റെയിൽവേ സ്റ്റേഷനിൽ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് വയസുകാരിയെ മണിക്കൂറുകൾക്കകം കണ്ടെത്തി; സിസിടിവി തുണയായി, ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
തിരുവനന്തപുരം: നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഓട്ടോ ഡ്രൈവറെ മണിക്കൂറുകൾക്കകം പൊലിസ് പിടികൂടി. കോട്ടാർ സ്വദേശിയായ യോഗേഷ് കുമാർ (32) ആണ് അറസ്റ്റിലായത്.
സംഭവം ഇങ്ങനെ:
ഉത്സവ സ്ഥലങ്ങളിൽ കച്ചവടത്തിനെത്തുന്ന മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോയത്.
സംഭവം നടന്നത്: ശനിയാഴ്ച വൈകുന്നേരം നാട്ടിലേക്ക് പോകാനായി നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു കുടുംബം.ഈ സമയത്ത്, ഭക്ഷണം വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രതി കുട്ടിയെ ഓട്ടോയിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.
പൊലിസ് നടപടിക്രമങ്ങൾ:
രക്ഷിതാക്കൾ ഉടൻ തന്നെ പൊലിസിൽ പരാതി നൽകി.ജില്ലാ പൊലിസ് മേധാവി സ്റ്റാലിന്റെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പൊലിസ് സംഘം പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. ഈ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കുട്ടിയുമായി പ്രതി ഓട്ടോയിൽ പോയ ദിശ കണ്ടെത്താനായത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാഗർകോവിലിനടുത്തുള്ള ഇരച്ചക്കുളം വനമേഖലയിൽ നിന്ന് കുട്ടിയെ സുരക്ഷിതമായി കണ്ടെത്തുകയും പ്രതിയായ ഓട്ടോ ഡ്രൈവറെ പിടികൂടുകയും ചെയ്തു.
രക്ഷപ്പെടുത്തിയ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വൈദ്യപരിശോധനകൾക്ക് വിധേയയാക്കി. പരിശോധനകൾ പൂർത്തിയാക്കിയ ശേഷം കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."