കുവൈത്തിൽ വൻ കള്ളനോട്ട് വേട്ട; കോടിക്കണക്കിന് വ്യാജ യുഎസ് ഡോളർ പിടിച്ചെടുത്തു, മുഖ്യപ്രതി പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ കോടിക്കണക്കിന് വ്യജ യുഎസ് ഡോളർ പിടിച്ചെടുത്തു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിലെ കള്ളനോട്ട് വിരുദ്ധ വിഭാഗമാണ് കോടിക്കണക്കിന് വ്യാജ യുഎസ് ഡോളർ പിടിച്ചെടുത്തത്. ദശലക്ഷക്കണക്കിന് യുഎസ് ഡോളറാണ് ഇവർ രാജ്യത്തേക്ക് കടത്തുകയും വിതരണം ചെയ്യുകയും ചെയ്തത്. മറ്റൊരു അറബ് രാജ്യത്ത് വെച്ച് നിർമ്മിച്ച വ്യാജ കറൻസി ഇവർ കുവൈത്തിലെത്തി വിൽപ്പന നടത്തുകയായിരുന്നു. രാജ്യത്തെ സമ്പദ് വ്യവസ്ഥ തകർക്കാൻ ലക്ഷ്യമിട്ടാണ് പ്രതികൾ പ്രവർത്തിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പൊലിസിന് ലഭിച്ച കൃത്യമായ ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഒരു അറബ് പൗരൻ ഒരു ലക്ഷം വ്യാജ യുഎസ് ഡോളർ കേവലം 16,000 കുവൈത്തി നീനാറിന് വാഗ്ദാനം ചെയ്തിരുന്നു. ഏകദേശം 50 ശതമാനം ഇളവിൽ കള്ളനോട്ട് വിൽക്കാനാണ് പ്രതികൾ ശ്രമിച്ചിരുന്നത്.
രഹസ്യ വിവരം ലഭിച്ച ഉടനെ വകുപ്പ് രഹസ്യ വിവരം ലഭിച്ചയാളുടെ സഹായത്തോടെ ഓപ്പറേഷൻ നടത്തുകയായിരുന്നു. ഇയാളുടെ സഹായത്തോടെയാണ് പൊലിസ് മുഖ്യപ്രതിയെ പിടികൂടിയത്.
ഇയാളുടെ പക്കൽ നിന്നും വ്യാജ കറൻസികൾ പിടികൂടി. ഇയാളുടെ താമസസ്ഥലത്ത് നടത്തിയ അന്വേഷണത്തിൽ ലക്ഷക്കണക്കിന് മൂല്യമുള്ള കൂടുതൽ വ്യാജ യുഎസ് ഡോളറുകളും പിടികൂടി. ചോദ്യം ചെയ്യലിൽ ഹവല്ലി, ഫർവാനിയ എന്നീ ഗവർണറേറ്റുകളിൽ നിന്നും കൂട്ടാളികളെപ്പറ്റിയും വ്യാജ കറൻസി നിർമ്മിച്ച രാജ്യത്തെ കൂട്ടാളിയെപ്പറ്റിയും പ്രതി പൊലിസിന് മൊഴി നവൽകിയതായാണ് വിവരം.
kuwait authorities seize counterfeit us dollars worth millions and arrest the key suspect in a major fake currency operation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."