ദേശീയ ദിനാഘോഷത്തിനിടെ വാൾ വീശി, യുവാവിന് പരുക്ക്; ഫുജൈറയിൽ മൊറോക്കൻ യുവതി അറസ്റ്റിൽ
ഫുജൈറ: 54-ാമത് യുഎഇ ദേശീയ ദിനാഘോഷത്തിനിടെ പൊതുസ്ഥലത്ത് വാൾ ഉപയോഗിച്ച് ആക്രമണം നടത്തിയ 23 കാരിയായ മൊറോക്കൻ യുവതിയെ അറസ്റ്റ് ചെയ്ത് ഫുജൈറ പൊലിസ്. യുവതിയുടെ പ്രവൃത്തി അപകടകരവും നിയമലംഘനവുമാണെന്ന് അധികൃതർ വ്യക്തമാക്കി. അൽ ഫിഖൈറ്റിൽ നടന്ന ആഘോഷത്തിനിടെ ഒരു കൂട്ടം യുവാക്കൾക്ക് നേരെ യുവതി വാൾ വീശുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് പൊലിസ് നടപടി.
ഫുജൈറ പൊലിസ് ഡെപ്യൂട്ടി ജനറൽ കമാൻഡർ ബ്രിഗേഡിയർ മുഹമ്മദ് ബിൻ നയീഫ് അൽ തെനൈജി ഇതോക്കുറിച്ച് ഗൾഫ് ന്യൂസിനോട് പ്രതികരിച്ചു. ഇത്തരം പെരുമാറ്റം പൊതു സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും ദേശീയ ആഘോഷങ്ങളെ തടസ്സപ്പെടുത്തുന്ന അശ്രദ്ധമായ പ്രവൃത്തികൾ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധമായ പെരുമാറ്റത്തിൽ ഏർപ്പെടുന്ന ആർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാൾ വീശുന്നതിനിടെ ഏഷ്യൻ വംശജനായ ഒരാളെ യുവതി കുത്തിയതായും റിപ്പോർട്ടുണ്ട്. പരുക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും ദേശീയ ആഘോഷങ്ങളിൽ യുഎഇയുടെ മൂല്യങ്ങളും പാരമ്പര്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിനുമാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് പൊലിസ് അറിയിച്ചു.
a moroccan woman was detained by Fujairah Police after a viral video showed her brandishing a sword during the uae national day celebrations — a man was stabbed and injured in the incident. authorities described the act as reckless and a threat to public safety. the arrested 23‑year‑old now faces legal action as police vow strict enforcement of safety norms.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."