പോക്സോ കേസ് അട്ടിമറിക്കാൻ നീക്കം? മകളെ ഉപദ്രവിച്ച 17-കാരനെ പിടികൂടിയ പിതാവിനെതിരെ കേസ്; കടവന്ത്ര സ്റ്റേഷൻ ഉപരോധിച്ച് കോൺഗ്രസ്
കൊച്ചി: ഒൻപതു വയസുള്ള മകളോട് ലൈംഗികാതിക്രമം നടത്തിയ 17-കാരനെ പിടികൂടി പൊലിസിൽ ഏൽപ്പിച്ച പിതാവിനെതിരെ കേസെടുത്തത് വിവാദമാകുന്നു. 17-കാരനെ മർദിച്ചു എന്ന പരാതിയിലാണ് കടവന്ത്ര പൊലിസ് പിതാവിനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, പോക്സോ (POCSO) കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് പിതാവിനെതിരെയുള്ള കേസിന് പിന്നിലെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ കടവന്ത്ര പൊലിസ് സ്റ്റേഷൻ ഉപരോധിച്ചു.
സംഭവം നടന്നത് പട്ടാപ്പകൽ
കഴിഞ്ഞ ഒക്ടോബർ 25-ന് കടവന്ത്രയിൽ പട്ടാപ്പകലാണ് സംഭവം നടന്നത്. ഒൻപതും ഏഴും വയസുള്ള പെൺകുട്ടികൾ സൈക്കിൾ ചവിട്ടുന്നതിനിടെ 17-കാരൻ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു എന്നാണ് പരാതി. പെൺകുട്ടി പിതാവിനോട് വിവരം അറിയിച്ചതോടെ അദ്ദേഹം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൗമാരക്കാരനെ തിരിച്ചറിയുകയും പിടികൂടി പൊലിസിൽ ഏൽപ്പിക്കുകയുമായിരുന്നു.
പണം വാഗ്ദാനം ചെയ്ത് ഒത്തുതീർപ്പ് ശ്രമം
പൊലിസ് നടപടിക്ക് പിന്നാലെ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 17-കാരന്റെ ബന്ധുക്കളായ സി.പി.എം. പ്രവർത്തകർ ഉൾപ്പെടെയുള്ളവർ സമീപിച്ചതായി പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. ഒത്തുതീർപ്പിനായി പണം വാഗ്ദാനം ചെയ്തെന്നും അവർ വെളിപ്പെടുത്തി. എന്നാൽ, കേസുമായി മുന്നോട്ട് പോകാൻ പെൺകുട്ടിയുടെ കുടുംബം ഉറച്ചുനിന്നതോടെയാണ് സ്ഥിതി വഷളായത്.
പിതാവിനെതിരെയുള്ള കേസും ഉപരോധവും
കേസ് പിൻവലിക്കാൻ വിസമ്മതിച്ചതോടെ, തന്നെ മർദിച്ചു എന്ന് ആരോപിച്ച് 17-കാരൻ പെൺകുട്ടിയുടെ പിതാവിനെതിരെ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലിസ് പിതാവിനെതിരെ കേസെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."