HOME
DETAILS

1967-ൽ ഉരുവിൽ ​ഗൾഫിലെത്തി: പലചരക്ക് കടയിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തിലേക്ക്; യുഎഇയിൽ 58 വർഷം പിന്നിട്ട കുഞ്ഞു മുഹമ്മദിന്റെ ജീവിതകഥ

  
Web Desk
November 13, 2025 | 12:58 PM

from grocery store to business empire expat kunju mohammeds 58-year journey in the uae since 1967

ദുബൈ: 1967-ൽ പാസ്‌പോർട്ടോ പണമോ ഇല്ലാതെ, ഒരു ഉരുവിൽ അറബിക്കടൽ കടന്ന് ദുബൈയിലെത്തിയ 22-കാരനായിരുന്നു എം.വി. കുഞ്ഞു മുഹമ്മദ്. ഇന്ന് 79-ാം വയസ്സിൽ, ജലീൽ ഹോൾഡിംഗ്സ് എന്ന കമ്പനിയുടെ സ്ഥാപകനായ അദ്ദേഹം 1,700-ലധികം പേർക്കാണ് തൊഴിൽ നൽകുന്നത്. തൃശ്ശൂരിലെ വടക്കേക്കാട്ടുകാരനായ അദ്ദേഹത്തിന്റെ യാത്ര, പ്രവാസി ജീവിതത്തിന്റെ പുതു പ്രതീക്ഷകളുടെ പ്രതീകമാണ്. വിജയിക്കണമെന്ന അടങ്ങാത്ത മോഹവുമായി കടൽക്കടന്ന് അതിനു വേണ്ടി അക്ഷീണം പ്രയത്നിച്ച അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാം.

"ഖ്വാജ മൊയ്തീൻ എന്ന ഉരുവിന്റെ ഡെക്കിൽ നിന്ന് അറബിക്കടലിന്റെ വിശാലതയിലേക്ക് നോക്കുമ്പോൾ, 40 ദിവസത്തെ യാത്രയുടെ ഓർമ്മകൾ തിരിച്ചുവരുന്നു. എഞ്ചിൻ ഇല്ലാത്ത ബോട്ടിൽ അല്ലാഹുവിലുമുള്ള വിശ്വാസം മാത്രമായിരുന്നു ഞങ്ങളുടെ ശക്തി." ​ഗൾഫിലേക്കുള്ള ആദ്യ യാത്രയെക്കുറിച്ച് അദ്ദേഹം ഓർത്തെടുത്തു.

ദുഷ്കരമായ യാത്രയുടെ തുടക്കം

ഒമാനിലെ ദിബ്ബ അൽ ബയയിലെത്തി, പിന്നീട് ഒമാൻ തീരത്ത് നിന്ന് കടലിലേക്ക് ചാടി നീന്തിയാണ് അദ്ദേഹം അതിർത്തി കടന്നത്. "ലുങ്കിയും ഷർട്ടും മാത്രമായിരുന്നു കൈയ്യിൽ, കടലിൽ ചാടി നനഞ്ഞ ആ ദിവസം ഇപ്പോഴും ഓർമ്മയിലുണ്ട്." ഖോർഫക്കാനിൽ നിന്ന് ട്രക്കിൽ ഷാർജയിലെത്തിയപ്പോൾ യുഎഇ രൂപീകരണത്തിന്റെ ആദ്യ ഘട്ടങ്ങളായിരുന്നു.

ഷാർജയിലെത്തിയ ഉടനെ, ഒരു പലചരക്ക് കടയിൽ സുഹൃത്തിനൊപ്പം താമസിച്ച അദ്ദേഹം, ആഫ്രിക്കക്കാരനായ പ്ലംബറുടെ സഹായിയായി ജോലി ആരംഭിച്ചു. ദിവസവേതനം 5 റിയാൽ. "കൈകൾ വിയർത്ത് ഉപകരണങ്ങൾ പിടിക്കാൻ കഴിഞ്ഞില്ല. ഒരാഴ്ചയ്ക്ക് ശേഷം പിരിച്ചുവിട്ടു, പക്ഷേ 20 ദിവസത്തെ ശമ്പളമായി 100 റിയാൽ ലഭിച്ചു," അദ്ദേഹം ചിരിച്ചു.

വിവിധ ജോലികളിലൂടെയുള്ള പോരാട്ടം

പിന്നീട് മത്സ്യബന്ധനകൂട നെയ്യൽ, പശുകളെ കറക്കൽ, പാത്രങ്ങൾ വൃത്തിയാക്കൽ തുടങ്ങിയ ജോലികൾ പരീക്ഷിച്ചു കുഞ്ഞു മുഹമ്മദ്.

"ഒരു ജോലിയും വേണ്ടെന്ന് പറഞ്ഞിട്ടില്ല. ആത്മാർത്ഥതയോടെ ചെയ്താൽ അല്ലാഹു വാതിൽ തുറന്നു തരുമെന്ന് വിശ്വസിച്ചു," അദ്ദേഹം പറഞ്ഞു. 

“ഞാൻ പാത്രങ്ങൾ വൃത്തിയാക്കുമ്പോൾ, എന്റെ തൊഴിലുടമയുടെ കാർ വൃത്തിഹീനമായി കിടക്കുന്നത് ഞാൻ കണ്ടു. ഞാൻ അത് കഴുകി, പോളിഷ് ചെയ്ത്, അതിനുള്ളിൽ ബുഖൂർ (ധൂപവർഗ്ഗം) കത്തിച്ചു. അദ്ദേഹത്തിന് അതെന്നിൽ മതിപ്പുണ്ടാക്കി, എന്റെ ശമ്പളം 100 റിയാൽ വർദ്ധിപ്പിച്ചു. പക്ഷേ, കാർ കഴുകാനുള്ള ചുമതല എനിക്ക് ലഭിച്ചു,” അദ്ദേഹം പറഞ്ഞു. “അത് എനിക്ക് ഒരു കാര്യം പഠിപ്പിച്ചു, നിങ്ങൾ പ്രതീക്ഷിച്ചതിലും അപ്പുറം പോകുമ്പോൾ, ആളുകൾ നിങ്ങളെ ഓർക്കും.”

വഴിത്തിരിവ് വന്നത് റാസൽഖൈമ ഭരണാധികാരി ഷെയ്ഖ് സഖർ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഡ്രൈവറായി ജോലി ലഭിച്ചപ്പോഴാണ്. "മെർസിഡസ് കണ്ടപ്പോൾ ഭയമായിരുന്നു, പതുക്കെ പഠിച്ചു," അദ്ദേഹം ഓർത്തു. നാല് വർഷം ഷെയ്ഖിന്റെ കുടുംബത്തോടൊപ്പം ജോലി ചെയ്തു, വിശ്വാസവും ഉത്തരവാദിത്തവും പഠിച്ചു. അതേസമയം, ഫാമിലെ പച്ചക്കറികൾ വിൽക്കാൻ തുടങ്ങി, അക്കൗണ്ടുകൾ ശരിയായിരുന്നതിനാൽ കൂടുതൽ വ്യാപാര അനുവാദം ലഭിച്ചു.

ബിസിനസ് സാമ്രാജ്യത്തിന്റെ ഉദയം

1972-ൽ ജലീൽ ട്രേഡേഴ്സ് എന്ന കമ്പനി രജിസ്റ്റർ ചെയ്തു, പിന്നീട് ജലീൽ ഹോൾഡിംഗ്സായി വളർന്നു. ഷെയ്ഖിന്റെ സഹായത്തോടെ ആദ്യ വാഹനം വാങ്ങി, അൽ റാസിലെ ചെറിയ ഭക്ഷ്യവസ്തു കടയിൽ നിന്ന് റീട്ടെയിൽ, ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകളിലേക്ക് വ്യാപിച്ചു. "അന്ന് അൽ റാസിൽ 13 വ്യാപാരികളും കുറച്ച് ഇന്ത്യക്കാരും ലെബനീസും പലസ്തീനികളും ഇറാനികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ," അദ്ദേഹം പറഞ്ഞു.

ബിസിനസ്സ് വളർന്നപ്പോൾ വ്യാപാരം മത്സ്യ മാർക്കറ്റിലേക്കും പിന്നീട് ഹംരിയയിലേക്കും പിന്നീട് അവീറിലേക്കും വ്യാപിപ്പിച്ചു. ജീവിത വഴിയിൽ, വിജയവും നഷ്ടവും ഒരുപോലെ നേരിട്ടു. “ഒരിക്കൽ ഹംരിയ മാർക്കറ്റിൽ നഷ്ടം സംഭവിച്ചു. വീണ്ടും തുടങ്ങാൻ എനിക്ക് സ്വത്തുക്കൾ വിൽക്കേണ്ടിവന്നു,” അദ്ദേഹം പറഞ്ഞു. 

"നഷ്ടം സംഭവിച്ചപ്പോൾ സ്വത്തുക്കൾ വിൽക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ പരാജയം എന്നെ ഒരിക്കലും ഭയപ്പെടുത്തിയില്ല. ഞാൻ എത്രത്തോളം എത്തി എന്ന് അത് എന്നെ ഓർമ്മിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ," അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ വിജയത്തിന്റെ രഹസ്യം അദ്ദേഹം ഇങ്ങനെ പങ്കുവെക്കുന്നു: "വിശ്വാസം വളർത്തുക, നിങ്ങളുടെ ജീവനക്കാരെ കുടുംബാംഗങ്ങളെപ്പോലെ പരിഗണിക്കുക. ഓരോരുത്തരുടെയും ക്ഷേമത്തെക്കുറിച്ച് ഞാൻ തിരക്കാറുണ്ട്."

"തൊഴിലാളിയുടെ വിയർപ്പ് വറ്റുന്നതിന് മുമ്പ് അവന്റെ കൂലി നൽകുക എന്ന പ്രവാചകൻ മുഹമ്മദ് (സ) യുടെ വാക്കുകൾ ഞാൻ ഇക്കാലമത്രയും പാലിച്ചു," അദ്ദേഹം പറഞ്ഞു. അറബിക്കടൽ കാണുമ്പോഴെല്ലാം, ഒരു ജോഡി വസ്ത്രം മാത്രം ധരിച്ച് കടലിൽ ചാടിയിറങ്ങിയ ആ ദിവസം ഓർമ്മ വരും. "അതിനുശേഷം എല്ലാം വിധിയായിരുന്നു," ഒരു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞുനിർത്തി.

kunju mohammed arrived in the gulf in 1967 and built a remarkable business empire from a humble grocery store. explore his inspiring 58-year expat journey in the uae.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പറഞ്ഞ ഉറപ്പുകൾ സർക്കാർ പാലിക്കണം, ഇല്ലെങ്കിൽ വീണ്ടും സമരം: മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിൽ നിന്ന് പിന്മാറി

Kerala
  •  2 days ago
No Image

വർക്കലയിൽ വിദ്യാർഥികൾ തമ്മിൽ സംഘട്ടനം: ഒമ്പതാം ക്ലാസുകാരന്റെ താടിയെല്ല് തകർന്നു

Kerala
  •  2 days ago
No Image

കേരള കോൺഗ്രസ് മുതിർന്ന നേതാവും മുൻ രാജ്യസഭാ അംഗവുമായ തോമസ് കുതിരവട്ടം അന്തരിച്ചു

Kerala
  •  2 days ago
No Image

വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോ​ഗിക്കുന്നവരെ കാത്തിരിക്കുന്നത് മുട്ടൻപണി; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  2 days ago
No Image

വരാപ്പുഴയിൽ രണ്ട് സ്കൂൾ വിദ്യാർഥിനികളെ കാണാതായി; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതം

Kerala
  •  2 days ago
No Image

20 രൂപയുടെ വെള്ളത്തിന് 55 രൂപ! റെസ്റ്റോറന്റിന്റെ കളി കമ്മീഷന്റെ മുന്നിൽ നടന്നില്ല; റെസ്റ്റോറന്റിന് പലിശ സഹിതം പിഴ

crime
  •  2 days ago
No Image

സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടന്ന വിദ്യാർഥിനികളെ ടിപ്പർ ലോറി ഇടിച്ചുതെറിപ്പിച്ചു; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ഡ്രൈവർക്കെതിരെ കേസ്

Kerala
  •  2 days ago
No Image

ഭരണകൂട ഭീകരതയും ഹിന്ദുത്വ അതിക്രമവും; 2025-ൽ അമ്പതോളം മുസ്‌ലിംകൾ നിയമവിരുദ്ധമായി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

National
  •  2 days ago
No Image

സൂപ്പർ കപ്പ് ഫൈനലിൽ റയലിന് കിരീടം മാത്രമല്ല, മാന്യതയും നഷ്ടമായോ? എംബാപ്പെ-ലാപോർട്ട പോര് മുറുകുന്നു

Football
  •  2 days ago
No Image

സഞ്ജുവിനും സച്ചിനും ഒന്ന് മാത്രം; ഇവിടെ ആറെണ്ണവുമായി കോഹ്‌ലിയെ വീഴ്ത്തി രണ്ടാമനായി രാഹുൽ

Cricket
  •  2 days ago