യു.കെയില്‍ രേഖകളില്ലാതെ ജോലി; അറസ്റ്റിലായവരില്‍ ഇന്ത്യക്കാരും
ലണ്ടന്‍: ബ്രിട്ടനില്‍ രേഖകളില്ലാതെ ജോലി ചെയ്തതിന് 171 ഫുഡ് ഡെലിവറി തൊഴിലാളികള്‍ അറസ്റ്റില്‍. തീവ്രമായ കുടിയേറ്റ നിയന്ത്രണ നടപടികളുടെ ഭാഗമായാണ് അറസ്റ്റ്. ഇവരില്‍ ഇന്ത്യക്കാരും ഉള്‍പെടുന്നതായി റിപ്പോര്‍ട്ട്. ബംഗ്ലാദേശ്, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉണ്ട്. ബ്രിട്ടീഷ് സര്‍ക്കാര്‍ രാജ്യവ്യാപകമായി നടത്തിയ ഓപ്പറേഷന്‍ ഈക്വലൈസ് എന്ന ഒരാഴ്ചത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിനിടെയായിരുന്നു അറസ്റ്റ്. ഇവര്‍ എല്ലാവരെയും ഉടന്‍ നാടുകടത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്.
ന്യൂഹാം, നോര്‍വിച്ച് അടക്കമുള്ള നഗരങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പരിശോധനകള്‍ കര്‍ശനമാക്കിയതിന് പിന്നാലെ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തുവന്നരുന്നു. രേഖകള്‍ കൃത്യമല്ലെങ്കില്‍ പിടികൂടി നാടുകടത്തുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം യു.കെയില്‍ അനധികൃത ജോലിയുമായി ബന്ധപ്പെട്ട് 11,000ത്തിലധികം പരിശോധനകളാണ് അധികൃതര്‍ നടത്തിയത്. ഈ പരിശോധനകളുടെ ഫലമായി 8,000ത്തോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
അറസ്റ്റുകളുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ 50 ശതമാനത്തിലധികം വര്‍ധനവ് രേഖപ്പെടുത്തി എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡെലിവറി റൈഡര്‍മാര്‍ ഉള്‍പ്പെടുന്ന ഗിഗ്-ഇക്കോണമി മേഖലയിലേക്കും 'റൈറ്റ്-ടു-വര്‍ക്ക്' പരിശോധനകള്‍ ഈ പുതിയ നിയമത്തിലൂടെ വ്യാപിപ്പിക്കുന്നുണ്ട്. ഇത് ഡെലിവറൂ, ജസ്റ്റ് ഈറ്റ്, ഊബര്‍ ഈറ്റ്‌സ് പോലുള്ള കമ്പനികള്‍ക്ക് കീഴിലുള്ള തൊഴിലാളികളെയാണ് വലിയ തോതില്‍ ബാധിക്കുക.
തൊഴിലുടമകളും പെടും
നിയമമനുസരിച്ച് തൊഴിലുടമകളും പെടും. കൃത്യമായ രേഖകള്‍ പരിശോധിച്ച് ഉറപ്പാക്കാത്ത തൊഴിലുടമകള്‍ക്ക് കനത്ത പിഴ ചുമത്തുമെന്നാണ് സൂചന. ഒരു അനധികൃത തൊഴിലാളിക്ക് £60,000 (അറുപതിനായിരം പൗണ്ട്) വരെ പിഴ ഈടാക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. പിഴ കൂടാതെ ജയില്‍ ശിക്ഷ, ബിസിനസ് അടച്ചുപൂട്ടല്‍ എന്നിവ ഉള്‍പ്പെടെയുള്ള നിയമനടപടികളും നേരിടേണ്ടിവരും.
ഡെലിവറി മേഖലയില്‍ വര്‍ധിച്ചുവരുന്ന അനധികൃത ജോലികള്‍ തടയാന്‍ സര്‍ക്കാരിനെ ഈ നിയമം സഹായിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.
authorities in the uk arrested several individuals for working without valid documents, and the group includes indian nationals. investigations are underway to determine the extent of the violations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."