സഊദിയിലെ 6000-ൽ അധികം കേന്ദ്രങ്ങളിൽ പരിശോധന; 1,300-ൽ അധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി
മക്ക: മക്ക മേയർ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മക്കയിലെ 1,300ലധികം വർക്ക്‌ഷോപ്പുകളും, വെയർഹൗസുകളും അടച്ചുപൂട്ടി. നവംബർ 8 മുതൽ 25 വരെയുള്ള കാലയളവിൽ മേയർ ഓഫിസിലെ പരിശോധനാ സംഘം നടത്തിയ പരിശോധനകളിലാണ് നടപടികൾ സ്വീകരിച്ചത്.
6,046 പരിശോധനകളിൽ നിന്നായി 1,313 സ്ഥാപനങ്ങൾ പൂട്ടിച്ചു. ലൈസൻസ് ഇല്ലാത്ത 783 വർക്ക്‌ഷോപ്പുകളും നിയമവിരുദ്ധമായി പ്രവർത്തിച്ച 530 വെയർഹൗസുകളുമാണ് അടച്ചുപൂട്ടിയത്.
ഇതിനു പുറമെ, ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി 1,544 റെസ്റ്റോറന്റുകൾ, 1,411 പലചരക്ക് കടകൾ, 1,203 ഫുഡ് ട്രക്കുകൾ എന്നിവിടങ്ങളിലും പരിശോധന നടന്നു. നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനായി 232 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി.
'മക്ക കറക്റ്റ്സ്' കാമ്പയിൻ
നിയമലംഘനങ്ങൾ തടയാനും, നഗരത്തിലെ വർക്ക്‌ഷോപ്പുകൾ, വെയർഹൗസുകൾ, ചന്തകൾ എന്നിവിടങ്ങളിലെ പ്രവർത്തന നിലവാരം മെച്ചപ്പെടുത്താനുമായി മേയർ ഓഫിസ് ആരംഭിച്ച കാമ്പയിന്റെ ഭാഗമാണ് ഈ പരിശോധനകൾ. വാണിജ്യ-സേവന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും, അപകടകരമായ പ്രവർത്തനങ്ങൾ കുറയ്ക്കുന്നതിനും, പൊതുജന സുരക്ഷ ഉറപ്പാക്കാനുമാണ് ഈ പരിശോധനകളെന്ന് അധികൃതർ വ്യക്തമാക്കി.
സുരക്ഷിതവും ചിട്ടയായതുമായ പ്രവർത്തന അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനും മക്കയിൽ ഉയർന്ന ജീവിതനിലവാരം കൈവരിക്കുന്നതിനുമായി പരിശോധനാ കാമ്പയിൻ തുടരുമെന്നും മേയർ ഓഫിസ് അറിയിച്ചു.
The Makkah Mayoralty has closed over 1,300 workshops and warehouses in Makkah for violating regulations, following inspections conducted between November 8 and 25. The crackdown aimed to ensure compliance with business regulations, public safety, and health standards, particularly ahead of the Umrah season.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."