പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് വീട്ടുകാർ വഴക്ക് പറഞ്ഞു; സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി പത്താംക്ലാസുകാരി ജീവനൊടുക്കി
ഹൈദരാബാദ്: ഹൈദരാബാദിൽ പത്താംക്ലാസ് വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിൻ്റെ അഞ്ചാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു. ചൊവ്വാഴ്ച ഹബ്‌സിഗുഡയിലെ കാര്യ സ്‌കൂളിലായിരുന്നു സംഭവം.
പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് മാതാപിതാക്കൾ വഴക്കുപറഞ്ഞതിൽ കുട്ടിക്ക് വിഷമമുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിവരം അറിഞ്ഞ് പൊലിസ് സ്ഥലത്തെത്തി. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം സെക്കന്തരാബാദിലെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തെലങ്കാനയിൽ രണ്ടാമത്തെ സംഭവം
തെലങ്കാനയിൽ ഈയാഴ്ച സ്കൂൾ വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. തിങ്കളാഴ്ചയും ഒരു പത്താംക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്‌തിരുന്നു. നിസാമാബാദ് ജില്ലയിലെ ചന്ദ്രൂരിലുള്ള തെലങ്കാന മൈനോറിറ്റി റെസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർഥിയാണ് ആത്മഹത്യ ചെയ്തത്.
മുറിയിലെ ഇരുമ്പ് വടിയിൽ ബെഡ്ഷീറ്റ് കുരുക്കി തൂങ്ങിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ സംഭവത്തിലും പൊലിസ് അന്വേഷണം പുരോഗമിക്കുകയാണ്.
A 10th-grade student took her own life by jumping from the 5th floor of her school building in Habshiguda, Hyderabad, on Tuesday. The incident has raised concerns about student mental health and safety measures in schools.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."