HOME
DETAILS

തുടർച്ചയായി പുലിയെ കണ്ടതോടെ മലമ്പുഴയിൽ അതീവ ജാഗ്രത: രാത്രി യാത്ര നിയന്ത്രണം തുടരുന്നു

  
Web Desk
December 06, 2025 | 2:03 PM

malampuzha on high alert after continuous leopard sightings night travel restrictions continue

 പാലക്കാട്: മലമ്പുഴയിൽ സർക്കാർ സ്‌കൂളിന് സമീപം പുലിയിറങ്ങിയതിനെ തുടർന്ന് വനം വകുപ്പ് കൂട് സ്ഥാപിച്ചു. മേഖലയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പ്രദേശത്ത് രാത്രിയാത്രാ നിയന്ത്രണം ഇപ്പോഴും കർശനമായി തുടരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് പ്രദേശവാസികൾ മലമ്പുഴ സർക്കാർ സ്‌കൂൾ പരിസരത്ത് പുലിയെ ആദ്യം കണ്ടത്. തുടർന്ന് വനം വകുപ്പ്, ആർ.ആർ.ടി. (റാപ്പിഡ് റെസ്‌പോൺസ് ടീം) സംഘങ്ങളുടെ മുഴുവൻ സമയ നിരീക്ഷണവും ക്യാമറകളും സ്ഥാപിച്ചിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയും പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചതോടെയാണ് സ്ഥിതിഗതികൾ അതീവ ഗൗരവമായത്. ഇതിനു പിന്നാലെ ചേർന്ന ഉന്നതതല യോഗമാണ് പുലിയെ പിടികൂടാനായി കൂട് സ്ഥാപിക്കാൻ തീരുമാനിച്ചത്.

മലമ്പുഴ ഗവ. ഹയർസെക്കൻഡറി സ്കൂൾ, ജവഹർ നവോദയ സ്കൂൾ, ഗിരിവികാസ്, മലമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം, പൊലിസ് സ്റ്റേഷൻ, ജില്ലാ ജയിൽ, ജലസേചന വകുപ്പ് ക്വാർട്ടേഴ്സുകൾ ഉൾപ്പെടെയുള്ള ജനവാസ മേഖലകളിലാണ് പുലി എത്തിയിരിക്കുന്നത്.

പുലി ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രദേശത്തെ സ്കൂളുകളുടെ പ്രവർത്തന സമയത്തിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുലിയെ എത്രയും പെട്ടെന്ന് പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

 

 

The Forest Department has installed a cage near a government school in Malampuzha, Palakkad, following continuous sightings of a leopard in densely populated areas. A high-level meeting was convened after residents reported seeing the big cat again last Friday night, escalating the situation. Strict night travel restrictions remain in force, and adjustments have been made to school timings in the affected region, which includes a primary health center, police station, and residential quarters. Efforts are underway to safely capture and relocate the animal.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനില്‍ മലപ്പുറം സ്വദേശിയെ കണാതായതായി പരാതി

oman
  •  3 days ago
No Image

മമതയുടെ വിജയതന്ത്രങ്ങള്‍ മെനയുന്ന 'അദൃശ്യ കേന്ദ്രം'; ഐപാകിനെ തൊട്ടപ്പോള്‍ ഉടന്‍ മമത പാഞ്ഞെത്തി

National
  •  3 days ago
No Image

പിണക്കം മാറ്റി കൂടെ വന്നില്ല; വീട്ടമ്മയെ മകന്റെ മുന്നിൽ വെച്ച് ഭർത്താവ് പട്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി

National
  •  4 days ago
No Image

മുഖ്യമന്ത്രിയെ വിമർശിച്ചതിന് പാർട്ടി ശാസന; 'ഇടത് നിരീക്ഷക' കുപ്പായം അഴിച്ചുവെച്ച് അഡ്വ. ഹസ്ക്കർ; പരിഹാസവുമായി സോഷ്യൽ മീഡിയ കുറിപ്പ്

Kerala
  •  4 days ago
No Image

ആര്യങ്കാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിവാദത്തിൽ; യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം ചോദ്യം ചെയ്ത് എൽഡിഎഫ് കോടതിയിൽ

Kerala
  •  4 days ago
No Image

കോടാലിയും ചാക്കുമായി സെമിത്തേരിയിൽ ; കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളടക്കം മോഷ്ടിച്ച യുവാവ് പിടിയിലായപ്പോൾ പുറത്തുവന്നത് ഭീകര സത്യങ്ങൾ

crime
  •  4 days ago
No Image

ആർത്തവത്തെച്ചൊല്ലി വിദ്യാർഥിനികളോട് അശ്ലീല പരാമർശം: കോളേജ് അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സാനിറ്ററി നാപ്കിനുകൾ ഉയർത്തി പ്രതിഷേധം

Kerala
  •  4 days ago
No Image

യുഎഇയിൽ നാളെ മഴക്ക് സാധ്യത; അബൂദബിയിൽ താപനില കുറയും; ജനുവരി 15 വരെ കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് എൻസിഎം

uae
  •  4 days ago
No Image

സ്വത്ത് തർക്കം: ജ്യേഷ്ഠന്റെ വീടിന് തീയിടാൻ ശ്രമിക്കുന്നതിനിടെ അനുജന് പൊള്ളലേറ്റു

National
  •  4 days ago
No Image

ലെബനന്‍ കടലില്‍ പുതിയ ഊര്‍ജ പദ്ധതി;ഖത്തര്‍എനര്‍ജി പങ്കെടുത്തു

qatar
  •  4 days ago