മദ്യപിച്ച് ഡ്രൈവ് ചെയ്ത് ആഢംബര കാർ തകർത്തു: ഇൻഷുറൻസ് കമ്പനിക്ക് 86,099 ദിർഹവും പലിശയും നൽകാൻ ഡ്രൈവറോട് ഉത്തരവിട്ട് കോടതി
അബൂദബി: മദ്യപിച്ച് വാഹനം ഓടിച്ച് ആഢംബര കാറിന് കേടുപാടുകൾ വരുത്തിയ സംഭവത്തിൽ, ഇൻഷുറൻസ് കമ്പനിക്ക് 86,099 ദിർഹം തിരികെ നൽകാൻ ഡ്രൈവറോട് ഉത്തരവിട്ട് അബൂദബി കൊമേഴ്‌സ്യൽ കോടതി. 2,93,099 ദിർഹം (ഏകദേശം 70 ലക്ഷം രൂപ) വിലമതിക്കുന്ന കാറാണ് അപകടത്തിൽ നശിച്ചത്.
അപകടശേഷം, ഇൻഷുറൻസ് കമ്പനി കാർ ഉടമയ്ക്ക് മുഴുവൻ തുകയും (2,93,099 ദിർഹം) നഷ്ടപരിഹാരമായി നൽകിയിരുന്നു. കാർ നന്നാക്കുന്നതിനേക്കാൾ ലാഭം വിൽക്കുന്നതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 'മൊത്തം നഷ്ടം' കണക്കാക്കിയാണ് ഇത് നൽകിയത്.
തുടർന്ന് കമ്പനി തകർന്ന വാഹനം വിറ്റ് 207,000 ദിർഹം തിരികെ നേടി. എന്നാൽ, നഷ്ടപരിഹാരം നൽകിയ തുകയിൽ നിന്നും ബാക്കിയുള്ള 86,099 ദിർഹവും പലിശയും നിയമപരമായ ചെലവുകളും ആവശ്യപ്പെട്ട് കമ്പനി സിവിൽ കേസ് ഫയൽ ചെയ്തു.
മദ്യപിച്ച് വാഹനം ഓടിച്ചതിന് ഡ്രൈവർക്ക് ഇതിന് മുമ്പ് ശിക്ഷ ലഭിച്ചിരുന്നതായി കോടതി രേഖകളിൽ പറയുന്നു. ഡ്രൈവർ മദ്യലഹരിയിൽ ആണെങ്കിൽ നഷ്ടപരിഹാരം തിരികെ ഈടാക്കാൻ ഇൻഷുറൻസ് കമ്പനിക്ക് അധികാരം നൽകുന്ന ഏകീകൃത ഇൻഷുറൻസ് പോളിസിയുടെ ലംഘനമാണിതെന്ന് കോടതി നിരീക്ഷിച്ചു.
അപകട റിപ്പോർട്ടോ, മദ്യപിച്ചിരുന്നു എന്ന കണ്ടെത്തലോ പ്രതി നിഷേധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇൻഷുറൻസ് കമ്പനി പൂർണ്ണ നഷ്ടപരിഹാരം നൽകിയ ശേഷം, തകർന്ന വാഹനം വിറ്റ് കിട്ടിയ തുക (Salvage Amount) കുറച്ച്, ബാക്കി തുക ഡ്രൈവർ നൽകാൻ ബാധ്യസ്ഥനാണെന്ന് കോടതി സ്ഥിരീകരിച്ചു.
ഇതനുസരിച്ച്, 86,099 ദിർഹവും, അഞ്ച് ശതമാനം വാർഷിക പലിശയും, കോടതി ചെലവുകളും, നിയമപരമായ ഫീസുകളും ഇൻഷുറൻസ് കമ്പനിക്ക് നൽകാൻ കോടതി പ്രതിയോട് ഉത്തരവിട്ടു.
An Abu Dhabi Commercial Court has ruled that a drunken driver must compensate an insurance company Dh86,099 for damages caused to a luxury car worth Dh293,099 (approximately Rs 70 lakh).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."