HOME
DETAILS

സുഹൃത്തിനെ കൊലപ്പെടുത്തിയ കേസ്: ദുബൈയിൽ യുവാവിന് ജീവപര്യന്തം; ശിക്ഷയ്ക്ക് ശേഷം നാടുകടത്തും

  
November 15, 2025 | 1:03 PM

dubai youth gets life imprisonment for killing friend deportation ordered after sentence

ദുബൈ: വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ അറബ് പൗരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ദുബൈ അപ്പീൽ കോടതി. ശിക്ഷാകാലാവധി പൂർത്തിയാക്കിയ ശേഷം പ്രതിയെ യുഎഇയിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. ജുമൈറ ഏരിയയിലെ വസതിയിൽ വെച്ച് 2022 ഒക്ടോബറിലാണ് സംഭവം നടന്നത്.

സംഭവത്തെക്കുറിച്ച് ജുമൈറ ബീച്ച് റെസിഡൻസ് (JBR) പ്രദേശത്തെ ഒരു അപ്പാർട്ട്‌മെന്റിൽ നിന്ന് ഒരു സ്ത്രീയാണ് പൊലിസിനെ അറിയിച്ചത്. ഇരയുടെയും പ്രതിയുടെയും പൊതു സുഹൃത്തായിരുന്നു ഈ സ്ത്രീ. അന്വേഷണ ഉദ്യോഗസ്ഥരോട് സ്ത്രീ വെളിപ്പെടുത്തിയതനുസരിച്ച്, സംഭവദിവസം പ്രതിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. അപ്പോൾ പ്രതി ഉത്കണ്ഠാകുലനായി കാണപ്പെടുകയും, സുഹൃത്തിനെ അന്വേഷിക്കാൻ തന്റെ അപ്പാർട്ട്‌മെന്റിലേക്ക് പോകാൻ ആവശ്യപ്പെടുകയും ചെയ്തു.

അപ്പാർട്ട്‌മെന്റിൽ എത്തിയ യുവതി ബെഡ്ഷീറ്റുകളിൽ പൊതിഞ്ഞ നിലയിൽ രക്തത്തിൽ കുളിച്ചു അനക്കമില്ലാതെ നിലത്ത് കിടക്കുന്ന സുഹൃത്തിനെയാണ് കണ്ടത്. ഉടൻ തന്നെ ഇവർ ഇക്കാര്യം പൊലിസിനെ വിവരമറിയിച്ചു.

സംഭവസ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥർക്ക് അക്രമാസക്തമായ ഒരു സംഘർഷം നടന്നതിന്റെ തെളിവുകൾ ലഭിച്ചു. എന്നാൽ, ചികിത്സയിലായിരുന്ന ആശുപത്രിയിൽ നിന്നും പ്രതി അപ്രത്യക്ഷനായിരുന്നു. പൊലിസ് അന്വേഷണം ആരംഭിക്കുകയും പ്രതിയുടെ പിതാവിനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ മാസങ്ങളിൽ മകന്റെ പെരുമാറ്റത്തിൽ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് പിതാവ് മൊഴി നൽകി. കുറ്റകൃത്യം നടന്ന ദിവസം ഇര മകന്റെ വീട്ടിൽ വന്നിരുന്നെന്നും, തുടർന്ന് ഇരുവരും തമ്മിൽ രൂക്ഷമായ തർക്കം ഉണ്ടായതായും അദ്ദേഹം വെളിപ്പെടുത്തി.

വഴക്കിന് തൊട്ടുപിന്നാലെ താൻ വീട് വിട്ടിറങ്ങിയെന്നും, എന്നാൽ പിന്നീട് മകൻ വിളിക്കുകയും സുഹൃത്തിനെ ആക്രമിച്ചെന്നും അതിന്റെ ഫലമായി അയാൾ മരിച്ചെന്നും സമ്മതിച്ചതായി പിതാവ് പൊലിസിനോട് പറഞ്ഞു. രാജ്യം വിടാൻ ഉദ്ദേശിക്കുന്നതായും മകൻ ഇദ്ദേഹത്തെ അറിയിച്ചിരുന്നു.

പൊലിസ് അന്വേഷണം ഊർജ്ജിതമാക്കുകയും മറ്റൊരു എമിറേറ്റിലെ ഒരു ഹോട്ടലിൽ നിന്ന് പ്രതിയെ കണ്ടെത്തുകയും ചെയ്തു. സഹോദരന്റെ സഹായത്തോടെ രാജ്യം വിടാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാളെ ദുബൈ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും കൊലപാതകത്തിന് കേസെടുക്കുകയും ചെയ്തു.

കേസിൽ ദുബൈ ക്രിമിനൽ കോടതി പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. ഈ വിധിയാണ് ദുബൈ അപ്പീൽ കോടതി ശരിവെച്ചിരിക്കുന്നത്. ശിക്ഷാകാലാവധിക്ക് ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

dubai court has sentenced a young man to life imprisonment for murdering his friend during a dispute. after completing the prison term, authorities have ordered his deportation. the verdict highlights the uae’s strict stance on violent crime and public safety.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അച്ഛൻ്റെ ക്രൂരമർദനം: ഒൻപതാം ക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

Kerala
  •  6 days ago
No Image

വിധി നിരാശാജനകം, നീതിക്കുവേണ്ടിയുള്ള സമരം അവസാനിക്കുകയില്ല; ജനാധിപത്യ കേരളം അവള്‍ക്കൊപ്പം അടിയുറച്ചു നില്‍ക്കുമെന്നും കെ.കെ രമ

Kerala
  •  6 days ago
No Image

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ മുൻ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പൊലിസ് പിടിയിൽ

crime
  •  6 days ago
No Image

ജാഗ്രതൈ... ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഇന്‍കോഗ്നിറ്റോ മോഡ് നിങ്ങളുടെ എല്ലാ സെര്‍ച്ചും മറയ്ക്കുന്നുണ്ടോ... ഇല്ലെന്ന്

Kerala
  •  6 days ago
No Image

നടിയെ ആക്രമിച്ച കേസ്:  നാള്‍വഴികള്‍

Kerala
  •  6 days ago
No Image

'ശരീരമാകെ മുറിവേൽപ്പിച്ച് ലൈംഗികാതിക്രമം നടത്തി'; രാഹുൽ മാങ്കുട്ടത്തിനെതിരെ അതിജീവിതയുടെ മൊഴി കോടതിയിൽ

Kerala
  •  6 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി തുടരുന്നു;  ഇന്ന് റദ്ദാക്കിയത് 400 ലേറെ ഫ്‌ളൈറ്റുകള്‍

National
  •  6 days ago
No Image

25 വയസ്സുകാരനായ എംസിഎ വിദ്യാർഥിയെ കോളജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

National
  •  6 days ago
No Image

62 മിനിറ്റ് കരിമരുന്ന് പ്രയോഗം, 6,500 ഡ്രോണുകൾ അണിനിരക്കുന്ന ഡ്രോൺ ഷോ; ന്യൂഇയർ ആഘോഷം കളറാക്കാൻ അൽ വത്ബ

uae
  •  6 days ago
No Image

റെയിൽവേ സ്റ്റേഷനിൽ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് വയസുകാരിയെ മണിക്കൂറുകൾക്കകം കണ്ടെത്തി; സിസിടിവി തുണയായി, ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

crime
  •  6 days ago