HOME
DETAILS

രാഹുൽ തിരിച്ചടിയാവുമോ? ആശങ്കയിൽ യു.ഡി.എഫ്; പരാതി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് വിലയിരുത്തൽ

  
ഇ.പി മുഹമ്മദ്
November 29, 2025 | 2:26 AM

a sexual-harassment complaint against mla rahul mangoottil has put the udf on the defensive during local election campaigning

കോഴിക്കോട്: ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചത് യു.ഡി.എഫിനെ പ്രതിരോധത്തിലാക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കെതിരേ ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെ പ്രചാരണായുധമാക്കി മുന്നേറുന്നതിനിടയ്ക്കാണ് യു.ഡി.എഫിന് തിരിച്ചടിയായി രാഹുലിനെതിരേ യുവതി മുഖ്യമന്ത്രിയുടെ ഓഫിസിൽ നേരിട്ടെത്തി പരാതി നൽകിയത്. 

നേരത്തെ വെളിപ്പെടുത്തലുകൾ വന്നപ്പോൾ പരാതിയില്ലാത്തിനാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നില്ല. സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. പുതിയ സാഹചര്യത്തിൽ രാഹുലിന്റെ അറസ്റ്റ് വൈകാതെയുണ്ടാകുമെന്ന് യു.ഡി.എഫ് ആശങ്കപ്പെടുന്നു. ഇത് കോൺഗ്രസിനും യു.ഡി.എഫിനും ഉണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കുമെന്ന തിരിച്ചറിവിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ളവർ രാഹുലിനെ പൂർണമായി തള്ളിയത്. ആദ്യഘട്ടത്തിൽ പ്രതിരോധിച്ച നേതാക്കളും പിന്നീട് കാര്യങ്ങൾ പന്തിയല്ലെന്ന് മനസിലാക്കി അദ്ദേഹത്തെ കൈവിട്ടു. 

അതേസമയം, രാഹുലിനുവേണ്ടി ശക്തമായ വാദമുയർത്തി കെ. സുധാകരൻ ഇപ്പോഴും രംഗത്തുണ്ട്. പ്രചാരണം ചൂടുപിടിച്ച ഘട്ടത്തിലാണ് കോൺഗ്രസിനെയും മുന്നണിയെയും പ്രതിസന്ധിയിലാക്കി യുവതി പരാതി നൽകിയത്. രാഹുലിനെ തള്ളുമ്പോഴും തെരഞ്ഞെടുപ്പ് സമയത്തുള്ള പരാതിയെ കോൺഗ്രസ് സംശയത്തോടെയാണ് കാണുന്നത്. വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം  സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിക്ക് സമാനമാണ് ഇപ്പോഴത്തെ സംഭവമെന്ന് കരുതുന്ന നേതാക്കളും കോൺഗ്രസിലുണ്ട്. നേരത്തെ യുവതിയുടെ ശബ്ദസന്ദേശങ്ങളും വാട്‌സ്ആപ്പ് സന്ദേശങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോൾ രാഹുലിനെ പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന രാഷ്ട്രീയത്തിൽ തിളങ്ങിനിൽക്കുമ്പോഴാണ് ആരോപണങ്ങൾ പുറത്തുവന്നത്. 

യുവതിയെ നിരവധിതവണ പീഡിപ്പിച്ചെന്നും ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചെന്നും ഉൾപ്പെടെ ഗുരുതര സ്വഭാവദൂഷ്യം പരാമർശിക്കുന്ന ശബ്ദരേഖ പുറത്തുവന്നതോടെ കോൺഗ്രസ് നേതാക്കൾ അപകടം മണത്തിരുന്നു. ആദ്യഘട്ടത്തിൽ രാഹുൽ വിഷയത്തിൽ കോൺഗ്രസിൽ അഭിപ്രായഭിന്നത ഉടലെടുത്തിരുന്നു. യുവതി പരാതി നൽകാതായതോടെ രാഹുലിന് അനുകൂലമായ വികാരവും ഉടലെടുത്തു. നടപടിയെടുത്ത് അകറ്റിനിർത്തുന്നത് ശരിയല്ലെന്ന വാദവും ഉയർന്നു. മാധ്യമങ്ങൾ തുടർച്ചയായി ഇത് വാർത്തയാക്കിയപ്പോഴും സാധാരണ ജനങ്ങൾ ആരോപണങ്ങളെ ഗൗരവമായി കണ്ടിരുന്നില്ലെന്ന വികാരവും ശക്തമായി. എന്നാൽ, പതിയെ വിവാദം കെട്ടടങ്ങിയതോടെ രാഹുൽ മണ്ഡലത്തിൽ സജീവമാകുകയും യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തിരുന്നു. പാർട്ടി വിലക്കിയിട്ടും ഇത് വിലവയ്ക്കാതെ രാഹുൽ നടത്തിയ അമിതാവേശമാണ് ഇപ്പോഴത്തെ പരാതിയിലേക്കെത്തിയതെന്ന് കോൺഗ്രസിനുള്ളിൽ നിന്നുതന്നെ വിമർശനം ഉയരുന്നുണ്ട്. രാഹുലിനെതിരേ നേരത്തെ തന്നെ നടപടിയെടുത്തിരുന്നുവെന്ന വാദമുയർത്തിയാണ് ഇപ്പോഴത്തെ വിവാദത്തെ കോൺഗ്രസ് പ്രതിരോധിക്കുന്നത്. എന്നാൽ, സർക്കാരിനും സി.പി.എം നേതാക്കൾക്കുമെതിരായ യു.ഡി.എഫിന്റെ എല്ലാ ആരോപണങ്ങളെയും ഈ വിഷയം ഉയർത്തി തടയിടാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നത്. പാർട്ടിയിൽ ഇല്ലാത്ത ആൾക്കെതിരായ കേസ് തങ്ങളെ ബാധിക്കില്ലെന്ന് നേതൃത്വം പറയുമ്പോഴും തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ വിജയം പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ യു.ഡി.എഫിനെ ഈ കേസ് വരിഞ്ഞുമുറുക്കും. അതേസമയം, കേസ് നിലനിൽക്കില്ലെന്ന അഭിഭാഷകന്റെ വാദത്തിൽ പ്രതീക്ഷ പുലർത്തുന്നവരും കോൺഗ്രസിലുണ്ട്. 

a sexual-harassment complaint against mla rahul mangoottil has put the udf on the defensive during local election campaigning.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകൾ; ജമ്മു കശ്മീരിൽ സൈന്യം വ്യാപക തിരച്ചിലിൽ

National
  •  4 days ago
No Image

മുസ്‌ലിം തൊഴിലാളികൾക്ക് 'ജയ് ശ്രീറാം' വിളിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദ്ദനം; ബംഗ്ലാദേശികളെന്ന് ആക്ഷേപം

National
  •  4 days ago
No Image

മിഡിൽ ഈസ്റ്റിലെ കരുത്തായി ദുബൈ-റിയാദ് ഫ്ലൈറ്റ് റൂട്ട്; ടിക്കറ്റ് നിരക്കിലും തിരക്കിലും വൻ വർദ്ധനവ്

Saudi-arabia
  •  4 days ago
No Image

വീടിന് മണ്ണെടുക്കുമ്പോൾ കിട്ടിയത് സ്വർണനിധി; കർണാടകയിൽ എട്ടാം ക്ലാസുകാരൻ കണ്ടെത്തിയത് 470 ഗ്രാം സ്വർണം; പിടിച്ചെടുത്ത് അധികൃതർ

National
  •  4 days ago
No Image

സാമ്പത്തിക സഹായ നിബന്ധനകളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഒമാന്‍

oman
  •  4 days ago
No Image

എം.കെ. മുനീറിനെ സന്ദർശിച്ച് മുഖ്യമന്ത്രിയും, മന്ത്രി മുഹമ്മദ് റിയാസും

Kerala
  •  4 days ago
No Image

കിവികളുടെ ചിറകരിഞ്ഞു; 2026ലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആവേശ വിജയം

Cricket
  •  4 days ago
No Image

ലക്ഷ്മി എവിടെ? 14 വയസ്സുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടതായി സൂചന; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  4 days ago
No Image

ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഫോണോ ഇന്റര്‍നെറ്റോ ഉപയോഗിക്കാറില്ല: ആശയവിനിമയത്തിന് സാധാരണക്കാര്‍ക്കറിയാത്ത മാര്‍ഗങ്ങളുണ്ട്; അജിത് ഡോവല്‍

National
  •  4 days ago
No Image

ജാമിഅ നൂരിയ്യ വാര്‍ഷിക സമ്മേളനത്തിനു ഉജ്വല പരിസമാപ്തി 

Kerala
  •  4 days ago