HOME
DETAILS

മയക്കുമരുന്ന് കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ ഹരജി സുപ്രിം കോടതി തള്ളി

  
Web Desk
December 11, 2025 | 8:58 AM

supreme court rejects sanjiv bhatts plea seeking cancellation of sentence in drug case

ന്യൂഡല്‍ഹി: 1996ല്‍ ലഹരിമരുന്ന് പിടികൂടിയ കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ട് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, വിജയ് ബിഷ്‌ണോയ് എന്നിവരുടെ ബെഞ്ച് വിഷയം പരിഗണിക്കാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍.ഡി.പി.എസ്) ആക്ടിലെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും (ഐ.പി.സി) വിവിധ വ്യവസ്ഥകള്‍ പ്രകാരം ഗുജറാത്ത് കോടതി കഴിഞ്ഞ വര്‍ഷം ഭട്ടിനെ ശിക്ഷിച്ചിരുന്നു. 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട സഞ്ജീവ് ഭട്ട് നിലവില്‍ ജയിലില്‍ കഴിയുകയാണ്. 

പാലന്‍പൂരിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തതായി ആരോപിച്ച് 1996 ല്‍ ബനസ്‌കന്ത പൊലിസ് രാജസ്ഥാന്‍ ആസ്ഥാനമായുള്ള അഭിഭാഷകനായ സുമര്‍ സിംഗ് രാജ്പുരോഹിതിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടതാണ് ഈ എന്‍.ഡി.പി.എസ് കേസ്. അന്ന് ഭട്ട് പാലന്‍പൂരിലെ ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ടായി സേവനമനുഷ്ഠിക്കുകയായിരുന്നു.

കേസില്‍ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ട രാജ്പുരോഹിത്, പിന്നീട് ഭട്ടിനെയും മറ്റ് പൊലിസ് ഉദ്യോഗസ്ഥരെയും തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ മയക്കുമരുന്ന് കുഴിച്ചിട്ടതായി ആരോപിച്ചു. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് അഭിഭാഷകനെ ഉപദ്രവിക്കാന്‍ വേണ്ടി മാത്രമാണ് ഇത് ചെയ്തതെന്ന് ആരോപിക്കപ്പെട്ടു.

സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ പൊലിസ് ഇന്‍സ്പെക്ടറായ ഐ.ബി വ്യാസ് 1999ല്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. 2018 സെപ്തംബറിലാണ് ഭട്ടിനെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്.

28 വര്‍ഷം പഴക്കമുള്ള മയക്കുമരുന്ന് കേസിലെ വിചാരണ മറ്റൊരു സെഷന്‍സ് കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് കഴിഞ്ഞ വര്‍ഷം സുപ്രിംകോടതിയെ സമീപിച്ചിരുന്നു. കോടതി നടപടികള്‍ രേഖപ്പെടുത്താന്‍ നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഹരജി തള്ളിയ സുപ്രിംകോടതി വിചാരണ നടത്തുന്ന കീഴ്ക്കോടതി ജഡ്ജിക്കെതിരെ പക്ഷപാതം ആരോപിച്ചതിന് മൂന്ന് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു.

ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തിയതോടെയാണ് സഞ്ജീവ് ഭട്ടിനെതിരായ കേസുകള്‍ സര്‍ക്കാര്‍ സജീവമാക്കിയത്. 20 വര്‍ഷത്തിന് ശേഷമാണ് മയക്കുമരുന്ന് കേസില്‍ ഗുജറാത്ത് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഹരജിക്കാരനായ പൊലിസ് ഇന്‍സ്പെക്ടര്‍ ഐ.ബി വ്യാസ് ആദ്യം പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നു. പിന്നീട് ഭട്ടിനെതിരെ മൊഴിനല്‍കി മാപ്പുസാക്ഷിയായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-സഊദി വിമാന യാത്ര എളുപ്പമാകും; സഊദിയയും എയർ ഇന്ത്യയും കരാറിൽ ഒപ്പുവച്ചു, ഫെബ്രുവരി മുതൽ സിംഗിൾ ടിക്കറ്റ് യാത്ര

Saudi-arabia
  •  5 days ago
No Image

ഇറാനിൽ അടിച്ചമർത്തൽ തുടരുന്നു; സാമ്പത്തിക പരിഷ്കാരങ്ങളുമായി പെസഷ്‌കിയാൻ

International
  •  5 days ago
No Image

ജ്യേഷ്ഠ സഹോദരി സി.പി.എം വിട്ട് പോയതിൽ ദുഃഖമെന്ന് മന്ത്രി; സരിനും ശോഭന ജോർജും വന്നത് ഓർക്കണം; വിമർശകർക്ക് മറുപടിയുമായി ഐഷ പോറ്റി

Kerala
  •  5 days ago
No Image

പശ്ചിമേഷ്യയിൽ ആശങ്ക: ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാൻ അടിയന്തര നീക്കം; ആദ്യ സംഘം നാളെ എത്തിയേക്കുമെന്ന് സൂചന

National
  •  5 days ago
No Image

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റി ആറാടും, യുണൈറ്റഡിന് രക്ഷയില്ല; പ്രമുഖ ഫുട്ബോൾ പണ്ഡിറ്റ്

Football
  •  5 days ago
No Image

ഇറാൻ-യുഎസ് സംഘർഷത്തിനിടെ ഇസ്റാഈലിൽ ഭൂചലനം; ആണവ പരീക്ഷണമെന്ന് സംശയം

International
  •  5 days ago
No Image

എന്റെ റെക്കോർഡ് മെസ്സി തകർക്കട്ടെ; ആഗ്രഹം തുറന്നുപറഞ്ഞ് ജർമൻ ഇതിഹാസം

Football
  •  5 days ago
No Image

മെറ്റ തീവ്രവാദ പട്ടികയിൽ; വാട്‌സ്ആപ്പിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങി റഷ്യ; നടപടി ഈ വർഷം അവസാനത്തോടെ

International
  •  5 days ago
No Image

ലോകകപ്പിലും ചരിത്രമെഴുതി വൈഭവ്; ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ 14കാരൻ

Cricket
  •  5 days ago
No Image

സൗദി സംഗീതത്തിന്റെ സ്വരം അല്‍ഉലയില്‍;  മാസ്റ്റര്‍ പീസ് പരിപാടി ജനുവരി 22-23 

Saudi-arabia
  •  5 days ago