ഗോവയിലെ നിശാക്ലബ്ബിൽ വൻ തീപിടിത്തം: 23 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ ഭൂരിഭാഗവും ജീവനക്കാർ
അർപോറ (ഗോവ): നോർത്ത് ഗോവയിലെ പ്രമുഖ നിശാക്ലബ്ബിലുണ്ടായ വൻ തീപിടിത്തത്തിൽ 23 പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഭൂരിഭാഗവും ക്ലബ്ബിലെ ജീവനക്കാരാണ്. ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് ഗോവയെ ഞെട്ടിച്ച അപകടമുണ്ടായത്. മരിച്ചവരിൽ മൂന്ന് വിനോദ സഞ്ചാരികളും ഉൾപ്പെടുന്നു.
നോർത്ത് ഗോവയിലെ ബാഗ ബീച്ചിലുള്ള ബിർച്ച് ബൈ റോമിയോ ലേൻ എന്ന നിശാക്ലബ്ബിലാണ് അഗ്നിബാധയുണ്ടായത്. പ്രാഥമിക വിവരമനുസരിച്ച്, ക്ലബ്ബിന്റെ താഴത്തെ നിലയിലെ അടുക്കളയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. പൊട്ടിത്തെറിയെ തുടർന്ന് തീ അതിവേഗം പടരുകയായിരുന്നു.
അപകടത്തിൽ 23 പേർ മരിച്ചതായി ഗോവ പൊലFസ് മേധാവി അലോക് കുമാർ സ്ഥിരീകരിച്ചു. മൃതദേഹങ്ങളിൽ ഏറിയ പങ്കും കണ്ടെത്തിയത് അടുക്കളയോട് ചേർന്നുള്ള ഭാഗത്ത് നിന്നാണ്. ഇത് അപകടത്തിൽപ്പെട്ടവരെല്ലാം ക്ലബ്ബ് ജീവനക്കാരാണെന്ന നിഗമനത്തിലേക്ക് പൊലിസിനെ എത്തിച്ചു.
സംഭവമറിഞ്ഞയുടൻ മുതിർന്ന പൊലിസ് ഉദ്യോഗസ്ഥരും ഡിജിപിയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. സംസ്ഥാനത്തെ ഞെട്ടിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും എംഎൽഎ മൈക്കൽ ലോബോയും ക്ലബ്ബ് സന്ദർശിച്ചു.
അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
A massive fire broke out late Saturday night at the popular Birch by Romeo Lane nightclub in Arpora, North Goa, resulting in the tragic death of 23 people. The blaze was reportedly triggered by a gas cylinder blast in the club's ground-floor kitchen area. The majority of the victims were club staff members who were trapped inside, with many succumbing to suffocation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."