സാങ്കേതിക തകരാർ: 160 യാത്രക്കാരുമായി ദുബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ട്രിച്ചിയിൽ തിരിച്ചിറക്കി
ദുബൈ: ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (നമ്പർ IXO61) സാങ്കേതിക തകരാറിനെ തുടർന്ന് ട്രിച്ചി വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കി. വിമാനത്തിൽ ഏകദേശം 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45ന് പുറപ്പെടേണ്ട വിമാനം വൈകി 1.55നാണ് പറന്നുയർന്നത്. എന്നാൽ, പറന്നുയർന്ന ഉടൻ തന്നെ സാങ്കേതിക തകരാർ ജീവനക്കാരുടെ ശ്രദ്ധയിൽപെടുകയായിരുന്നു.
തുടർന്ന്, അടിയന്തര ലാൻഡിംഗിന് മുന്നോടിയായി, ഇന്ധനം പൂർണ്ണമായും ഒഴിവാക്കുന്നതിനായി വിമാനം ഏകദേശം രണ്ട് മണിക്കൂറോളം ട്രിച്ചി, പുതുക്കോട്ടൈ മേഖലകളിലെ ആകാശത്ത് വട്ടമിട്ട് പറന്നു. തുടർന്ന്, ഉച്ചയ്ക്ക് 3.53നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്.
ദുബൈയിലെ ആശങ്ക:
അതേസമയം, വിമാനം വൈകുന്നതിനെക്കുറിച്ചോ അടിയന്തര ലാൻഡിംഗിനെക്കുറിച്ചോ കൃത്യമായ വിവരം ലഭിക്കാത്തതിനാൽ ദുബൈ വിമാനത്താവളത്തിൽ യാത്രക്കാരെ കാത്തുനിന്ന ബന്ധുക്കൾ ആശങ്കയിലായി. ഫ്ലൈറ്റ് ട്രാക്കിംഗ് പ്ലാറ്റ്‌ഫോമുകളിൽ പരിശോധിച്ചപ്പോഴാണ് വിമാനം ട്രിച്ചി വിട്ട് പോയിട്ടില്ലെന്ന് അവർ മനസ്സിലാക്കിയത്. അതേസമയം, ദുരിതത്തിലായ യാത്രക്കാരെ ദുബൈയിൽ എത്തിക്കുന്നതിന് ബദൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.
An Air India Express flight (IXO61) bound for Dubai from Trichy's Tiruchirappalli International Airport returned to the airport due to a technical issue, with 160 passengers on board. The aircraft circled in the sky for about two hours before making a safe emergency landing, and alternative travel arrangements were made for the passengers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."