HOME
DETAILS

കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മുഖ്യമന്ത്രി ആയാലും പുറത്താക്കുന്ന ബില്ല്: ജെ.പി.സിയിലെ 31 അംഗങ്ങളില്‍ പ്രതിപക്ഷത്തുനിന്ന് നാലു പേര്‍ മാത്രം

  
Web Desk
November 14, 2025 | 5:53 AM

controversial cm removal bill only four opposition members in 31-member jpc fuels impartiality fears

ന്യൂഡല്‍ഹി: ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ 30 ദിവസത്തേക്ക് തടവില്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും നീക്കംചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന വിവാദ ഭരണഘടന (130ാം ഭേദഗതി) ബില്ല് അവലോകനം ചെയ്യുന്നതിനായി 31 അംഗ സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) രൂപീകരിച്ചു. ബി.ജെ.പി നേതാവ് അപരാജിത സാരംഗി അധ്യക്ഷയായ സമിതിയില്‍ 31 അംഗങ്ങളില്‍ നാലു പേര്‍ മാത്രമാണ് പ്രതിപക്ഷത്തുനിന്നുള്ളത്. 21 പേരും ബി.ജെ.പി എം.പിമാരും എട്ടുപേര്‍ ബി.ജെ.പിയുടെ സഖ്യകക്ഷികളുമാണ്.
 
ശരദ് പവാര്‍ വിഭാഗം എന്‍.സി.പി നേതാവ് സുപ്രിയ സുലെ, അകാലിദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍ ബാദല്‍, മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി, നിരഞ്ജന്‍ റെഡ്ഡി (വൈ.എസ്.ആര്‍ കോണ്‍ഗ്രസ്) എന്നിവരാണ് പ്രതിപക്ഷത്തുനിന്ന് കമ്മിറ്റിയിലുള്ളത്. എന്‍.ഡി.എയിലെ മിക്കവാറും എല്ലാ ഘടകകക്ഷികള്‍ക്കും കമ്മിറ്റിയില്‍ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട സുധാ മൂര്‍ത്തിയും പാനലില്‍ അംഗമാണ്. രവിശങ്കര്‍ പ്രസാദ്, ഭര്‍ത്രുഹരി മഹ്താബ്, പ്രദന്‍ ബറുവ, ബ്രിജ്‌മോഹന്‍ അഗര്‍വാള്‍, വിഷ്ണു ദയാല്‍ റാം, ഡി.കെ അരുണ, പര്‍ഷോത്തമഭായ് രൂപാല, അനുരാഗ് താക്കൂര്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ബി.ജെ.പിയുടെ രാജ്യസഭാ അംഗങ്ങളായ ബ്രിജ് ലാല്‍, ഉജ്ജ്വല്‍ നികം, നബാം റെബിയ, നീരജ് ശേഖര്‍, മനന്‍ കുമാര്‍ മിശ്ര, കെ. ലക്ഷ്മണ്‍ എന്നിവരും പാനലിലുണ്ട്.

ലാവു ശ്രീകൃഷ്ണ ദേവരായലു (ടി.ഡി.പി), ദേവേഷ് ചന്ദ്ര താക്കൂര്‍ (ജെ.ഡി.യു), ധൈര്യഷീല്‍ മാനെ (ശിവ്‌സേന ഷിന്‍ഡേ), ബാലശൗരി വല്ലഭനേനി (ജെ.എസ്.പി), ഇന്ദ്ര ഹാംഗ് സുബ്ബ (എസ്.കെ.എം), സുനില്‍ തട്കരെ (അജിത് പവാര്‍ പക്ഷ എന്‍.സി.പി), എം. മല്ലേഷ് ബാബു (ജെ.ഡി.എസ്), ജയന്ത ബാസുമതാരി (യു.പി.പി.എല്‍), രാജേഷ് വര്‍മ്മ (എല്‍.ജെ.എസ്.പി.ആര്‍.വി), ബിരേന്ദ്ര പ്രസാദ് ബൈശ്യ (എ.ജി.പി), സി.വി ഷണ്‍മുഖം (അണ്ണാ ഡി.എം.കെ) എന്നിവരും അംഗങ്ങളാണ്.

ജെ.പി.സി യഥാര്‍ത്ഥ പാര്‍ലമെന്ററി സമിതിയല്ലെന്നും മറിച്ച് 'ബി.ജെ.പിയുടെ ബിടീമം' ആണെന്നും കോണ്‍ഗ്രസ് എം.പി മാണിക്കം ടാഗോര്‍ ആരോപിച്ചു. ഇന്‍ഡ്യാ മുന്നണി ജെ.പി.സി ബഹിഷ്‌കരിക്കുകയാണെന്നും മാണിക്കം ടാഗോര്‍ പറഞ്ഞു.

ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി 30 ദിവസം തടങ്കലില്‍ പാര്‍പ്പിക്കപ്പെട്ടാല്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രി അല്ലെങ്കില്‍ കേന്ദ്ര അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിലെ മറ്റേതെങ്കിലും മന്ത്രിയെ നീക്കം ചെയ്യാന്‍ ഭരണഘടനാ ഭേദഗതി ബില്‍ വ്യവസ്ഥ ചെയ്യുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ മോദി സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന ആരോപണങ്ങള്‍ക്കിടെ കൊണ്ടുവന്ന ബില്ല് നേരത്തെ വിവാദമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലസ്ഥാനത്ത് അവസാനലാപ്പിൽ സീറ്റ് കണക്കെടുത്ത് മുന്നണികൾ; അട്ടിമറി പ്രതീക്ഷയിൽ യു.ഡി.എഫ്, എൻ.ഡി.എ

Kerala
  •  14 hours ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി തുടരുന്നു; ഇന്നും സര്‍വീസുകള്‍ റദ്ദാക്കും

National
  •  14 hours ago
No Image

കൊല്ലം കുരീപ്പുഴയില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീ പിടിച്ചു;  10ല്‍ അധികം ബോട്ടുകളും ചീനവലകളും കത്തി നശിച്ചു

Kerala
  •  15 hours ago
No Image

വാശിയേറിയ പോരാട്ടം: ബത്തേരിയിൽ ഭരണം പിടിക്കാൻ എൽ.ഡി.എഫും യു.ഡി.എഫും നേർക്കുനേർ; പ്രതിപക്ഷ നേതാവ് ഇന്ന് ജില്ലയിൽ

Kerala
  •  15 hours ago
No Image

കുവൈത്തിൽ മയക്കുമരുന്നിന്റെ ചിത്രങ്ങളോ എഴുത്തുകളോ ലോഗോകളോ ഉള്ള വസ്ത്രങ്ങളും വസ്തുക്കളും നിരോധിച്ചു, ലംഘിച്ചാൽ കനത്ത പിഴ, ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം പിടിയിലായാലും പണി കിട്ടും

latest
  •  15 hours ago
No Image

പാലക്കാട് നിന്നു തട്ടിക്കൊണ്ടു പോയ മലപ്പുറത്തെ വ്യവസായിയെ കണ്ടെത്തി പൊലിസ്; പ്രതികള്‍ ഉറങ്ങിയപ്പോള്‍ ഇറങ്ങിയോടി പൊലിസിനെ വിവരമറിയിച്ചു

Kerala
  •  16 hours ago
No Image

ടയര്‍ പഞ്ചറായി ബൈപാസില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

Kerala
  •  16 hours ago
No Image

കോഴിക്കോട് കോർപറേഷനിൽ പ്രോഗ്രസ് റിപ്പോർട്ട് വിതരണം: കലക്ടറുടെ നിർദേശം വീണ്ടും മറികടന്ന് സി.പി.എം; പ്രതിഷേധം ശക്തമാക്കി യു.ഡി.എഫ്

Kerala
  •  16 hours ago
No Image

ദേശീയപാത തകര്‍ന്ന സംഭവത്തില്‍ വിദഗ്ധ സമിതി ഉടന്‍ റിപോര്‍ട്ട് സമര്‍പ്പിക്കും; 3 അംഗ സമിതി സ്ഥലം സന്ദര്‍ശിച്ചു

Kerala
  •  16 hours ago
No Image

തദ്ദേശപ്പോര് മുറുകുന്നു: ഇനി നാലുനാൾ; പൊതുയോഗങ്ങളിൽ ചൂടുപിടിപ്പിക്കുന്ന വിഷയങ്ങൾ ചർച്ചയാക്കി നേതാക്കൾ

Kerala
  •  16 hours ago