അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിന് ജാമ്യമില്ല; 14 ദിവസം റിമാൻഡിൽ
തിരുവനന്തപുരം: പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ അപമാനിച്ച കേസിൽ പൊതുപ്രവർത്തകനും ബിജെപി നേതാവുമായ രാഹുൽ ഈശ്വർ റിമാൻഡിൽ. കോടതി രാഹുൽ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തിരുവനന്തപുരം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (എ.സി.ജെ.എം) കോടതിയാണ് ജാമ്യാപേക്ഷ തള്ളി റിമാൻഡ് ചെയ്തത്.
സൈബർ അധിക്ഷേപം: ജാമ്യമില്ലാ വകുപ്പുകൾ
സാമൂഹിക മാധ്യമങ്ങളിലൂടെ പരാതിക്കാരിയുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുകയും, യുവതിയെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന കേസിലാണ് രാഹുൽ ഈശ്വറിനെതിരെ നടപടിയുണ്ടായത്. അതിജീവിതയെ സൈബർ ഇടങ്ങളിൽ ആക്രമിച്ചതിന് ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് സൈബർ പൊിസ് അറസ്റ്റ് രേഖപ്പെടുത്തിയത്.രാഹുൽ ഈശ്വറിനെ ഞായറാഴ്ച വൈകുന്നേരം സൈബർ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയത്.
കോടതിയിൽ ജാമ്യം തേടി രാഹുൽ ഈശ്വറിൻ്റെ അഭിഭാഷകൻ ശക്തമായി വാദിച്ചു.രാഹുൽ ഈശ്വർ ഒരു ഘട്ടത്തിൽ പോലും യുവതിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും, രാഹുലിന്റെ വീഡിയോയിൽ അത്തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.എന്നാൽ, യുവതിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിലും, പരാതിക്കാരിയെ വ്യക്തമായി തിരിച്ചറിയുന്ന രീതിയിൽ അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്ന് പൊലിസ് കോടതിയിൽ വാദിച്ചു.വാദങ്ങൾ പരിഗണിച്ച കോടതി രാഹുൽ ഈശ്വറിന് ജാമ്യം അനുവദിക്കാൻ തയ്യാറായില്ല. തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.
കേസിലെ പ്രതികൾ
സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ആകെ അഞ്ച് പ്രതികളാണ് ഉള്ളത് ഒന്നാം പ്രതി പത്തനംതിട്ട മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത പുളിക്കൻ,കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ,രാഹുൽ ഈശ്വർ തുടങ്ങിയവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."