സ്പ്രേയും ഫോമും ഉപയോഗിച്ചുള്ള ആഘോഷം: 16 യുവാക്കളെ പൂട്ടി, 27 വാഹനങ്ങൾ പിടിച്ചെടുത്ത് ഫുജൈറ പൊലിസ്
ഫുജൈറ: ഫുജൈറ: ഈദ് അൽ ഇത്തിഹാദ് (യുഎഇ ദേശീയ ദിനം) അവധിക്കാലത്ത് അശ്രദ്ധമായി വാഹനമോടിച്ചതിനും സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനും നിരവധി പേർക്കെതിരെ നടപടി സ്വീകരിച്ച് ഫുജൈറ പൊലിസ്. നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
16 യുവാക്കൾക്കെതിരെ നിയമനടപടി
ദേശീയ ദിനാഘോഷങ്ങൾക്കിടെ അപകടകരവും അശ്രദ്ധവുമായ പെരുമാറ്റത്തിന് 16 യുവാക്കളെയാണ് ഫുജൈറ പൊലിസ് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തത്. ഇവർ തങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷ അപകടത്തിലാക്കിയതായി അധികൃതർ വ്യക്തമാക്കി.
ആഘോഷങ്ങൾക്കിടെ താമസക്കാരുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട്, നവംബർ 28 മുതൽ ഡിസംബർ 2 വരെ പൊലിസ് നിരീക്ഷണവും സുരക്ഷാ പരിശോധനകളും ശക്തമാക്കിയിരുന്നു.
പ്രധാന നിയമ ലംഘനങ്ങൾ
സ്പ്രേ ക്യാനുകൾ, ഫോം, വാട്ടർ കാനോണുകൾ എന്നിവയുടെ ദുരുപയോഗം.
ട്രാഫിക് നിയമലംഘനം
ട്രാഫിക് നിയമങ്ങൾ ലംഘിച്ച 27 വാഹനങ്ങൾ പൊലിസ് പിടിച്ചെടുത്തു. ഇതേ കാലയളവിൽ എമിറേറ്റിൽ 270 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 269 എണ്ണം നിസ്സാര അപകടങ്ങളായിരുന്നു. എന്നാൽ ഒരപകടത്തിൽ ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട്.
അതേസമയം, ദേശീയ ദിനാഘോഷളുടെ വേളയിൽ, ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ 49 കാറുകളും 25 മോട്ടോർ സൈക്കിളുകളും ദുബൈ പൊലിസ് പിടിച്ചെടുത്തു. 3,153 ട്രാഫിക് പിഴകൾ ചുമത്തുകയും ചെയ്തിട്ടുണ്ട്.
ചില ഡ്രൈവർമാർ ദേശീയ ദിനം റോഡുകളിൽ കുഴപ്പങ്ങളുണ്ടാക്കാനുള്ള അവസരമായി ഉപയോഗിച്ചു. ഇവർ അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും, റോഡിൽ അഭ്യാസങ്ങൾ നടത്തുകയും, മത്സരയോട്ടം നടത്തുകയും, താമസക്കാർക്ക് ശല്യമുണ്ടാക്കുകയും ചെയ്തു. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലിം ബിൻ സുവൈദാൻ വ്യക്തമാക്കി.
Fujairah Police have taken action against several drivers for reckless driving and violating safety rules during the Eid Al Etihad (UAE National Day) holidays, emphasizing road safety and responsible driving.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."