കാർ ഗ്ലാസ് തകർത്ത് മോഷണം: പ്രതിക്ക് 9,300 ദിർഹം പിഴ ശിക്ഷ വിധിച്ച് അൽ ദഫ്ര കോടതി
ദുബൈ: കാറിന്റെ ഗ്ലാസ് തകർത്ത് പണം മോഷ്ടിച്ച കേസിൽ ഒരാളോട് 6,300 ദിർഹം തിരികെ നൽകാനും, അതോടൊപ്പം 3,000 ദിർഹം അധിക പിഴയടക്കാനും ഉത്തരവിട്ട് കോടതി. അൽ ദഫ്ര പ്രൈമറി കോടതിയുടേതാണ് ഉത്തരവ്. ഇതോടെ പ്രതി പിഴയും നഷ്ടപരിഹാരവും ചേർത്ത് ആകെ 9,300 ദിർഹം (ഏകദേശം 2,10,000 ഇന്ത്യൻ രൂപ) നൽകേണ്ടിവരും.
നഷ്ടപരിഹാരം തേടി സിവിൽ കേസ്
വാഹന ഉടമ നൽകിയ സിവിൽ സ്യൂട്ടിനെ (Civil Suit) തുടർന്നാണ് കേസിന്റെ തുടക്കം. മോഷ്ടിക്കപ്പെട്ട തുകയ്ക്ക് പുറമെ, വാഹനം തകർത്തതിലൂടെയും മോഷണം നടന്നതിലൂടെയും തനിക്കുണ്ടായ മാനസികാഘാതത്തിന് 5,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഉടമ കോടതിയെ സമീപിച്ചത്.
പൊലിസ് അന്വേഷണങ്ങൾക്കും പ്രതിയുടെ കുറ്റസമ്മതത്തിനും ശേഷമാണ് ഈ സിവിൽ കേസ് വന്നത്. നേരത്തെ നടന്ന ക്രിമിനൽ കേസിൽ, പ്രതിക്ക് മൂന്ന് മാസത്തെ തടവ് (നടപ്പിലാക്കാത്ത ശിക്ഷ) ലഭിക്കുകയും, രാജ്യത്തുനിന്ന് നാടുകടത്താൻ ഉത്തരവിടുകയും ചെയ്തിരുന്നു.
നഷ്ടം തെളിയിക്കപ്പെട്ടാൽ നഷ്ടപരിഹാരം ഉറപ്പ്
ചെയ്ത തെറ്റിന്റെ നേരിട്ടുള്ള ഫലമായാണ് നഷ്ടം സംഭവിച്ചതെന്നും അത് ഉടനടിയോ ഭാവിയിലോ സംഭവിച്ചിട്ടുണ്ടെങ്കിൽ പോലും നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. എന്നാൽ, സംഭവിക്കാൻ സാധ്യതയുള്ള നഷ്ടങ്ങൾ, അത് യഥാർത്ഥത്തിൽ സംഭവിച്ചില്ലെങ്കിൽ, നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
വാഹനം നശിപ്പിച്ചതിനും പണം മോഷ്ടിച്ചതിനും പ്രതി കുറ്റക്കാരനാണെന്ന് കേസ് രേഖകൾ വ്യക്തമാക്കുന്നു. പ്രതി കോടതിയിലും അന്വേഷണ വേളയിലും കുറ്റം സമ്മതിച്ചു. ഇതോടെ, കുറ്റകൃത്യം തെളിയിക്കപ്പെട്ടു. ഈ സാഹചര്യത്തിൽ, കാറിൽ നിന്ന് എടുത്ത 6,300 ദിർഹം ഉടമക്ക് നൽകാനും, കൂടാതെ കേസിന്റെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഉചിതമായ തുകയായി 3,000 ദിർഹം അധിക നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിടുകയായിരുന്നു.
A court in Abu Dhabi has ordered a man to pay Dh6,300 in compensation and a fine of Dh3,000 for breaking a car's glass and stealing cash from it, bringing the total amount to Dh9,300.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."