സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസ്; സ്കോട്ട്ലൻഡിൽ മലയാളി നഴ്സിന് ഏഴുവർഷത്തിലേറെ തടവ് ശിക്ഷ
നോർത്ത് ലനാർക്ക്ഷയർ: സ്കോട്ട്ലൻഡിലെ കെയർ ഹോം മാനേജരായിരുന്ന മലയാളി നഴ്സിന് ലൈംഗികാതിക്രമ കേസിൽ ഏഴ് വർഷവും ഒൻപത് മാസവും തടവുശിക്ഷ. സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യുകയും മറ്റ് രണ്ട് സ്ത്രീകളെ ലൈംഗികമായി അതിക്രമിക്കുകയും ചെയ്ത കേസിലാണ് നോർത്ത് ലനാർക്ക്ഷയർ കെയർ ഹോമിലെ മുൻ മാനേജരായിരുന്ന നൈജിൽ പോളിനെ ഗ്ലാസ്ഗോ ഹൈക്കോടതി ശിക്ഷിച്ചത്.
ഏഴ് വർഷം മുൻപ് നടന്ന കുറ്റകൃത്യത്തിന്മേലുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് കോടതി വിധി പ്രസ്താവിച്ചത്. 2018-ൽ കേസെടുത്തതിന് പിന്നാലെ 2019-ൽ വിചാരണയ്ക്ക് തൊട്ടുമുൻപ് പിതാവിന് അസുഖമാണെന്ന് ചൂണ്ടിക്കാട്ടി നൈജിൽ പോൾ കൊച്ചിയിലേക്ക് കടന്നിരുന്നു. ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച 47-കാരനായ ഇയാളെ ഈ വർഷം ഫെബ്രുവരിയിൽ ഇന്റർപോളിന്റെ സഹായത്തോടെ ഡൽഹിയിൽ വെച്ചാണ് പിടികൂടി സ്കോട്ട്ലൻഡിൽ എത്തിച്ചത്.
ലൈംഗിക ആരോപണ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നൈജിൽ പോളിന് തടവ് ശിക്ഷ വിധിച്ചത്. എന്നാൽ, വിചാരണ വേളയിൽ പീഡനത്തിനിരയായവരെ കുറ്റപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ഇയാളുടെ പെരുമാറ്റം. "സ്ത്രീകളെ താൻ സഹായിക്കുകയായിരുന്നു" എന്ന വിചിത്രവാദമാണ് ഇയാൾ കോടതിയിൽ ഉന്നയിച്ചത്. ഒടുവിൽ മറ്റ് വഴികളില്ലാതെ വന്നതോടെയാണ് പ്രതി കുറ്റസമ്മതം നടത്തിയത്.
അവധിയിലായിരുന്ന 25 വയസ്സുള്ള സഹപ്രവർത്തക ജോലിയിൽ തിരികെ പ്രവേശിച്ചതോടെയാണ് പീഡന വിവരം പുറത്തുവന്നത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് യുവതി അതേ സ്ഥാപനത്തിൽ തിരിച്ച് ജോലിക്കെത്തിയതെന്ന് കോടതി നിരീക്ഷിച്ചു. പ്രതി കുറ്റസമ്മതം നടത്തിയതിനാലാണ് ശിക്ഷയുടെ കാലാവധി കുറച്ചതെന്നും കോടതി വ്യക്തമാക്കി. തടവുശിക്ഷ പൂർത്തിയാക്കിയ ശേഷം, അടുത്ത രണ്ട് വർഷത്തേക്ക് നൈജിൽ പോളിന്റെ പേര് ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
A 47-year-old Malayali nurse named Naijil Paul was sentenced to seven years and nine months in prison by the High Court in Glasgow, Scotland, for the rape and sexual assault of his female colleagues at a care home in North Lanarkshire. Paul, who was the care home manager, raped one colleague and sexually assaulted two others. He had fled to India in 2019 just before his trial but was arrested with the help of Interpol in Delhi this year and extradited. He pleaded guilty but initially blamed the victims, claiming he was "helping" them. The judge noted his degree of victim-blaming despite the guilty plea.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."