ടേക്ക് ഓഫിന് പിന്നാലെ റഡാറിൽ നിന്ന് കാണാതായി; അമേരിക്കയിൽ പരിശീലന വിമാനം തടാകത്തിൽ ഇടിച്ചിറങ്ങി; പൈലറ്റും പരിശീലകയും മരിച്ചു
ന്യൂ ഓർലിയൻസ്: അമേരിക്കയിലെ ന്യൂ ഓർലിയൻസിൽ വിമാനം തടാകത്തിലേക്ക് ഇടിച്ചിറങ്ങി രണ്ട് പേർ മരിച്ചു. ടേക്ക് ഓഫ് ചെയ്ത ഉടൻ തന്നെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഫ്ലൈറ്റ് ഇൻസ്ട്രക്ടറായ ടെയ്ലർ ഡിക്കി (30), പൈലറ്റ് പരിശീലനം തേടുകയായിരുന്ന നാവികസേനാ ഉദ്യോഗസ്ഥനായ ലഫ്റ്റനന്റ് ഡേവിഡ് മിക്കൽ ജാൻ (30) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച മിസിസിപ്പിയിലെ ഗൾഫ്പോർട്ട് ബിലോക്സി അന്താരാഷ്ട്ര എയർപോർട്ടിൽ നിന്നാണ് ഇവരുടെ സെസ്ന വിമാനം പറന്നുയർന്നത്. എന്നാൽ ന്യൂ ഓർലിയൻസിലെ പോണ്ട്ചാർട്രെയ്ൻ തടാകത്തിന് സമീപത്തു വെച്ച് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി.
അന്വേഷണം:
വിമാനം തകരുന്നതിന് മുമ്പ് അപകടം സംബന്ധിച്ച സന്ദേശങ്ങളൊന്നും ലഭിച്ചിരുന്നില്ല. വിമാനം അതിവേഗം തടാകത്തിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു എന്നാണ് വിമാനത്തിൻ്റെ ഉടമസ്ഥർ പറയുന്നത്. അപകടം നടക്കുമ്പോൾ ആരാണ് വിമാനം നിയന്ത്രിച്ചിരുന്നതെന്നും വ്യക്തമല്ല.
വിമാനം കാണാതായി ഒരു മണിക്കൂറിനുള്ളിൽ തന്നെ തിരച്ചിൽ ആരംഭിച്ചു. തിരച്ചിലിൽ വിമാനത്തിൻ്റെ സീറ്റും ചില അവശിഷ്ടങ്ങളും കണ്ടെത്തി. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ ബുധനാഴ്ച രാത്രിയോടെയാണ് തിരച്ചിൽ അവസാനിപ്പിച്ചത്. അപകട കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അതേസമയം, വിമാനത്തിന് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നില്ലെന്നാണ് അധികൃതർ പറയുന്നത്.
കൊല്ലപ്പെട്ട ലെഫ്റ്റനന്റ് അമേരിക്കൻ നാവിക സേനയിൽ സിവിൽ എഞ്ചിനീയറായിരുന്നു. അദ്ദേഹം കൊമേഴ്സ്യൽ പൈലറ്റാകാനുള്ള പരിശീലനത്തിലായിരുന്നു. വിശദമായ തിരച്ചിലിൽ വിമാനത്തിൻ്റെ ഫ്യൂസലേജ് കണ്ടെത്താൻ സാധിച്ചതായി അധികൃതർ അറിയിച്ചു.
A Cessna 172N Skyhawk crashed into Lake Pontchartrain, approximately four miles north of New Orleans Lakefront Airport, killing both occupants - flight instructor Taylor Dickie (30) and student pilot Lieutenant David Michael Jan (30), a U.S. Navy officer. The aircraft disappeared from radar shortly after takeoff from Gulfport-Biloxi International Airport.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."