HOME
DETAILS

ഫോമുകൾ വിതരണം ചെയ്യാതെ കണക്കുകൾ പെരുപ്പിച്ച് ആപ്പിൽ രേഖപ്പെടുത്താൻ നിർദേശം; എസ്.ഐ.ആറിൽ അട്ടിമറി ?

  
Web Desk
November 15, 2025 | 1:38 AM

instructions to inflate figures and enter them in the app without distributing forms sir sabotage

തിരുവനന്തപുരം: ആശങ്കകൾ തുടരുന്നതിനിടെ സംസ്ഥാനത്ത് വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണം (എസ്.ഐ.ആർ ) അട്ടിമറിക്കപ്പെടുന്നതായുള്ള സൂചനകൾ പുറത്ത്. എസ്.ഐ.ആറിന്റെ നടപടിക്രമങ്ങളിലെ പ്രഥമ ഘട്ടമായ എന്യൂമറേഷൻ ഫോം വിതരണത്തിലെ പാളിച്ചകളുടെ വിവരങ്ങളാണ് പുറത്തുവരുന്നത്.
 
രാജ്യത്ത് 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി നടക്കുന്ന എസ്.ഐ.ആറിലെ എന്യൂമറേഷൻ ഫോം വിതരണത്തിൽ ഏറ്റവും പിന്നിലായിരുന്നു കേരളം. ഇതു മറികടക്കുന്നതിനായി ഫോം വോട്ടർമാർക്ക് വിതരണം ചെയ്യാതെ തന്നെ വിതരണം ചെയ്തതായി ആപ്പിൽ രേഖപ്പെടുത്താനാണ് ബി.എൽ.ഒമാർക്ക് ഇന്നലെ ലഭിച്ച നിർദേശം. ഫോം പിന്നീട് വിതരണം ചെയ്താൽ മതിയെന്നും ഇപ്പോൾ ആപ്പിൽ വിതരണം ചെയ്തതായി രേഖപ്പെടുത്താനുമാണ് നിർദേശം. ഇതോടെ വോട്ടർമാർക്ക് ലഭിക്കേണ്ട എന്യൂമറേഷൻ ഫോം ലഭിക്കാതെ വരും.
2025ലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ട സംസ്ഥാനത്തെ 2,78,50,855 വോട്ടർമാർക്കാണ് എന്യൂമറേഷൻ ഫോം വിതരണം ചെയ്യേണ്ടത്. ഇതിനായി 24,468 ഉദ്യോഗസ്ഥരെയാണ് ബി.എൽ.ഒമാരായി നിയോഗിച്ചിരിക്കുന്നത്.

വിതരണം ചെയ്ത ഫോമുകൾ വോട്ടർമാർ പൂരിപ്പിച്ച ശേഷം ബി.എൽ.ഒമാർ തിരികെ വാങ്ങി പരിശോധിച്ച ശേഷം ആപ്പിൽ രേഖപ്പെടുത്തുകയും ചെയ്യുന്നത് അനുസരിച്ചാണ് അടുത്തമാസം ഒമ്പതിന് കരട് പട്ടിക പുറത്തിറക്കുക. ഫോം തിരികെ നൽകാത്തവരും ബി.എൽ.ഒമാർ ഫോം വിതരണം ചെയ്യാത്തവരും പട്ടികയിൽനിന്ന് പുറത്താകും.
 
വിതരണം ചെയ്യുന്ന എന്യൂമറേഷൻ ഫോമുകളുടെ എണ്ണം ദിവസവും തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധപ്പെടുത്തുന്നുണ്ടെങ്കിലും തിരികെ ലഭിക്കുന്നവയുടെ എണ്ണം പ്രസിദ്ധീകരിക്കുന്നില്ല. ഇതിനെ ആശ്രയിച്ചാകും കരട് പട്ടികയിൽനിന്ന് പുറത്താകുന്നവരുടെ എണ്ണം. പുറമെ ബി.എൽ.ഒമാർ രാഷ്ട്രീയ താൽപര്യം മുൻനിർത്തി എന്യൂമറേഷൻ ഫോമുകൾ കൃത്യമായി വിതരണം ചെയ്യാതിരിക്കുകയോ തിരികെ ലഭിക്കുന്ന ഫോമുകളിൽ കൃത്രിമം കാണിച്ചാലോ കരട് പട്ടികയിൽനിന്ന് വോട്ടർമാർ പുറത്താകാനുള്ള സാധ്യത കൂടുതലാണ്. 
പിന്നീട് കരട് പട്ടിക വന്നശേഷം പുതിയതായി വോട്ടർപട്ടികയിൽ പേര് ചേർക്കേണ്ട അവസ്ഥയുണ്ടാവുകയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസ്; സ്കോട്ട്ലൻഡിൽ മലയാളി നഴ്സിന് ഏഴുവർഷത്തിലേറെ തടവ് ശിക്ഷ

International
  •  3 days ago
No Image

ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  3 days ago
No Image

സംസ്ഥാനത്തെ ദേശീയ പാതകളുടെ തകർച്ച: എല്ലാ റീച്ചുകളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് എൻ.എച്ച്.എ.ഐ

Kerala
  •  3 days ago
No Image

വിവാഹ വാർഷികാഘോഷത്തിനെത്തിയ യുവതി കെഎസ്ആർടിസി ബസ് കയറി മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

Kerala
  •  3 days ago
No Image

ഷാർജയിൽ എമിറേറ്റ്സ് റോഡിൽ ഗതാഗത നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

uae
  •  3 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ സ്പെഷ്യൽ പൊലിസ് ടീമിന്റെ വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Kerala
  •  3 days ago
No Image

ജനിതക മാറ്റം സംഭവിച്ച ബീജം വിതരണം ചെയ്തത് 14 യൂറോപ്യൻ രാജ്യങ്ങളിൽ; 197 കുട്ടികൾക്ക് അർബുദം സ്ഥിരീകരിച്ചു; ഡെൻമാർക്ക് സ്പേം ബാങ്കിനെതിരെ അന്വേഷണം

International
  •  3 days ago
No Image

ലേലത്തിൽ ഞെട്ടിക്കാൻ പഞ്ചാബ്‌; ഇതിഹാസമില്ലാതെ വമ്പൻ നീക്കത്തിനൊരുങ്ങി അയ്യർപട

Cricket
  •  3 days ago
No Image

ലോക്സഭയിലെ വാക്പോര്; അമിത് ഷായുടെ പ്രസംഗം നിലവാരം കുറഞ്ഞത്; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന സ്വഭാവം: കെ.സി വേണുഗോപാൽ എം.പി

National
  •  3 days ago