HOME
DETAILS

കേന്ദ്രസർക്കാരിന്റെ പുതിയ ലേബർ കോഡിനെതിരേ ഇടതു സംഘടനകൾ; കരടിൽ കുരുങ്ങി സംസ്ഥാന സർക്കാർ

  
November 27, 2025 | 2:05 AM

left organizations oppose the central governments new labor code state government is stuck in the draft

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പുതിയ ലേബർ കോഡിനെതിരേ ഇടതു സംഘടനകൾ ഉൾപ്പെടെ രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നതിനിടെ, കേരളത്തിൽ കരട് ചട്ടം വിജ്ഞാപനം ചെയ്തതു സ്ഥിരീകരിച്ച് മന്ത്രി വി.ശിവൻകുട്ടി. കരട് ചട്ടങ്ങൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്കുമേൽ കടുത്ത സമ്മർദമുണ്ടായെന്നും എന്നാൽ കോഡ് അതേപടി നടപ്പാക്കാൻ കേരളം തയാറായില്ലെന്നും മന്ത്രി വിശദീകരിച്ചു.

ട്രേഡ് യൂനിയനുകളുടെ അഭിപ്രായം കേട്ട ശേഷം മാത്രമേ തുടർനടപടികളിലേക്കു കടക്കൂവെന്നും മന്ത്രി പറഞ്ഞു. തുടർനടപടി സ്വീകരിക്കേണ്ടെന്ന് താനാണ് നിർദേശം നൽകിയത്. കേന്ദ്ര തൊഴിൽ മന്ത്രിയോട് ലേബർ കോഡ് നടപ്പിലാക്കാൻ കഴിയില്ല എന്ന് അറിയിച്ചു. മൂന്നു വർഷമായി നടപടി സ്വീകരിച്ചിട്ടില്ല. കേരളം ഒഴികെ ഭൂരിഭാഗം സംസ്ഥാനങ്ങളും ചട്ടം രൂപീകരിച്ചു. തിരുവനന്തപുരത്ത് ദേശീയ ലേബർ കോൺക്ലേവ് സംഘടിപ്പിക്കും. ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരെ ക്ഷണിക്കും. പ്രമുഖ ട്രേഡ് യൂനിയൻ നേതാക്കളെയും നിയമ വിദഗ്ധരെയും പങ്കെടുപ്പിക്കും. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചു മാത്രമേ സർക്കാർ തീരുമാനമെടുക്കൂവെന്നും മന്ത്രി വിശദീകരിച്ചു.

ഇടതു മുന്നണിയോ, സംസ്ഥാനത്തെ ഇടതു ട്രേഡ് യൂനിയനുകളോ അറിയാതെ 2021 ഡിസംബർ 14നാണ് ലേബർ കോഡിന്റെ കരട് ചട്ടം വിജ്ഞാപനം ചെയ്തത്. വിഷയം ചർച്ചചെയ്യാൻ ഇന്ന് ട്രേഡ് യൂനിയനുകളുടെ യോഗം വിളിച്ചിട്ടുണ്ട്. സി.പി.ഐ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സി മന്ത്രിയെ നേരിൽകണ്ട് പ്രതിഷേധം  അറിയിക്കും. 
'കേരള കോഡ് ഓൺ വേജസ് റൂൾസ് 2021' എന്ന പേരിലായിരുന്നു കേരളം ചട്ടം വിജ്ഞാപനം ചെയ്തത്. എന്നാൽ കടുത്ത പ്രതിഷേധമുണ്ടാകുമെന്ന വിലയിരുത്തലിൽ സർക്കാർ അന്തിമ വിജ്ഞാപനത്തിലേക്ക് കടന്നില്ല. 
ഇടതുമുന്നണിയെയോ  സി.പി.ഐയെയോ അറിയിക്കാതെ ഡൽഹിയിൽ പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനെ തുടർന്നുണ്ടായ രാഷ്ട്രീയ വിവാദം നിലനിൽക്കുന്നതിനിടെയാണ് പുതിയ രഹസ്യനീക്കം പുറത്തായതും. രണ്ടും മന്ത്രി ശിവൻകുട്ടി ചുമതല വഹിക്കുന്ന വകുപ്പുകളാണെന്നതും ശ്രദ്ധേയം. 

കരട് വിജ്ഞാപനത്തിൽ കേന്ദ്ര ലേബർ കോഡിലെ വിവാദ വ്യവസ്ഥകൾ അതേപടി ഉൾപ്പെടുത്തിയിരുന്നു. മിനിമം വേതനത്തിനും താഴെ തറക്കൂലി (ഫ്‌ളോർവേജ് ) ഏർപ്പെടുത്തുന്ന വ്യവസ്ഥ കേരളത്തിന്റെ കരടിലും ഉൾപ്പെടുത്തിയിരുന്നു.നേരത്തെയുള്ള 29 തൊഴിൽ നിയമങ്ങൾ പൊളിച്ചാണ് 4 പുതിയ കോഡുകൾ കേന്ദ്രം കൊണ്ടുവന്നത്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലതേഷ് വധക്കേസ്: ഒന്ന് മുതല്‍ 7 വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി ഉച്ചയ്ക്ക്

Kerala
  •  5 days ago
No Image

യുപിയിൽ 14 കാരിയെ പീഡനത്തിനിരയാക്കി പൊലിസ് ഇൻസ്പെക്ടറും യൂട്യൂബറും; ഒരാൾ അറസ്റ്റിൽ, കേസെടുക്കാതിരുന്നവർക്ക് സസ്‌പെൻഷൻ

National
  •  5 days ago
No Image

നെസ്‌ലെ ബേബി ഫുഡ് ഗള്‍ഫ് രാജ്യങ്ങള്‍ തിരിച്ചുവിളിച്ചു; ഇതുവരെ തിരിച്ചുവിളിച്ചത് 40 ഓളം രാജ്യങ്ങള്‍

Business
  •  5 days ago
No Image

വേണ്ടത് 25 റൺസ്; സച്ചിന്റെ ലോക റെക്കോർഡ് തകർക്കാൻ ഒരുങ്ങി കോഹ്‌ലി

Cricket
  •  5 days ago
No Image

ഇടത് സഹയാത്രികന്‍ റെജി ലൂക്കോസ് ബി.ജെ.പിയില്‍

Kerala
  •  5 days ago
No Image

മിനിയാപൊളിസിൽ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തി ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ; പ്രകോപനമില്ലാതെ കൊലപ്പെടുത്തിയതിൽ പ്രതിഷേധം ശക്തം

International
  •  5 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി ബന്ധമില്ല;  ഡി മണിക്ക് ക്ലീന്‍ചിറ്റ്

Kerala
  •  5 days ago
No Image

ടി-20 ലോകകപ്പിന് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്

Cricket
  •  5 days ago
No Image

'വിധി പറയാന്‍ അര്‍ഹയല്ല, നടനെതിരായ തെളിവുകള്‍ പരിഗണിച്ചില്ല'; ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം

Kerala
  •  5 days ago
No Image

സിഡ്നിയിലും കരുത്തുകാട്ടി കങ്കാരുപ്പട; ഇംഗ്ലണ്ടിനെ വീഴ്ത്തി തുടർച്ചയായ അഞ്ചാം ആഷസ്

Cricket
  •  5 days ago