്ന റോഡിൽ ഒരു നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപമുള്ള 10 അടിയോളം താഴ്ചയുള്ള കുഴിയിലാണ് രവീൺ വീണു കിടന്നിരുന്നത്.

തൊട്ടടുത്തുള്ള വീട്ടിൽ നിന്ന് കോണി സംഘടിപ്പിച്ചാണ് യുവാവിനെ കരക്കെത്തിച്ചത്. പരുക്കേറ്റ 22-കാരനായ രവീണിനെ ഉടൻ തന്നെ നിലമ്പൂർ ഗവ. ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഈങ്ങാപ്പുഴ സ്വദേശിയാണ് രവീൺ.

പൈനാപ്പിൾ കൃഷിത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനായി ബന്ധുക്കളോടൊപ്പമാണ് രവീൺ നിലമ്പൂരിൽ എത്തിയത്. കൂടെയുള്ളവരെ അറിയിക്കാതെ രാത്രി താമരശ്ശേരിയിലുള്ള വീട്ടിലേക്ക് പോകാനിറങ്ങിയതായിരുന്നു. ബസ് ലഭിക്കാതെ വന്നപ്പോൾ മമ്പാട് ഭാഗത്തേക്ക് നടക്കുകയായിരുന്നു. തന്നെ ആരോ പിന്തുടരുന്നതായി തോന്നിയെന്നും, രക്ഷപ്പെടാൻ ഓടുന്നതിനിടെയാണ് കുഴിയിൽ വീണതെന്നുമാണ് രവീൺ പൊലിസിനോട് പറഞ്ഞത്. പൊലിസിൻ്റെ സമയോചിതവും അവസരോചിതവുമായ ഇടപെടലാണ് യുവാവിൻ്റെ ജീവൻ രക്ഷിക്കാൻ കാരണമായത്.

 

 

A young man named Raveen fell into a 10-foot deep pit in Nilambur, Malappuram, late at night. He called the control room but couldn't specify his location. The police, with the help of the cyber cell, quickly tracked his phone's location to Mampad Tana area, rescued the injured 22-year-old, and admitted him to the hospital. He had reportedly fallen while running away after feeling he was being followed.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി; രാഹുലിന് സഹായം ചെയ്യുന്നത് കോണ്‍ഗ്രസ് നേതാക്കള്‍: മുഖ്യമന്ത്രി

Kerala
  •  a day ago
No Image

ദേശീയാഘോഷത്തിൽ 54 കിലോമീറ്റർ ഓടി; വേറിട്ടതാക്കി ഒരുകൂട്ടം മലയാളികൾ

uae
  •  2 days ago
No Image

അതിവേഗ നീക്കവുമായി രാഹുല്‍; രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala
  •  2 days ago
No Image

'ദേശപ്പോര്' അവസാനഘട്ടത്തിലേക്ക്; 7 ജില്ലകളില്‍ നാളെ കൊട്ടിക്കലാശം

Kerala
  •  2 days ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തത്കാലത്തേക്ക്‌ തടഞ്ഞ് ഹൈക്കോടതി

Kerala
  •  2 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 5 തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം, 7 പേര്‍ക്ക് പരുക്ക്

National
  •  2 days ago
No Image

ധാര്‍മികതയില്ലാത്തവര്‍ രാഷ്ട്രീയ രംഗത്ത് തുടരരുതെന്ന് രാഹുലിന്റെ പുറത്താക്കലിനെ കുറിച്ച കെകെ രമ എംഎല്‍എ

Kerala
  •  2 days ago
No Image

ഗ്യാസ് സിലിണ്ടര്‍ നിറച്ച ലോറിയില്‍ അതിക്രമിച്ചു കയറി; സിലിണ്ടര്‍ കുത്തിത്തുറന്ന് തീ കൊളുത്തി  യുവാവിന്റെ ആത്മഹത്യാശ്രമം

Kerala
  •  2 days ago
No Image

ഫോണില്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക;  ആവശ്യമായ പെര്‍മിഷനുകള്‍ മാത്രം നല്‍കുക - സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യം

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ ചതിച്ചു; യാത്രക്കാരെ ചേര്‍ത്തുപിടിച്ച് ഇന്ത്യന്‍ റെയില്‍വേ- 37 ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ച് വര്‍ധന

Kerala
  •  2 days ago