വോട്ട് ചെയ്യുന്നത് മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; നെടുമങ്ങാട് സ്വദേശിക്കെതിരെ കേസ്
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലിൽ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ നെടുമങ്ങാട് സ്വദേശിക്കെതിരെ പൊലിസ് കേസെടുത്തു. ഡിസംബർ 9-ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലാണ് സംഭവം. വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വോട്ടർക്കെതിരെയാണ് നെടുമങ്ങാട് പൊലിസ് നടപടി സ്വീകരിച്ചത്. നെടുമങ്ങാട് കായ്പാടി സ്വദേശിയായ സെയ്താലി എസ് എസിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഭാരതീയ ന്യായസംഹിതയിലെ 192 -ാം വകുപ്പ്, ജനപ്രാതിനിധ്യനിയമത്തിലെ 128, 132 വകുപ്പുകൾ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പോളിംഗ് സ്റ്റേഷനുകളിലും വോട്ടിംഗ് ബൂത്തുകളിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും ചിത്രീകരിക്കുന്നതിനും കർശന വിലക്ക് നിലനിൽക്കവെയാണ് വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലിൽ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരിക്കുന്നത്. വോട്ടിംഗ് രഹസ്യ സ്വഭാവം ലംഘിക്കപ്പെടുന്നു എന്നതിനാലാണ് ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലിസ് അറിയിച്ചു.
A resident of Nedumangad, Thiruvananthapuram, has been booked by the police for allegedly filming himself casting his vote on his mobile phone during the December 9 local body elections and sharing the footage on social media, particularly Instagram. Charges have been filed under Section 192 of the Bharatiya Nyaya Sanhita (BNS) and Sections 128 and 132 of the Representation of the People Act, 1951, as the act violates the secrecy of the ballot and the strict prohibition on mobile use inside polling booths.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."