പെൻഷൻ തുക തട്ടിയെടുക്കാൻ മരിച്ച അമ്മയായി മകൻ വേഷമിട്ടത് 3 വർഷത്തോളം; മൃതദേഹം അലക്കുമുറിയിൽ ഒളിപ്പിച്ച നിലയിൽ
റോം: മരിച്ചുപോയ അമ്മയുടെ പെൻഷൻ തുക തുടർന്നും കൈപ്പറ്റാനായി മകൻ മൂന്ന് വർഷത്തോളം അമ്മയുടെ വേഷം കെട്ടി അധികൃതരെ കബളിപ്പിച്ചു. ഇറ്റലിയിലാണ് സിനിമാക്കഥയെ വെല്ലുന്ന ഈ തട്ടിപ്പ് നടന്നത്. 82-കാരിയായ ഗ്രാസിയെല്ല ഡാൽ ഒഗ്ലിയോയുടെ മകനാണ് ഈ തട്ടിപ്പിന് പിന്നിൽ.
തൊഴിൽ രഹിതനായ മകൻ, 2022-ൽ അമ്മ മരിച്ച വിവരം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യാതെ മൃതദേഹം വീട്ടിൽ ഒളിപ്പിച്ച ശേഷം, അമ്മയായി ആൾമാറാട്ടം നടത്തുകയായിരുന്നു. കൃത്യമായ മേക്കപ്പും വേഷവിധാനങ്ങളുമായിരുന്നു ഇയാൾ ഇതിനായി ഉപയോഗിച്ചത്. പെൻഷൻ തുകയും മൂന്ന് വീടുകളുടെ പ്രോപ്പർട്ടി പോർട്ട്ഫോളിയോ വഴിയും ഏകദേശം 50 ലക്ഷം രൂപയുടെ വാർഷിക വരുമാനമാണ് ഇയാൾ ഈ തട്ടിപ്പിലൂടെ കൈക്കലാക്കിയത്.
അമ്മയുടെ വേഷത്തിലെത്തി ഐഡന്റിറ്റി കാർഡ് പുതുക്കുന്നതിനിടെ, ഒരു സർക്കാർ ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് സംഭവം പുറത്തുകൊണ്ടുവന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നീണ്ട പാവാട, നെയിൽ പോളിഷ്, മാല, പഴയ ശൈലിയിലുള്ള കമ്മലുകൾ എന്നിവ ധരിച്ചാണ് മകൻ കൗൺസിൽ ഓഫീസുകളിൽ വന്നിരുന്നതെന്ന് പൊലിസിന് മനസ്സിലായി. തുടർന്ന് ഇയാളുടെ വീട്ടിൽ പൊലിസ് നടത്തിയ തിരച്ചിലിൽ, അലക്കുമുറിയിൽ ഒളിപ്പിച്ച നിലയിൽ ഗ്രാസിയെല്ല ഡാൽ ഒഗ്ലിയോയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.
തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലിസ് അന്വേഷണം തുടരുകയാണ്. അമ്മയുടെ മരണം മറച്ചുവെച്ച് സാമ്പത്തിക നേട്ടത്തിനായി മകൻ നടത്തിയ മൂന്ന് വർഷത്തെ ഈ ആൾമാറാട്ടം രാജ്യത്ത് വലിയ ചർച്ചയായിരിക്കുകയാണ്.
A man in Italy impersonated his deceased mother for three years to fraudulently collect her pension and manage her property portfolio, accumulating an estimated annual income of around ₹50 lakhs. The fraud was uncovered when a government official grew suspicious. Police subsequently searched his home and found the mother's body, 82-year-old Graziella Dal Oglio, hidden in the laundry room, three years after her death.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."