ഉമീദ് രജിസ്ട്രേഷൻ: പരിശോധനയ്ക്ക് അധികസമയം വേണം; ന്യൂനപക്ഷ മന്ത്രാലയത്തിന് വഖ്ഫ് ബോർഡിന്റെ കത്ത്
മലപ്പുറം: ഉമീദ് രജിസ്ട്രേഷൻ നടപടികൾക്ക് മൂന്ന് മാസത്തെ ഇളവ് അനുവദിച്ച പാശ്ചാത്തലത്തിൽ രേഖകളുടെ പരിശോധനക്കും സബ്മിറ്റ് ചെയ്യുന്നതിനും അധികസമയം ആവശ്യപ്പെട്ട് വഖ്ഫ് ബോർഡ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് കത്ത് അയച്ചു.
വഖഫ് സ്വത്തുക്കൾ മുതവല്ലിമാർ ഉമീദ് പോർട്ടലിൽ ഫയൽ ചെയ്യുമ്പോൾ ഉദ്യോഗസ്ഥർ വിശദാംശങ്ങൾ പരിശോധിച്ച് അപ് ലോഡ് ചെയ്തത് ശരിയാണെന്ന് പത്ത് ദിവസത്തിനുള്ളിൽ സാക്ഷ്യപ്പെടുത്തണമെന്നാണ് നിർദേശം. എന്നാൽ ഈ പോർട്ടലിൽ ഇതിന് അനുവദിച്ച സമയം ഇന്നലെയോടെ കഴിഞ്ഞു. ഇതോടെയാണ് മുതവല്ലിമാർക്ക് അനുവദിക്കപ്പെട്ട സമയത്തെ കൂടി കണക്കിലെടുത്ത് പരിശോധിക്കാൻ വഖ്ഫ് ബോർഡിനും അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ബോർഡ് കത്ത് നൽകിയത്.
പോർട്ടലിൽ ഓരോ അപ് ലോഡിനുശേഷവും സ്ഥിരീകരണത്തിനായി പരിശോധനക്ക് 10 ദിവസമെങ്കിലും വേണം. ഇതിന് ബോർഡിനെ അനുവദിക്കണമെന്നാണ് ആവശ്യം. പോർട്ടൽ പരിശോധനയിൽ കാലയളവ് ചുരുക്കുകയോ, പ്രവർത്തനരഹിതമാക്കുകയോ ചെയ്യരുതെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ ട്രൈബൂണിലിനെ സമീപിച്ചാൽ മുതവല്ലിക്ക് ആറ് മാസത്തിനുള്ളിൽ അപ് ലോഡ് ചെയ്യാൻ സമയം അനുവദിക്കുന്നുണ്ട്.
The Waqf Board has written a letter to the Union Ministry of Minority Affairs requesting additional time for the verification and submission process of the Umeed registrations.
The request was made because the deadline for officials to verify and certify the details uploaded by the mutawallis (custodians) on the Umeed portal which requires certification within ten days—has expired. The Board argues that since the mutawallis were granted a three-month extension to file their documents, the Board itself should also be given adequate time (at least 10 days per upload) to complete the mandatory verification.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."