തുർക്കി സൈനിക വിമാന ദുരന്തം; അനുശോചനം രേഖപ്പെടുത്തി സഊദി അറേബ്യ
റിയാദ്: ജോർജിയയിൽ (Sighnaghi) തുർക്കിയുടെ സൈനിക വിമാനം തകർന്ന് 20 സൈനികർ മരിച്ച സംഭവത്തിൽ അനുശോചനം അറിയിച്ച് സഊദി അറേബ്യ.
ബുധനാഴ്ച വൈകുന്നേരമാണ് സഊദി വിദേശകാര്യ മന്ത്രാലയം തുർക്കി അധികൃതർക്ക് അനുശോചന സന്ദേശം അയച്ചത്. ഈ ദുരന്തത്തിൽ തുർക്കി സർക്കാരിനും ജനങ്ങൾക്കും സഊദി അറേബ്യ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി മന്ത്രാലയം അറിയിച്ചുവെന്ന് സഊദി പ്രസ് ഏജൻസി (SPA) റിപ്പോർട്ട് ചെയ്തു.
അസർബൈജാനിൽ നിന്ന് തുർക്കിയിലേക്ക് മടങ്ങുകയായിരുന്ന സി-130 കാർഗോ വിമാനമാണ് അപകടത്തിൽപ്പെട്ട് തകർന്നുവീണത്. ജോർജിയയിലെ സിഗ്നാഗി മുനിസിപ്പാലിറ്റിയിലാണ് വിമാനം തകർന്നുവീണതെന്ന് ജോർജിയൻ ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി. അതേസമയം, അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു. നാറ്റോ അംഗരാജ്യമായ തുർക്കിക്ക് 2020-ൽ സിറിയയിലെ പോരാട്ടത്തിൽ 33 സൈനികരെ നഷ്ടപ്പെട്ടതിന് ശേഷം രാജ്യത്തിന് ഉണ്ടാകുന്ന ഏറ്റവും വലിയ സൈനിക നഷ്ടമാണിത്.
ലോജിസ്റ്റിക്കൽ പ്രവർത്തനങ്ങൾക്കും ഉദ്യോഗസ്ഥരെ കൊണ്ടുപോകുന്നതിനുമായി തുർക്കി സൈന്യം വ്യാപകമായി ഉപയോഗിക്കുന്ന വിമാനമാണ് സി-130. തുർക്കിയും അസർബൈജാനും തമ്മിൽ അടുത്ത സൈനിക സഹകരണമാണ് നിലനിൽക്കുന്നത്. വിമാനം തകർന്നതിനെ തുടർന്ന് ആളപായമുണ്ടായതായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ അറിയിച്ചു.
Saudi Arabia has expressed its sincere condolences to Turkey after a Turkish military aircraft crashed in Sighnaghi, Georgia, killing 20 soldiers. The Saudi Ministry of Foreign Affairs affirmed the Kingdom's solidarity with the Government of Turkey during this difficult time.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."