വോട്ട് ചോദിച്ച് വീട്ടിലെത്തിയ സ്ഥാനാർഥിയെ നായ കടിച്ചു; ചികിത്സയ്ക്ക് ശേഷം തളരാതെ വീണ്ടും പ്രചാരണത്തിന്
ഇടുക്കി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിക്ക് വളർത്തുനായയുടെ കടിയേറ്റു. ഇടുക്കി ബൈസൺവാലി പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് തെരഞ്ഞെടുപ്പ് ചൂട് അടുത്തിരിക്കെ അണികളെയും പാർട്ടിയെയും ഞെട്ടിച്ച അപ്രതീക്ഷിത സംഭവം. യുഡിഎഫ് സ്ഥാനാഥിയായ ജാൻസി വിജുവിനാണ് വോട്ടഭ്യർത്ഥിച്ചെത്തിയ വീട്ടിലെ നായയുടെ കടിയേറ്റത്.
ഇന്ന് രാവിലെ പത്ത് മണിയോടെ ബൈസൺവാലി ഇരുപതേക്കറിലാണ് സംഭവം. പ്രവർത്തകർക്കൊപ്പം വോട്ട് തേടി ഒരു വീട്ടിലേക്ക് കയറുന്നതിനിടെ, കൂട്ടിൽ നിന്നും അഴിഞ്ഞു നടന്ന നായ പാഞ്ഞെത്തി ജാൻസിയുടെ കാലിൽ കടിക്കുകയായിരുന്നു.
ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന പ്രവർത്തകർ സ്ഥാനാർഥിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം ജാൻസി വിശ്രമമില്ലാതെ ഉച്ചകഴിഞ്ഞ് തന്നെ വീണ്ടും പ്രചാരണരംഗത്തേക്ക് തിരിച്ചെത്തി.
A political candidate who visited a house to ask for votes was bitten by the resident's dog. After receiving medical treatment, the candidate was undeterred and promptly returned to the campaign trail.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."