നാസയുടെ പേരിൽ തട്ടിപ്പ്: ഇരിഡിയം വാങ്ങി നൽകാമെന്ന് പറഞ്ഞ് ഹരിപ്പാട് സ്വദേശിക്ക് 75 ലക്ഷം രൂപ നഷ്ടമായി
ആലപ്പുഴ: ഇരിഡിയം ഇടപാടിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് ഹരിപ്പാട് സ്വദേശിയായ മഹേഷ് എന്നയാളിൽ നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതികൾക്കായി ഹരിപ്പാട് പൊലിസ് അന്വേഷണം ഊർജിതമാക്കി. നാസയിൽ നിന്ന് ഇരിഡിയം വാങ്ങി മറിച്ചുവിറ്റാൽ കോടികൾ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ചാണ് സംഘം മഹേഷിനെ കബളിപ്പിച്ചത്.
ആലപ്പുഴ മണ്ണാറശാല സ്വദേശിയായ കപിൽ ആണ് കേസിലെ ഒന്നാം പ്രതി. തിരുവനന്തപുരം സ്വദേശികളായ സുലഭ ശിവകുമാർ മകൻ ജിഷ്ണു, വൈഷണവി, ഭർത്താവ് സന്ദീപ്, കൊല്ലം സ്വദേശി സിനു ധർമ്മരാജൻ എന്നിവരാണ് മറ്റ് പ്രതികൾ.
പണം ഇരട്ടിയാക്കി നൽകാമെന്ന വാഗ്ദാനത്തിൽ വീണ മഹേഷ് പല തവണകളായി സംഘത്തിന് പണം കൈമാറി. എന്നാൽ, പറഞ്ഞ സമയമായിട്ടും പണവും ലാഭവിഹിതവും തിരികെ ലഭിക്കാതെ വന്നതോടെ മഹേഷ് പ്രതികളെ സമീപിച്ചു. ഈ സമയം പോലും തട്ടിപ്പാണെന്ന് തിരിച്ചറിയാതെ വീണ്ടും 25 ലക്ഷം രൂപ കൂടി നൽകിയാൽ 10 ദിവസത്തിനകം മുഴുവൻ തുകയും ലാഭവും തിരികെ നൽകാമെന്ന് പ്രതികൾ മഹേഷിനെ വിശ്വസിപ്പിച്ച് വീണ്ടും പണം തട്ടിയെടുത്തു.
രണ്ടാമതും പണം ലഭിക്കാതെ വന്നതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കി മഹേഷ് പൊലിസിൽ പരാതി നൽകുന്നത്. 75 ലക്ഷം രൂപ നഷ്ടപ്പെട്ടതിന് ശേഷമാണ് തട്ടിപ്പ് തിരിച്ചറിഞ്ഞതെന്ന് പരാതിയിൽ പറയുന്നു. ഹരിപ്പാട് പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പ് വ്യാപകം
ആലപ്പുഴയിലെ സംഭവത്തിന് പുറമെ സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാവുകയാണ്. സമീപ ജില്ലകളായ കോട്ടയത്തും പത്തനംതിട്ടയിലും കോടികളുടെ തട്ടിപ്പാണ് സമാനമായ രീതിയിൽ അരങ്ങേറിയത്.
പത്തനംതിട്ട കീഴ്വായ്പ്പൂരിൽ കുട്ടികളുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യത്തിൽ ഉൾപ്പെട്ടെന്ന് ആരോപിച്ച് 'വെർച്വൽ അറസ്റ്റ്' ഭീഷണിപ്പെടുത്തി വയോധിക ദമ്പതികളിൽ നിന്ന് തട്ടിയെടുത്തത് ഒരു കോടി നാൽപ്പത് ലക്ഷം രൂപയാണ്. മുംബൈ പൊലിസായി ആൾമാറാട്ടം നടത്തിയ സംഘമാണ് തട്ടിപ്പ് നടത്തിയത്.
A Haripad native was allegedly defrauded of ₹75 lakh after being promised Iridium, supposedly for NASA, through a fraudulent scheme. The victim was tricked into believing they were investing in a lucrative deal involving the space agency.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."