HOME
DETAILS

റാസൽഖൈമയിൽ അമ്മയും രണ്ട് പെൺമക്കളും കൊല്ലപ്പെട്ട കേസ്: വിചാരണ ആരംഭിച്ചു; പ്രതിക്ക് വധശിക്ഷ നൽകണമെന്ന് കുടുംബം

  
December 08, 2025 | 1:42 PM

trial begins in ras al khaimah triple murder case family demands death penalty for the accused

റാസൽഖൈമ: റാസൽഖൈമയിൽ അമ്മയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വിചാരണ ആരംഭിച്ചു. റാസൽഖൈമ ക്രിമിനൽ കോടതിയിലാണ് വിചാരണ നടക്കുന്നത്. അമ്മയും രണ്ട് പെൺമക്കളും കൊല്ലപ്പെട്ട കേസിൽ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ഇരകളുടെ കുടുംബം ആവശ്യപ്പെട്ട് രംഗത്തെത്തി. 

55 വയസ്സുള്ള യെമൻ പൗരനായ പ്രതിയുടെ അഭിഭാഷകൻ, തന്റെ കക്ഷി മാനസികമായി വെല്ലുവിളി നേരിടുന്നയാണെന്നും വേറെയും പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, കേസ് നടപടികൾ തുടരുന്നതിന് മുൻപ് പ്രതിയെ മാനസികാരോഗ്യ വിദഗ്ദ്ധരുടെ വിലയിരുത്തലിന് വിധേയനാക്കാൻ കോടതി ഉത്തരവിട്ടു.

66 വയസ്സുള്ള അമ്മയെയും 36-ഉം 38-ഉം വയസ്സുള്ള രണ്ട് പെൺമക്കളെയും വെടിവച്ചുകൊന്ന കേസാണ് കോടതിയുടെ പരിഗണനയിലുള്ളത്. കൊല്ലപ്പെട്ട അമ്മയുടെ മറ്റൊരു മകൾ പരുക്കുകളോടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. പബ്ലിക് പ്രോസിക്യൂഷൻ നേരത്തെ തന്നെ അന്വേഷണം പൂർത്തിയാക്കി കേസ് കോടതിയിലേക്ക് റഫർ ചെയ്തിരുന്നു.

നേരത്തേ കൊല്ലപ്പെട്ടവരുടെ മകനും സഹോദരനുമായ മഹർ സലേം വഫായ് ഗൾഫ് ന്യൂസിനോട് ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ചിരുന്നു. ഡ്രൈവ്‌വേയെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായതിനെ തുടർന്നാണ് പ്രതി ഇവർക്കു നേരേ വെടിയുതിർത്തത്.

"ആദ്യം യാസ്മിൻ (38) ആയിരുന്നു ഇര. പ്രതി അവളെ വീട്ടിലേക്ക് ഓടിച്ചു കയറ്റി തലയിൽ വെടിവച്ചു. സഹായിക്കാൻ ശ്രമിച്ച മറ്റൊരു സഹോദരിയെയും അയാൾ വെടിവെച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് എന്റെ അമ്മയും മറ്റൊരു സഹോദരിയും കൊല്ലപ്പെട്ടത്," വഫായ് വിവരിച്ചു.

കൊല്ലപ്പെട്ടവരിൽ ഒരാളുടെ 11 വയസ്സുള്ള മകനും ആക്രമണത്തിന് സാക്ഷിയായിരുന്നു, എന്നാൽ പ്രതി വെടിവയ്ക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടി ഓടി രക്ഷപ്പെട്ടു.

ആക്രമണം വിനാശകരമായിരുന്നുവെന്നും യുഎഇ നീതിന്യായ വ്യവസ്ഥയിൽ തനിക്ക് വിശ്വാസമുണ്ടെന്നും വഫായ് പറഞ്ഞു. "സമാധാനത്തിനും സുരക്ഷയ്ക്കും അന്തസ്സിനും വേണ്ടി നിലകൊള്ളുന്ന രാജ്യമാണിത്. നീതി നടപ്പാക്കപ്പെടും," അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ചുകൊണ്ട് കോടതി വരും സെഷനുകളിൽ കേസ് വാദം കേൾക്കുന്നത് തുടരും.

the trial has begun in the shocking ras al khaimah case where a mother and her two daughters were killed. the victim’s family has demanded the death penalty for the accused, urging the court to deliver strict justice. the case has drawn widespread attention across the uae and the expatriate community.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശുപത്രിയിൽ അതിക്രമം: ഡോക്ടറെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റിൽ

Kerala
  •  2 days ago
No Image

കോഴിക്കോട് അടക്ക മോഷ്ടിച്ച് കടക്കുന്നതിനിടെ ചാക്ക് പൊട്ടി റോഡിൽ വീണു; കൊപ്ര മോഷണത്തിലും പങ്കെന്ന് സൂചന; മൂവർസംഘം പിടിയിൽ

Kerala
  •  2 days ago
No Image

എറണാകുളത്ത് ടൂറിസ്റ്റ് ബസ് കത്തിനശിച്ചു; വിവാഹസംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  2 days ago
No Image

കേരളത്തില്‍ എസ്.ഐ.ആര്‍ തീയതി നീട്ടി; ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാന്‍ 30 വരെ സമയം

Kerala
  •  2 days ago
No Image

"ഇന്ത്യക്കാർ ക്രിയേറ്റീവ് അല്ലെന്ന് ആര് പറഞ്ഞു?" ചലാൻ തട്ടിപ്പിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് പ്രശസ്ത സ്റ്റാൻഡ്അപ്പ് കൊമേഡിയൻ; പുതിയ തട്ടിപ്പുരീതി ഇങ്ങനെ

National
  •  2 days ago
No Image

യു.പി സര്‍ക്കാരിന് കനത്ത തിരിച്ചടി; അംഗീകാരമില്ലെന്ന പേരില്‍ മദ്‌റസകള്‍ അടച്ചുപൂട്ടാനാവില്ല: അലഹബാദ് ഹൈക്കോടതി

National
  •  2 days ago
No Image

യു.പിയിൽ വീട്ടിനുള്ളിൽ നിസ്‌കരിച്ചവർ അറസ്റ്റിൽ; ശക്തമായ പ്രതിഷേധം 

National
  •  2 days ago
No Image

ഇൻഡോറിൽ പരാജയം രുചിച്ച് ഇന്ത്യ; മൂന്നാം ഏകദിനത്തിലെ വിജയത്തോടെ കിവീസിന് പരമ്പര

Cricket
  •  2 days ago
No Image

ട്രംപ് ഞങ്ങളെ ചാവേറുകളാക്കി വഞ്ചിച്ചു: പരാതിയുമായി ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭകർ   

International
  •  2 days ago
No Image

ഭാര്യക്ക് വാങ്ങിയ സ്വർണ മോതിരം വിമാനത്താവളത്തിൽ നഷ്ടമായി; നിരാശനായ ഇന്ത്യൻ പ്രവാസിക്ക് തുണയായി ദുബൈ എയർപോർട്ട് ഉ​ദ്യോ​ഗസ്ഥിന്റെ സത്യസന്ധത

uae
  •  2 days ago