രാജസ്ഥാനിലെത്തിയ ദിവസം തന്നെ 250 നോട്ട് ഔട്ട്; ഇന്ത്യയിൽ ചരിത്രമെഴുതി സർ ജഡേജ
ഇന്ത്യ-സൗത്ത് ആഫ്രിക്ക ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യുന്ന സൗത്ത് ആഫ്രിക്ക 93 റൺസിന് ഏഴ് വിക്കറ്റുകൾ എന്ന നിലയിലാണ്. നിലവിൽ സൗത്ത് ആഫ്രിക്കക്ക് 63 റൺസിന്റെ ലീഡാണുള്ളത്. രണ്ടാം ഇന്നിങ്സിൽ സ്പിന്നർമാരുടെ ആധിപത്യത്തിന് മുന്നിലാണ് സൗത്ത് ആഫ്രിക്ക തകർന്നത്.
ഇന്ത്യൻ ബൗളിങ് നിരയിൽ നാല് വിക്കറ്റുകൾ നേടി മിന്നും പ്രകടനമാണ് ജഡേജ പുറത്തെടുത്തത്. ഈ നാല് വിക്കറ്റുകൾ വീഴ്ത്തിയതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ മണ്ണിൽ 250 വിക്കറ്റുകൾ നേടുന്ന നാലാമത്തെ ഇന്ത്യൻ താരമായി മാറാനും ജഡേജക്ക് സാധിച്ചു. ഇതിനു മുമ്പ് ആർ അശ്വിൻ (383), അനിൽ കുംബ്ലെ(350), ഹർഭജൻ സിങ്(265) എന്നിവരാണ് ഇതിനു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത്.
That will be Stumps on Day 2⃣! 🙌
— BCCI (@BCCI) November 15, 2025
4⃣ wickets for Ravindra Jadeja
2⃣ wickets for Kuldeep Yadav
1⃣ wicket for Axar Patel
An impressive show from #TeamIndia bowlers in the 2️⃣nd innings 👏
Scorecard ▶️ https://t.co/okTBo3qxVH #INDvSA | @IDFCFIRSTBank pic.twitter.com/kHVZ8PP99R
മുൻ ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബോർഡിന് ശേഷം ഒരു രാജ്യത്ത് 2000+ റൺസും 250+ റൺസും നേടുന്ന രണ്ടാമത്തെ താരമാണ് ജഡേജ. ഇതിനു പുറമെ ടെസ്റ്റ് ക്രിക്കറ്റിൽ 4000 റൺസും 300+ വിക്കറ്റുകളും നേടുന്ന നാലാമത്തെ താരം കൂടിയാണ് ജഡേജ. ഇയാൻ ബോതം, കപിൽ ദേവ്, ഡാനിയേൽ വെട്ടോറി എന്നിവർക്ക് ശേഷമാണ് ജഡേജ ഈ നേട്ടം സ്വന്തമാക്കിയത്.
ഇന്നാണ് ജഡേജയെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ചെന്നൈ സൂപ്പർ കിങ്സിൽ നിന്നുമാണ് ജഡേജ വീണ്ടും തന്റെ പഴയ തട്ടകത്തിലേക്ക് കൂടുമാറിയത്. ഈ ദിവസത്തിൽ തന്നെ ജഡേജ റെക്കോർഡുകൾ വാരിക്കൂട്ടുന്നത് രാജസ്ഥാനും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ആഘോഷിക്കുകയാണ്.
Four wickets For our very own Jaddu! 🫶🔥 pic.twitter.com/7yupsPWfwx
— Rajasthan Royals (@rajasthanroyals) November 15, 2025
അതേസമയം മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 159 റൺസിനാണ് പുറത്തായത്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്കും അടിപതറി. 189 റൺസിനാണ് ഇന്ത്യ പുറത്തായത്.
ഇന്ത്യ പ്ലെയിങ് ഇലവൻ
യശസ്വി ജയ്സ്വാൽ, കെ.എൽ. രാഹുൽ, വാഷിംഗ്ടൺ സുന്ദർ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവൻ
ഏഡൻ മാർക്രം, റയാൻ റിക്കൽട്ടൺ, ടെംബ ബാവുമ (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, ഡേവിഡ് ബെഡിങ്ഗ്ഹാം, ക്ലാസ്റ്റൻ മാർക്ക്രം, ഡോണ റിസ്സി, കോർബിൻ ബോഷ്, കേശവ് മഹാരാജ്, ലംഗി നഗിദി, മാർക്കോ ജാൻസൺ.
The second day of the India-South Africa first Test has come to an end. South Africa collapsed in the second innings due to the dominance of spinners. Jadeja put up a brilliant performance by taking four wickets in the Indian bowling line-up. With these four wickets, Jadeja also became the fourth Indian to take 250 wickets in Test cricket on Indian soil.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."