സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നാഴികക്കല്ല് കയ്യകലെ
സൗത്ത് ആഫ്രിക്കക്കെതിരായ അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരക്ക് ഡിസംബർ ഒമ്പത് മുതലാണ് തുടക്കമാവുന്നത്. പരമ്പരയിലെ ആദ്യ മത്സരം കട്ടക്കിലാണ് നടക്കുന്നത്. ഡിസംബർ 11ന് മുല്ലാൻപൂരിൽ രണ്ടാം മത്സരവും 14ന് ധർമ്മശാലയിൽ മൂന്നാം മത്സരവും നടക്കും. ഡിസംബർ 17ന് ലഖ്‌നൗവിൽ നാലാം മത്സരവും 19ന് അഹമ്മദാബാദിൽ അവസാന മത്സരവും നടക്കും.
ഇന്ത്യൻ ടീമിൽ പരുക്കേറ്റ് ഏകദിന പരമ്പരയിൽ നിന്നും പുറത്തായ ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തി. സ്റ്റാർ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയും ടി-20 ടീമിലേക്ക് തിരിച്ചെത്തി. രണ്ട് മാസത്തിന് ശേഷമാണ് ഹർദിക് ടീമിലേക്ക് തിരിച്ചെത്തുന്നത്. വിക്കറ്റ് കീപ്പർമാരിൽ സഞ്ജു സാംസണും ജിതേഷ് ശർമയും ടീമിൽ ഇടം നേടി.
ഈ പരമ്പരയിൽ സഞ്ജു സാംസണ് ഒരു തകർപ്പൻ റെക്കോർഡ് സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. അന്താരാഷ്ട്ര ടി-20യിൽ 1000 റൺസ് പൂർത്തിയാക്കാനുള്ള സുവർണാവസരമാണ് സഞ്ജുവിന്റെ മുന്നിലുള്ളത്. ഇതിനായി സഞ്ജുവിന് വേണ്ടത് ഇനി വെറും അഞ്ചു റൺസ് മാത്രമാണ് വേണ്ടത്. ഇന്റർനാഷണൽ ടി-20യിൽ ഇതുവരെ 995 റൺസാണ് സഞ്ജു നേടിയിട്ടുള്ളത്. ടി-20യിൽ മൂന്ന് സെഞ്ച്വറിയും, അർദ്ധ സെഞ്ച്വറിയും സഞ്ജുവിന്റെ പേരിലുണ്ട്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വേണ്ടി മിന്നും പ്രകടനമാണ് സഞ്ജു നടത്തിക്കൊണ്ടിരിക്കുന്നത്. താരത്തിന്റെ ഈ മിന്നും പ്രകടനം സൗത്ത് ആഫ്രിക്കക്കെതിരെയും ഉണ്ടാവുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.
ഇന്ത്യ ടി-20 സ്‌ക്വാഡ്
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹർദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേൽ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, വാഷിംഗ്ടൺ സുന്ദർ, ഹർഷിദ് റാണ, കുൽദീപ് യാദവ്, അർഷദീപ് സിങ്.
The five-match T20I series against South Africa begins on December 9. The first match of the series will be played in Cuttack. Sanju Samson has a chance to break a record in this series. Sanju has a golden opportunity to complete 1000 runs in international T20Is. For this, Sanju needs only five runs. Sanju has scored 995 runs in international T20Is so far.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."